നിതീഷ് കുമാർ ഇന്ത്യ മുന്നണി ബന്ധം ഉപേക്ഷിക്കുന്നതിനെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ല; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യ സഖ്യം വിടുന്നതിനെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജെ.ഡി.യു സഖ്യം വിടുന്നതിനെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പ്രതിപക്ഷ സഖ്യത്തിലെ ശക്തമായ സാന്നിധ്യമാണ് ജെ.ഡി.യു എന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മോദിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ജനതാദൾ യുണൈറ്റഡിന് കത്തയക്കുകയും നേതാക്കളുമായി ഫോണിലൂടെ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുവരെ സഖ്യം വിടുന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നാളെ ഡൽഹിയിലേക്ക് പോകും….

Read More

നിതീഷ് കുമാർ എൻഡിഎ മുന്നണിയിലേക്ക് മടങ്ങുന്നുവെന്ന് സൂചന; തീരുമാനം ഇന്ത്യ സംഖ്യത്തിൽ വേണ്ട പരിഗണന ലഭിക്കാത്തതിലുള്ള അതൃപ്തി?

ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ എന്‍ ഡി എയിലേക്കെന്ന അഭ്യൂഹം ശക്തമായതോടെ ഇന്ത്യ സഖ്യം വലിയ വെല്ലുവിളി നേരിടുന്നു. സഖ്യത്തില്‍ വേണ്ട പരിഗണന കിട്ടാത്തതാണ് നിതിഷിന്‍റെ ചുവട് മാറ്റത്തിന് കാരണമെന്നാണ് സൂചന. മമത ബാനര്‍ജിയും തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യ സഖ്യം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യ സഖ്യത്തിന്‍റെ പിറവിക്ക് മുന്‍കൈയെടുത്ത നിതീഷ് കുമാര്‍ പാളയം വിട്ടാൽ അത് പ്രതിപക്ഷത്തിന് വലിയ ക്ഷീണമാകും. സഖ്യത്തിന്‍റെ മുഖമാകുന്നതിലടക്കം നേരിട്ട തിരിച്ചടി നിതീഷിനെ എന്‍ ഡി…

Read More

താത്പര്യമില്ലെന്ന് തുടക്കത്തില്‍തന്നെ വ്യക്തമാക്കി, ഖാര്‍ഗയെ നിര്‍ദേശിച്ചതില്‍ നിരാശയോ നീരസമോ ഇല്ല; നിതീഷ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. അധ്യക്ഷനുമായ നിതീഷ് കുമാര്‍. ഡല്‍ഹിയില്‍ നടന്ന സഖ്യയോഗത്തിനുശേഷം നതീഷിന്റെ ആദ്യപ്രതികരണമാണിത്. ഖാര്‍ഗയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ തനിക്ക് നിരാശയോ നീരസമോയില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. യോഗത്തില്‍ നേതാവിനെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ച വന്നു. തനിക്ക് താത്പര്യമില്ലെന്ന് തുടക്കത്തില്‍തന്നെ വ്യക്തമാക്കി. തുടര്‍ന്ന് ഒരു പേര് മുന്നോട്ടുവെച്ചു. അത് തനിക്കും എതിര്‍പ്പില്ലാത്തതായിരുന്നു. സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന്…

Read More

ജനസംഖ്യ നിയന്ത്രണത്തിലെ സ്ത്രീ വിരുദ്ധത; പരാമർശം പിൻവലിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ജനസംഖ്യ നിയന്ത്രണത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് ജനന നിയന്ത്രണത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. വിമർശനം കടുത്തതോടെ പരാമർശം നിതീഷ് കുമാർ പിൻവലിച്ചു. സന്താന നിയന്ത്രണം ഒഴിവാക്കാനുള്ള ലൈംഗിക ബന്ധത്തിലെ രീതികൾ പെൺകുട്ടികൾക്കറിയാമെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പരാമർശം. ആംഗ്യങ്ങൾ കാണിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനെതിരെ ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയും രം​ഗത്തെത്തി….

Read More

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ കൺവീനറാക്കരുതെന്ന് ആംആദ്മി; നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും ആംആദ്മി

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മായ ‘INDIA’യുടെ കൺവീനർ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ കൊണ്ട് വരുന്നതിനെ എതിർപ്പ് അറിയിച്ച് ആം ആദ്മി പാർട്ടി. ആം ആദ്മിയുടെ പിന്തുണ നിതിഷ് കുമാറിനാണ്. ഒന്നിലധികം കണവീനർമാരെ നിയോഗിയ്ക്കുന്നതിനോടും ആം ആദ്മി വിയോജിപ്പറിയിച്ചിട്ടുണ്ട്. ഒന്നിലധികം കണവീനർമാരെ നിയമിയ്ക്കുന്നത് സഖ്യത്തിന് കെട്ടുറപ്പില്ലെന്ന സന്ദേശം ഉണ്ടാക്കുമെന്നാണ് ആം ആദ്മി പറയുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണം എന്നുള്ള നിർണായ ചർച്ചകളാണ് INDIA സഖ്യത്തിൽ നടക്കുന്നത്. കൺവീനറിനെയും അധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനായുളള ചർച്ചകൾക്ക് വഴിവയ്ക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയുടെയും സോണിയ…

Read More

പട്‌നയിൽ പ്രതിപക്ഷ പ്രത്യാശ;രാഹുലിനെയും ഖാർഗെയെയും നിതീഷ് കുമാർ വിമാനത്താവളത്തിൽ സ്വീകരിച്ച്‌ നിതീഷ് കുമാർ

പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയെയും വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പോടിയായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന് ഊർജം പകരുന്ന യോഗത്തിൽ 15 പാർട്ടികളാണ് പങ്കെടുക്കുന്നത്. ആറ് മുഖ്യമന്ത്രിമാരാണ് വെള്ളിയാഴ്ച നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ പശ്ചിമബംഗാളിൽനിന്ന് മമത ബാനർജി, ഡൽഹിയിൽനിന്ന് അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബിൽനിന്ന് ഭഗ്‌വന്ത് മൻ, തമിഴ്‌നാട്ടിൽനിന്ന് എംകെ സ്റ്റാലിൻ എന്നിവർ വ്യാഴാഴ്ച രാത്രി തന്നെ പട്‌നയിലെത്തി. ജാർഖണ്ഡ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്.16 പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ………………………………….. കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ‌ ബിജെപി വനിത കൗൺസിലർമാർ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. പോലീസും എൽഡിഎഫ് വനിതാ കൌൺസിലർമാരും ചേർന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി…

Read More