ജോലിക്കാരെ പിരിച്ചുവിട്ടു, പകരം എഐ അവതാരകയെ പണിക്കെടുത്ത് പോളണ്ടിലെ റേഡിയോ

തൊഴിലിടങ്ങളിലേക്കുള്ള എഐയുടെ വരവ് പലരുടെയും ജോലി തെറിപ്പിക്കും എന്ന് നമ്മൾ കരുതിയിരുന്നില്ലെ? എന്തായാലും പോളണ്ടിലെ ഒരു റേഡിയോ സ്റ്റേഷനിൽ അത് തന്നെയാണ് സംഭവിച്ചത്. ഓഫ് റേഡിയോ ക്രാക്കോവാണ് സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരെ എല്ലാം പിരിച്ചുവിട്ട ശേഷം വെർച്വൽ അവതാരകയെ പണിയേൽപ്പിച്ചത്. രാഷ്ട്രീയവും, കലയും, സംസ്കാരവും അങ്ങനെ വിവിധ വിഷയങ്ങളെകുറിച്ച് സംസാരിച്ച് യുവതലമുറയെ കൈയ്യിലെടുക്കാൻ ഈ എഐ അവതാരകയ്ക്ക് കഴിവുണ്ട്. മാധ്യമങ്ങൾക്ക് എഐ അനു​ഗ്രഹമോ ശാപമോ എന്ന ചോദ്യത്തിനുത്തരം നേടാനാണത്രെ ഇങ്ങനെയൊരു പരീക്ഷണം. പോളണ്ടിലെ ആദ്യ പരീക്ഷണമാണിത്. എന്നാൽ പന്ത്രണ്ടോളം…

Read More

പോളണ്ടിലേക്ക് തിരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് തിരിച്ചു. ഇന്ത്യ – പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. 45 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ചത്. ‘ വാഴ്സയിലേക്ക് തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികമെന്ന പ്രത്യേക വേളയിലാണ് ഈ സന്ദർശനം. പോളണ്ടുമായി ആഴത്തിൽ വേരോടിയ സൗഹൃദം ഇന്ത്യ സ്നേഹത്തോടെ ചേർത്തുനിർത്തുന്നു. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള രണ്ട് രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഈ…

Read More

രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികനായിരുന്ന കരടി; എല്ലാവരുടെയും പ്രീയപ്പെട്ട വോജ്ടെക്

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനായ കരടി, വോജ്ടെക്. ഇറാനിൽ നിന്നാണ് വോജ്ടെക്കിനെ പോളിഷ് യുദ്ധത്തടവുകാർക്ക് കിട്ടിയത്. അവർ അവനെ വളർത്തി. വലുതായപ്പോൾ അവനും സൈന്യത്തിലൊരാളായി. മനുഷ്യരെപോലെ ബീയർ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ഒരു കരടിയായിരുന്നു വോജ്ടെക്. 1944 ൽ ജർമനിക്കെതിരെ നടത്തിയ മോണ്ടി കസീനോ പോരാട്ടത്തിന്റെ മുൻപന്തിയിൽ തന്നെ വോജ്ടെക് ഉണ്ടായിരുന്നു. സൈനികരുടെ തോക്കിലേക്കുള്ള വെടിക്കോപ്പുകൾ വഹിച്ചു നടക്കുകയായിരുന്നു വോജ്ടെക്കിന്റെ പ്രധാന ദൗത്യം. അവന് സൈനികനുള്ള സ്ഥാനവും നമ്പറും റാങ്കുമൊക്കെ നൽകിയിരുന്നു. യുദ്ധം അവസാനിച്ച സമയം…

Read More