ചന്ദ്രനില്‍ കാബേജും ചീരയും പായലും നട്ടുവളർത്താൻ നാസ; ആര്‍ട്ടിമിസ് മൂന്ന് ദൗത്യം 2026ൽ

ചന്ദ്രനില്‍ കൃഷിയിറക്കാനൊരുങ്ങി നാസ. നാസയുടെ 2026 ലെ ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുമ്പോഴാണ് ചന്ദ്രനിൽ കൃഷിയിറക്കാൻ നാസ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പായലും കാബേജ് ഇനത്തില്‍ പെട്ട ബ്രാസിക്കയും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്‍ഹൗസുകളില്‍ വളര്‍ത്താന്‍ ശ്രമിക്കുക. ലൂണാര്‍ എഫക്ട്‌സ് ഓണ്‍ അഗ്രികള്‍ച്ചുറല്‍ ഫ്‌ളോറ അഥവാ ലീഫ് എന്നാണ് ഈ പരീക്ഷണത്തിന് നാസ നല്‍കിയിരിക്കുന്ന പേര്. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായുള്ള സ്‌പേസ് ലാബ് ടെക്‌നോളജീസിനായിരിക്കും ലീഫ് പരീക്ഷണത്തിന്റെ ചുമതല. ഈ സസ്യങ്ങള്‍…

Read More

അന്യഗ്രഹ ജീവന്‍ തേടി നാസ യൂറോപ്പയിലേക്ക്; ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം ഒക്ടോബറില്‍

അന്യഗ്രഹ ജീവന്‍ തേടി പുറപ്പെടാൻ ഒരുങ്ങുകയാണ് നാസ. ഇക്കഴിഞ്ഞ ദിവസമാണ് നാസ പുതിയ ദൗത്യം പ്രഖ്യാപിച്ചത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ട് ക്ലിപ്പര്‍ എന്ന പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്നാണ് നാസയുടെ പ്രഖ്യാപനം. ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതിനടിയില്‍ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് നിഗമനം. ഇക്കാരണത്താല്‍ ഭൂമിയെ കൂടാതെ ജീവന്‍ നിലനില്‍ക്കാനിടയുള്ള ഇടമായി യൂറോപ്പയെ കണക്കാക്കുന്നു. പ്രപഞ്ചത്തില്‍ നമ്മള്‍ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരം കണ്ടെത്താനാണ് നാസ…

Read More

സ്പേസ് എക്സിൻ്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് മൂന്നാം പരീക്ഷണ ദൗത്യത്തിൽ വൻ മുന്നേറ്റം

സ്പേസ് എക്സിൻ്റെ വമ്പൻ റോക്കറ്റ് സ്റ്റാർഷിപ്പിൻ്റെ മൂന്നാം പരീക്ഷണ ദൗത്യം ഭാഗികമായി വിജയിച്ചു. സ്റ്റാര്‍ഷിപ് ബഹിരാകാശ പേടകവും, സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററും ചേര്‍ന്നതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച റോക്കറ്റിന്റെ രണ്ട് ഘട്ടങ്ങളും സമുദ്രനിരപ്പില്‍ നിന്ന് 70 കിമീ ഉയരത്തില്‍ വെച്ച് വിജയക്കരമായി വേർപ്പെടുത്തി. ശേഷം സമുദ്രനിരപ്പില്‍ നിന്ന് 230 കിലോമീറ്ററിലധികം ഉയരത്തിൽ പേടകം സഞ്ചരിച്ചു. വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം ഇന്ത്യന്‍ സമുദ്രത്തില്‍ പേടകം ഇറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ…

Read More

ചന്ദ്രനിലേക്ക് പോകാൻ യു.എ.ഇയും; ചർച്ച സ്ഥിരീകരിച്ച് നാസ

ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന നാസയുടെ പദ്ധതിയിൽ യു.എ.ഇയും ഭാഗമായേക്കും. യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയം ഇത് സംബന്ധിച്ച് ചർച്ച നടത്തിയതായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ വെളിപ്പെടുത്തി. മനുഷ്യനെ ചന്ദ്രനിലയക്കുന്ന നാസയുടെ ആർടെമിസ് പദ്ധതിയിലാണ് യു.എ.ഇ കൈകോർക്കാൻ ഒരുങ്ങുന്നത്. എന്നാൽ, ചർച്ചകൾ തുടരുകയാണെന്നും പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ലെന്നും അത് യു.എ.ഇ ബഹിരാകാശ നിലയത്തിന് വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ ബഹിരാകാശ നിലയത്തിന് സമാനമായ രീതിയിൽ സ്റ്റേഷൻ നിർമിക്കാൻ നാസക്ക്…

Read More

17 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ‘ഈവിൾ ഐ’ ഗാലക്സിയുടെ ചിത്രം പുറത്തുവിട്ട് നാസ

‘ഈവിൾ ഐ’ എന്നറിയപ്പെടുന്ന കോമ ബെറനിസസ് നക്ഷത്രസമൂഹം ഭൂമിയിൽ നിന്ന് 17 ദശലക്ഷം പ്രകാശവർഷം അകലെയാണ്. ഈ ഗ്യാലക്സിയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. നാസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. ഗാലക്‌സിയുടെ തിളക്കമുള്ള ന്യൂക്ലിയസിന് ചുറ്റും പൊടികളാൽ മൂടപ്പെട്ടതിനാലാണ് ഇതിനെ ‘ബ്ലാക്ക് ഐ’, ‘ഇവിൾ ഐ’ എന്നൊക്കെ പേര് വരാൻ കാരണം. ഒരു ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു സാറ്റലൈറ്റ് ഗാലക്സിയുമായി കൂട്ടിയിടിച്ച് ‘ഈവിൾ ഐ’ ഗാലക്സി ഏതാണ്ട് പൂർണ്ണമായും നശിച്ചുപോയിരുന്നു….

Read More

വ്യാഴഗ്രഹത്തിൽ ഒരു മനുഷ്യമുഖം; കൗതുകചിത്രം പുറത്തുവിട്ട് നാസ

വ്യാഴഗ്രഹത്തിലെ ഒരു കൗതുകചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വ്യാഴത്തിലെ മേഘങ്ങൾ പേടിപ്പെടുത്തുന്ന ഒരു മനുഷ്യമുഖത്തിന്റെ ഘടനയിൽ വിന്യസിച്ചതാണു ചിത്രം.  വ്യാഴത്തിന്റെ വിദൂരവടക്കൻ മേഖലയായ ജെറ്റ് എൻ7ൽ നിന്നു ജൂണോ പേടകം പകർത്തിയതാണു ചിത്രം. സെപ്റ്റംബറിലായിരുന്നു ഇത് പകർത്തിയത്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ വ്യാഴത്തിന്റെ മേഘങ്ങൾ സവിശേഷമായ രൂപങ്ങളുണ്ടാക്കാറുണ്ട്.  ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ്…

Read More

ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കാൻ നാസ

നാസ വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇത്തവണ പക്ഷെ, ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്. ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കുകയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വിവിധ ശാസ്ത്ര ദൗത്യങ്ങളുമായെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കും വിനോദ സഞ്ചാരിയായെത്തുന്ന സാധാരണ മനുഷ്യര്‍ക്കും ഇവിടെ താമസിക്കാനാവും. 2040 ഓടു കൂടി ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി നാസ 3ഡി പ്രിന്ററുകള്‍…

Read More

ജീവന്റെ ഉദ്ഭവം തേടി നാസ; ചിന്നഗ്രഹം വെളിപ്പെടുത്തുമോ രഹസ്യം?

വിദൂര ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച പാറയില്‍നിന്നും പൊടിയില്‍നിന്നും ജീവന്റെ ഉദ്ഭവം തേടുകയാണ് നാസ. ഞായറാഴ്ചയാണ് ചിന്നഗ്രഹത്തില്‍ നിന്നു ലഭിച്ച പാറയും പൊടിയും വഹിച്ചുള്ള ഒരു ക്യാപ്‌സ്യൂള്‍ പേടകം ഞായറാഴ്ച രാവിലെ പടിഞ്ഞാറന്‍ അമേരിക്കന്‍ പ്രവിശ്യയായ യൂറ്റയുടെ മണ്ണില്‍ ലാന്‍ഡ് ചെയ്തത്. സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിക്കാനും ഭൂമിയില്‍ ജീവന്റെ ഉദ്ഭവത്തിലേക്കു നയിച്ച ജൈവ തന്മാത്രകളെ മനസിലാക്കാനും ഇതുമായി ബന്ധപ്പെട്ട പഠനംകൊണ്ടു സാധിക്കുമെന്ന് ഗവേഷകര്‍. ചിന്നഗ്രഹത്തില്‍നിന്നു ശേഖരിച്ച പാറയും പൊടിമുള്‍പ്പെടെയുള്ള സാമ്പിള്‍ അമേരിക്കയിലെക്കു കൊണ്ടുപോയി. ‘ബെന്നു’ എന്നു പേരിട്ടിരിക്കുന്ന…

Read More

നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം

ഒസിരിസ് റെക്സ് ശേഖരിച്ച ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തിയതോടെ നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് പേടകത്തിൽ സൂക്ഷിച്ചിരുന്ന സാമ്പിൾ ക്യാപ്സൂൾ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഇന്ത്യൻ സമയം 8.22 ഇതിന്റെ ലാൻഡിങ്ങ് നടന്നത്. ക്യാപ്സൂൾ നാസയുടെ വിദഗ്ധ സംഘം വീണ്ടെടുത്ത് പരീക്ഷണശാലയിലേക്ക് കൊണ്ടുപോയി. ആസ്ട്രോമെറ്റീരിയൽസ് അക്വിസിഷൻ ആൻഡ് ക്യുറേഷൻ ഫെസിലിറ്റിയിലായിരിക്കും തുടർപഠനങ്ങൾ നടത്തുക. സൗരയൂധത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിർണായക വിവരങ്ങൾ ബെന്നുവിൽ നിന്നുള്ള കല്ലും മണ്ണും പഠിക്കുന്നതിലൂടെ ലഭിക്കുമെന്നാണ്…

Read More

യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്ക യാത്ര വൈകും; കാലാവസ്ഥ പ്രതികൂലമെന്ന് നാസ

യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകും. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ചയോടെ ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. ബഹിരാകാശ നിലയത്തിൽ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിൽ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഫ്ളോറിഡയിലെ മോശം കാലാവസ്ഥയാണ് സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്റെയും യാത്ര മാറ്റിവെക്കാൻ കാരണം. ഇഡാലിയ ചുഴലിക്കാറ്റ് ഫ്ളോറിഡയിൽ ശക്തമായി വീശുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം….

Read More