ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നു; മരണം 85 ആയി

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 85 ആയതായി ഔദ്യോഗിക റിപ്പോർട്ട്. ആറ് വിമാനജീവനക്കാരും 175 യാത്രക്കാരും ഉള്‍പ്പെടെ 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. പിന്‍ഭാഗത്തുണ്ടായിരുന്ന രണ്ട് യാത്രക്കാരാണ് രക്ഷപെട്ടത്. മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. ബാങ്കോക്കിൽ നിന്നെത്തിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സിഗ്നൽ സംവിധാനത്തിലിടിച്ച് കത്തുകയായിരുന്നു….

Read More

തെരുവുകളിൽ പ്രതിഷേധം ശക്തം; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന ഇംപീച്ച്മെന്റ് ശ്രമത്തെ യൂൻ സുക് യോൽ അതിജീവിച്ചിരുന്നു. അന്ന് ഭരണകക്ഷി അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്ക്കരിച്ചിരുന്നു. പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനാൽ പ്രസിഡന്റിനെതിരെ തെരുവുകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇംപീച്ച്മെന്റ്. ഡിസംബർ മൂന്നിനാണ് പ്രസിഡന്റ് യൂൻ സുക് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്….

Read More

കസ്റ്റഡിയിൽ ഇരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ദക്ഷിണകൊറിയൻ മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ

ദക്ഷിണകൊറിയൻ മുൻ പ്രതിരോധ മന്ത്രി അറസ്റ്റിന് തൊട്ടുമുമ്പ് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പട്ടാളനിയമം നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതായി ആരോപിക്കപ്പെടുന്ന പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുൻ ആണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാജിവച്ച പ്രതിരോധമന്ത്രി ഞായറാഴ്ച മുതൽ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ചയാണ് ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. കൊറിയ കറക്ഷണൽ സർവീസ് കമ്മീഷണർ ജനറലാണ് ആത്മഹത്യാ ശ്രമം പുറത്തറിയിച്ചത്. അടിവസ്ത്രത്തിലെ ചരടുപയോ​ഗിച്ച് ശുചിമുറിയിൽ വെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇദ്ദേഹം അറിയിച്ചു. നിലവില്‍ ഗുരുതരാവസ്ഥയിലല്ലെന്നും…

Read More

ബന്ധം പൂർണമായും ഉപേക്ഷിക്കുന്നു; ദക്ഷിണ കൊറിയയിലേക്കുള്ള റോഡുകൾ ബോംബിട്ട് തകർത്ത് ഉത്തരകൊറിയ

ഉത്തര കൊറിയയുടെ വടക്കൻ മേഖലയിലൂടെ ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകൾ ബോംബിട്ട് തകർത്തതായി റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിടലെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ചയായിരുന്നു ബോംബിടൽ. ദക്ഷിണകൊറിയയിലെ ഉപയോഗശൂന്യമായ റോഡുകളാണ് തകർത്തത്. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിർത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിടലിൽ തകർന്നിരിക്കുന്നത്. ദക്ഷിണ കൊറിയൻ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജൻസും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയൻ നേതാവ് കിം…

Read More

ദക്ഷിണ കൊറിയയിലെ ഗ്വാങ്ഷു ബിനാലെയിൽ പവലിയൻ ഒരുക്കാൻ ഖത്തർ മ്യൂസിയം

ദക്ഷിണ കൊറിയയിലെ ഗ്വാങ്ഷു ബിനാലെയുടെ പതിനഞ്ചാമത് എഡിഷനിൽ പവലിയൻ ഒരുക്കാൻ ഖത്തർ മ്യൂസിയം. സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന ബിനാലെയിലെ ഏക അറബ് സാന്നിധ്യമാണ് ഖത്തറിന്റേത്. ദക്ഷിണ കൊറിയയിലെ ശ്രദ്ധേയമായ ബിനാലെയിൽ ഇതാദ്യമായാണ് ഖത്തർ പങ്കെടുക്കുന്നത്. ‘നോക്ക്, റെയിൻ, നോക്ക്’ എന്ന പ്രമേയത്തിലാണ് ഖത്തറിന്റെ ഇൻസ്റ്റലേഷൻ. ഖത്തറിൽ നിന്നുള്ള ഏഴ് കലാകാരന്മാർ ചേർന്നാണ് പവലിയൻ ഒരുക്കുന്നത്. സെപ്തംബർ ഏഴ് മുതൽ ഡിസംബർ ഒന്ന് വരെ ഗ്വാങ്ഷു ബാങ്ക് ആർട്ട് ഹാളിൽ ഖത്തർ പവലിയനിൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. കൊടിയ…

Read More

അമ്മമാരാകണ്ട എന്ന് സ്ത്രീകൾ; ദക്ഷിണ കൊറിയയിൽ ജനന നിരക്കിൽ വൻ ഇടിവ്!

ലോകത്തിൽ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണ കൊറിയ മാറിക്കഴിഞ്ഞു. ജനന നിരക്ക് ഇങ്ങനെ കുത്തനെ താഴ്ന്നതോടെ ഇതേക്കുറിച്ച് നിരവധി സർവേകൾ നടന്നിരുന്നു. കരിയറിലെ പുരോഗതിയെയും കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ചെലവിനെയും കുറിച്ചുള്ള ഉത്കണ്ഠ മൂലമാണ് കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്ക്കാനോ അല്ലെങ്കിൽ പ്രസവം വൈകിപ്പിക്കാനോ ദക്ഷിണ കൊറിയയിലെ യുവതികളും സ്ത്രീകളും തീരുമാനിക്കുന്നതെന്നാണ് ഈ സർവേകൾ വെളിപ്പെടുത്തിയത്. ഒരു ദക്ഷിണ കൊറിയൻ സ്ത്രീക്ക് പ്രത്യുൽപാദന ജീവിതത്തിൽ ജനിക്കാവുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണം നിലവിൽ 0.72 ആണെന്നാണ് 2023ലെ…

Read More

260 ബലൂണുകളിൽ ദക്ഷിണ കൊറിയയിലേക്ക് മാലിന്യം വിസർജ്യവും പറത്തി വിട്ട് ഉത്തര കൊറിയ

260 ബലൂണുകളിലായി വിസർജ്യവും മാലിന്യങ്ങളും ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ട് ഉത്തരകൊറിയയുടെ പ്രകോപനം. പ്ലാസ്റ്റിക് കവറുകളിൽ മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ചിയോൺവോണിലെ നെൽപാടത്താണ് ഇത്തരമൊരു ബലൂൺ ആദ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി ദക്ഷിണ കൊറിയൻ അവകാശപ്രവർത്തകർ ബലൂണുകളിൽ കൊറിയൻ പോപ് സംഗീതം അടങ്ങിയ പെൻഡ്രൈവുകളും അധികാരികളെ വിമർശിക്കുന്ന കുറിപ്പുകളും ഉത്തര കൊറിയയിലേക്ക് പറത്തി വിടാറുണ്ടായിരുന്നു. സൈനിക നടപടികളേക്കാൾ സുരക്ഷിത മാർഗമെന്ന രീതിയിലായിരുന്നു ഇത്. മെയ് 26ന് ഉത്തര…

Read More

കുറച്ചു നേരം വിശ്രമിക്കു…ഉറക്ക മത്സരവുമായി ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയക്കാർ സിയോൾ ന​ഗരത്തിൽ അടുത്തിടെ ഒരു മത്സരം സംഘടിപ്പിച്ചു. നൂറുകണക്കിന് പേരാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. സ്വാഭാവികം..നമ്മളായാലും ഈ മത്സരത്തിൽ പങ്കെടുക്കും എന്നുറപ്പ്. അതെന്ത് മത്സരമാണെന്നല്ലെ? അതാണ് ഉറക്ക മത്സരം. അതേ, സ്ലീപ്പ്‍വെയർ ഒക്കെ ധരിച്ച് ആളുകൾ ഹാൻ റിവർ പാർക്കിൽ ഒരു മണിക്കൂറും 30 മിനിറ്റുമാണ് വിശ്രമിച്ചത്. എല്ലാമറന്ന് ഇങ്ങനെ ഉറങ്ങാൻ കിട്ടുന്നൊരു അവസരം ആരെങ്കിലും കളയുമോ? ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിന്റെ ഇടയിൽ കൃത്യമായ ഇടവേളകളും വിശ്രമവും എടുക്കുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ്…

Read More

കിം ജോങ് ഉന്നിനെ പുകഴ്ത്തി വീഡിയോ ; നിരോധനം ഏർപ്പെടുത്തി ദക്ഷിണ കൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രൊപ്പഗാണ്ട മ്യൂസിക് വീഡിയോ ദക്ഷിണകൊറിയയില്‍ നിരോധിച്ചതായി മീഡിയ റെഗുലേറ്റര്‍ തിങ്കളാഴ്ച അറിയിച്ചു. മഹാനായ നേതാവ്, സ്നേഹസമ്പന്നനായ പിതാവ് എന്നീ നിലകളില്‍ കിമ്മിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വീഡിയോക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമം, കിമ്മിന്റെ സ്വേച്ഛാധിപത്യ ഭരണകൂടം അതിന്റെ പ്രവർത്തനങ്ങളെ സ്തുതിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അല്ലെങ്കിൽ പ്രചരിപ്പിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുന്നത് തടയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വീഡിയോ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇന്റലിജൻസ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിയോളിലെ…

Read More

പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ; ബില്‍ പാസാക്കി

പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയയില്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് മൂന്നുവര്‍ഷം വരെ തടവും 30 മില്ല്യണ്‍ വോണ്‍ അഥവാ 22800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും. മൃഗസ്നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ്…

Read More