സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണം; ബൂസ്റ്റര്‍ യന്ത്രകൈ പിടികൂടി, മുകള്‍ ഭാഗം പൊട്ടിത്തെറിച്ചു; ദൗത്യം പരാജയമെന്ന് മസ്‌ക്

ഇലോൺ മസ്കിന്റെ സ്വപ്നപദ്ധതിയായ സ്‌പേസ് എക്സ് സ്റ്റാർഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ തകർന്നു. ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന പരീക്ഷണമാണ് നാടകീയമായി പര്യവസാനിച്ചത്. സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണമായിരുന്നു ഇത്. ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 8 മിനിറ്റിനു ശേഷം, സ്‌പേസ്എക്‌സ് മിഷൻ കൺട്രോളിനു സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സ്റ്റാർഷിപ്പിൻ്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ ബൂസ്റ്റർ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റൻ ‘യന്ത്രക്കൈകൾ’ അതിനെ…

Read More

സ്റ്റാർഷിപ് റോക്കറ്റ് വിക്ഷേപണം വിജയം ; സാക്ഷിയായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . ചരിത്രം കുറിച്ച് സ്പേസ് എക്സ്

ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്‍റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം. സ്‌പേസ് എക്‌സിന്‍റെ ടെക്‌സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 3:30ന് ശേഷമാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം സ്റ്റാര്‍ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തിൽ തിരിച്ചിറക്കി. നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക് എന്നിവർ വിക്ഷേപണം കാണാൻ എത്തിയിരുന്നു. വിക്ഷേപണം വിജയമായതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പവുമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാര്‍ഷിപ്പ്…

Read More

ഭീഷണിയായി മില്‍ട്ടണ്‍ കൊടുങ്കാറ്റ്; യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ചു

ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ച് നാസയും സ്‌പേസ്എക്‌സും. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലേക്കാണ് ക്ലിപ്പര്‍ പേടകം വിക്ഷേപിക്കാനിരുന്നത്. മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഉയർത്തുന്ന ഭീഷണിയെ തുടർന്നാണ് വിക്ഷേപണത്തിന്റെ തീയതി നീട്ടുന്നത്. നേരത്തെ ഒക്ടോബര്‍ പത്തിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ (KSC) നിന്നാണ് യൂറോപ്പ ക്ലിപ്പര്‍ വിക്ഷേപിക്കാനിരുന്നത്. ബഹിരാകാശപേടകത്തിന്റെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നാസയുടെ സീനിയര്‍ ലോഞ്ച് ഡയറക്ടറായ ടിം ഡുന്‍ പ്രതികരിച്ചു. പേടകത്തെ നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മില്‍ട്ടണ്‍ കൊടുങ്കാറ്റ്…

Read More

സ്‌പേസ് എക്‌സിന്‍റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു; ബഹിരാകാശ നടത്തം നാളെ; പേടകത്തിൽ നാലം​ഗസംഘം

ഒടുവിൽ സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ സെപ്റ്റംമ്പർ 10ന് ഇന്ത്യൻ സമയം പകൽ 2.50നായിരുന്നു വിക്ഷേപണം. 1972-ൽ അവസാനിപ്പിച്ച നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്കുള്ള ബഹിരാകാശ യാത്രയാണിത്. അമേരിക്കൻ വ്യവസായിയായ ജാെറഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള നാലം​ഗ സംഘമാണ് പേടകത്തിലുള്ളത്. അദ്ദേഹം തന്നെയാണ് പദ്ധതിക്കുള്ള സഹായധനം നൽകുന്നതും. യുഎസ് വ്യോമസേനയില്‍ നിന്ന് വിരമിച്ച ലഫ്. കേണല്‍ സ്‌കോട്ട് കിഡ്…

Read More

സ്റ്റാര്‍ഷിപ്പ് രണ്ട് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് കുതിക്കും; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

ചൊവ്വയിലേക്കുള്ള ആദ്യ സ്റ്റാര്‍ഷിപ്പ് ദൗത്യം രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. അടുത്ത എര്‍ത്ത്-മാര്‍സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ സഞ്ചാരികളില്ലാത്ത സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് ഏറ്റവും കുറഞ്ഞ അളവില്‍ ഇന്ധനം ഉപയോഗിച്ച് പേടകത്തെ എത്തിക്കാന്‍ പറ്റിയ സമയത്തെയാണ് എര്‍ത്ത്-മാര്‍സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ എന്ന് വിളിക്കുന്നത്. ഓരോ 26 മാസം കൂടുമ്പോഴാണ് ഈ സമയം വരുന്നത്. ചൊവ്വയില്‍ ഇറങ്ങാനുള്ള സ്റ്റാര്‍ഷിപ്പിന്റെ കഴിവ് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഈ…

Read More

സുനിത വില്യംസ് 2025 വരെ ബഹിരാകാശത്ത് തുടരേണ്ടിവരുമെന്ന് നാസ; സ്റ്റാർലൈനർ പണിമുടക്കിയാൽ സ്പേസ് എക്സ് പേടകം വരും

ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മറും അവിടെ കുടുങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസമാകുന്നു. പത്ത് ദിവസം നീണ്ട ദൗത്യത്തിനാണ് ഇരുവരും പോയത്, എന്നാൽ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറുകൾ പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് അവിടെ കുടുങ്ങി. ഇനിയും തകരാർ തുടർന്നാൽ 2025 വരെ ഇവർ സപെയ്സ് സ്റ്റേഷനിൽ കഴിയേണ്ടിവരുമെന്നാണ് നാസ നൽകുന്ന സൂചന. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ മടക്കയാത്ര സുരക്ഷിതമല്ലെന്ന് കണ്ടാൽ 2025 ഫെബ്രുവരിയില്‍ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ…

Read More

വിക്ഷേപിച്ചത് തെറ്റായ ഭ്രമണപഥത്തിൽ, ലക്ഷ്യം തെറ്റി ഫാൽക്കൺ റോക്കറ്റ്; 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്ന് സ്പേസ് എക്സ്

ഫാൽക്കൺ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്നു സ്പേസ് എക്സ്. റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ചോർന്നതോടെ റോക്കറ്റിന് ലക്ഷ്യം തെറ്റുകയായിരുന്നെന്നു സ്പേസ് എക്സ് വൈബ്സൈറ്റിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ഓക്സിജൻ ചോർച്ചയെത്തുടർന്ന് രണ്ടാംഘട്ടത്തിലെ ജ്വലനം നടന്നില്ല. ഇതോടെ നിശ്ചയിച്ചതിനേക്കാൾ താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായത്. വ്യാഴാഴ്ചയാണ് യുഎസിലെ കലിഫോർണിയയിൽനിന്ന് 20 ഉപഗ്രഹങ്ങളുമായി ഫാൽക്കൺ 9 റോക്കറ്റ് യാത്രതിരിച്ചത്. 10 ഉപഗ്രഹങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് അവയുടെ ഭ്രമണപഥം ഉയർത്താനുള്ള…

Read More

എൻആർഓയുടെ ചാര ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച് സ്പേസ് എക്സ്; ഇവരാണോ മെൻ ഇൻ ബ്ലാക്ക്?

അമേരിക്കയുടെ ചാര ഉപ​ഗ്ര​ഹങ്ങൾ വിക്ഷേപിച്ച് സ്പേസ് എക്സ്. അമേരിക്കയുടെ അതീവ രഹസ്യ ബഹിരാകാശ നിരീക്ഷണ സ്ഥാപനമായ നാഷണൽ റീക്കോണിസൻസ് ഓഫിസിന്റെ NROL-186 എന്ന ചാര ഉപഗ്രഹങ്ങളാണ് സ്പേസ് എക്സ് കഴി‍‍ഞ്ഞദിവസം വിക്ഷേപിച്ചത്. ഇവരുടെ സാറ്റലൈറ്റ് നെറ്റ്വർക്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് എൻആർഒ പുതിയ ഉപഗ്രഹം വിട്ടത്. എന്നാൽ ഇവരുടെ എത്ര ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തുണ്ടെന്ന കാര്യം ഇപ്പോഴും എൻആർഒ വെളിപ്പെടുത്തിയിട്ടില്ല. എഫ്ബിഐ, സിഐഎ, ഡിഇഎ തുടങ്ങിയ യുഎസിന്റെ ഫെഡറൽ ഏജൻസികളെല്ലാം തന്നെ ലോകപ്രശസ്തമാണ്. എന്നാൽ എൻആർഒ ഇക്കൂട്ടത്തിൽ പെടില്ല. കഴിയുന്നതും…

Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിച്ചിറക്കാൻ ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ്; 7035 കോടി രൂപയുടെ കരാർ

അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിച്ചിറക്കാൻ സ്പെയ്സ് എക്സ്. 2030-ഓടുകൂടി ISS ന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇതിനെ സുരക്ഷിതമായി ഭ്രമണപഥത്തില്‍നിന്ന് മാറ്റാനും ഭൂമിയില്‍ ഇടിച്ചിറക്കാനുമുള്ള ബഹിരാകാശ പേടകം വികസിപ്പിക്കാൻ സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ സ്‌പേസ് എക്‌സിന് നാസ കരാര്‍ നല്‍കി കഴിഞ്ഞു. ഈ പേടകത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും നാസയ്ക്കായിരിക്കും. 84.3 കോടി ഡോളർ എന്നു വച്ചാൽ 7035 കോടി രൂപയുടെ കരാറാണ് സ്‌പേസ് എക്‌സിന് ഇതിനായി നല്‍കിയിരിക്കുന്നത്. ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവും ഏകദേശം 430000 കിലോഗ്രാം…

Read More

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണ ദൗത്യം വിജയം, നാലാം പരീക്ഷണത്തിൽ ബൂസ്റ്ററും പേടകവും സുരക്ഷിതമായി തിരിച്ചിറങ്ങി

ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ നാലാം പരീക്ഷണം വിജയം. ജൂൺ 6ന് അമേരിക്കയലെ ടെക്‌സസിലെ ബോകാചികയിലുള്ള സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാര്‍ബേസ് ബഹിരാകാശകേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം റോക്കറ്റിലുള്ള സൂപ്പര്‍ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് പേടകം എന്നീ രണ്ടു ഭാ​ഗങ്ങളും വിച്ഛേദിക്കപ്പെട്ടു. വിക്ഷേപിച്ച് ഏഴ് മിനിറ്റിനകം തന്നെ സൂപ്പര്‍ഹെവി ബൂസ്റ്റര്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങി. സ്റ്റാര്‍ഷിപ്പ് പേടകമാകട്ടെ 200 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ചശേഷം ആസൂത്രണം ചെയ്തപോലെ ഇന്ത്യന്‍ മഹാസമുദ്രത്തിലും തിരിച്ചിറങ്ങി. ആദ്യമായാണ് ഈ രണ്ടുഘട്ടങ്ങളും വിജയകരമാകുന്നത്. ചന്ദ്രനിലേക്കും…

Read More