മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കാൻ താത്പര്യം ഉണ്ടെങ്കിൽ വഖഫ് നിയമ ഭേതഗതിയെ പിന്തുണയ്ക്കണം ; ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുകയാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്‍റെ പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. ഇന്ന് നിലവിലുള്ള 1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഇവിടെ സംസ്ഥാന സർക്കാരുകൾക്ക് ഒരു അധികാരവുമില്ല. മുനമ്പം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫും യുഡിഎഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ എൻഡിഎ സർക്കാർ കൊണ്ടുവന്നിട്ടുള്ള വഖഫ് നിയമ ഭേദഗതിയെ…

Read More

“ജനങ്ങളെ കൊന്ന് കേരളത്തെ കലാപഭൂമിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്”:  പ്രകാശ് ജാവ്ദേക്കര്‍

പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എമ്മിനെയും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കര്‍. സി.പി.എം ബോംബ് ഫാക്ടറിയായി മാറുകയാണെന്നും കേരളത്തെ തീവ്രവാദികളുടെ ഹബ്ബാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവ്ദേക്കര്‍ വടകരയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങളെ കൊന്ന് കേരളത്തെ കലാപ ഭൂമിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പാനൂർ സ്ഫോടനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ഡി.വൈ.എഫ്.ഐ നേതാക്കളാണ്. സി.പി.എമ്മിന് സ്ഫോടനവുമായി ബന്ധമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്ഥാനാർഥിയുടെ വളരെ അടുത്തുനിന്ന് ഫോട്ടോയെടുക്കാൻ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ ബിജെപി അഞ്ചിലേറെ സീറ്റുകൾ നേടും, കേരളാ പ്രഭാരി പ്രകാശ് ജാവ്ദേക്കർ

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ബിജെപി അഞ്ചിലേറെ സീറ്റ് നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും പ്രകാശ് ജാവ്ദേക്കർ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തവണ കേരളീയരുടെ മനസില്‍ വലിയ ഒരുമാറ്റമുണ്ട്. അതിന് കാരണം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി വോട്ട് ചെയ്തവര്‍ അത് പാഴാക്കിയല്ലോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പ്രകാശ് ജാവ്ദേക്കർ…

Read More

പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എസ്.രാജേന്ദ്രൻ; സൗഹൃദ സന്ദർശനമെന്ന് വിശദീകരണം

സിപിഎമ്മിൽ നിന്നും സസ്‌പെൻഡ് ചെയ്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഡൽഹിയിലെത്തി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം വീണ്ടും ശക്തമായത്. അതേസമയം സൗഹൃദ സന്ദർശനം മാത്രമാണെന്നും ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. ഇന്ന് ഉച്ചക്കുശേഷമാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാട്ടിലെ നേതാക്കളും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രൻ ഡൽഹിയിൽ…

Read More

ബിജെപി പ്രചാരണ ഗാന വിവാദം; ഐടി സെൽ ചെയർമാനെതിരെ നടപടി ഉണ്ടാകില്ല, പ്രകാശ് ജാവ്ദേക്കർ

ബിജെപി പ്രചാരണ ഗാന വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. പൊന്നാനിയിലേത് പ്രാദേശിക വീഴ്ച്ച. 2013 ലെ യുപിഎ സർക്കാരിനെതിരായ പ്രചാരണ ഗാനം അബദ്ധത്തിൽ പ്ലേ ആയതാണ്. ഇത്തരം പിഴവുകൾ പത്രങ്ങളിൽ നിത്യേന ഉണ്ടാകുന്നുണ്ട്. ബിജെപിക്കെതിരെ വാർത്ത നൽകുന്നതിന് മുമ്പ് യാഥാർത്ഥ്യം തേടണമെന്നും വിവാദത്തിന്റെ പേരിൽ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും ജാവഡേക്കർ അറിയിച്ചു. കേരള പദയാത്ര പാട്ടിലുണ്ടായ അമളിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐടി…

Read More

പാചകവാതക വില വർധിപ്പിച്ചതിനോടു പ്രതികരിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ

പാചകവാതക വില വർധിപ്പിച്ചതിനോടു പ്രതികരിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. ബിജെപി ന്യൂനപക്ഷ മോർച്ച ക്യാംപ് ഉദ്ഘാടനം ചെയ്യാൻ ആലുവയിലെത്തിയതായിരുന്നു അദ്ദേഹം. ജാവഡേക്കറോടു കേന്ദ്രം പാചകവാതക വില വർധിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഡീസലിനും പെട്രോളിനും 2 രൂപ കേരള സർക്കാർ വർധിപ്പിച്ചെന്നായിരുന്നു മറുപടി നൽകിയത്. ഇതിനെതിരായാണു ജനം പ്രതിഷേധിക്കുന്നതെന്നും ഈ ജനരോഷത്തിൽനിന്ന് എൽഡിഎഫിനു രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പാചകവാതക വിലവർധനയെക്കുറിച്ച് ആവർത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ അദ്ദേഹം തയാറായില്ല.

Read More