ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശ്ശൂർ സിറ്റി പൊലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. തൃശ്ശൂർ എസിപി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലൻസിൽ തിരുവമ്പാടിയിൽ എത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നത്. ഗതാഗത കമ്മീഷണർ തൃശ്ശൂർ ആർടിഒ…

Read More

ബന്ധം പരാജയപ്പെട്ടാൽ പിന്നാലെ ബലാത്സംഗ കേസുകൾ; പോലീസിന്റെയും കോടതിയുടെയും സമയം പാഴാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി

പ്രായപൂർത്തിയായവർ തമ്മിലുള്ള ബന്ധം പരാജയപ്പെട്ടാൽ അതിൽ നിന്ന് വരുന്ന ബലാത്സംഗക്കേസുകൾ പോലീസിന്റെയും കോടതിയുടെയും വിലപ്പെട്ട സമയം പാഴാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി. അതിനാൽ ജുഡീഷ്യൽ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികൾക്ക് മേൽ ഭാരിച്ച പിഴ ചുമത്താൻ ശക്തമായ ഒരു സംവിധാനം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. മുംബൈ പോലുള്ള നഗരപ്രദേശങ്ങളിൽ ഇത്തരം കേസുകളുടെ ആവർത്തിച്ചുള്ള സ്വഭാവം എടുത്തുകാണിച്ചായിരുന്നു ജസ്റ്റിസ് പിതാലെയുടെ നിരീക്ഷണം. ഇത്തരത്തിൽ പാഴാക്കുന്ന സമയം ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കാലക്രമേണ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ആരോപണ…

Read More

 ‘വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ’; കടുത്ത നടപടികളുമായി ബംഗളൂരു

വെള്ളത്തിന്‍റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ. ജലക്ഷാമം രൂക്ഷമായതോടെയാണ് ഈ നടപടി.  കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന  താമസക്കാർക്ക് 5000 രൂപ പിഴ ചുമത്താനാണ് ഒരു ഹൗസിംഗ് സൊസൈറ്റിയുടെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്താൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.  ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കരുതലോടെ ഉപയോഗിക്കാൻ ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികൾ താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈറ്റ്ഫീൽഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ…

Read More

ഡിജിറ്റൽ ഒപ്പുകളുടെ ദുരുപയോഗം: കടുത്ത ശിക്ഷ നൽകുമെന്ന് സൗദി

സൗദിയിൽ സർക്കാർ സ്വകാര്യ മേഖലയിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഒപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. 5 വർഷം വരെ ജയിലും 50 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. ഇലക്ട്രോണിക് സിഗ്നേച്ചറും രേഖകളുംദുരുപയോഗം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്റേതാണ് മുന്നറിയിപ്പ് ഇലക്ട്രോണിക് സിഗ്നേച്ചർ, സർട്ടിഫിക്കറ്റുകൾ തുടങ്ങി ഡിജിറ്റൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് ്പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം രേഖകൾ വ്യാജമാണെന്ന് അറിഞ്ഞ് കൊണ്ട് ഉപയോഗിക്കുന്നതും സമാനമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. 5 വർഷം വരെ…

Read More