‘ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേത് നഗ്നമായ നിയമ ലംഘനം’ ; മന്ത്രിയെ പുറത്താക്കണെമെന്ന് വി.ഡി സതീശൻ

പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെടൽ നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു രാജി വച്ചില്ലെങ്കിൽ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ആർ ബിന്ദു സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു, ഗുരുതരമായ അധികാര ദുർവിനിയോഗമാണ് നടത്തിയത്….

Read More

പിഡബ്ല്യുഡി പാലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുന്നിന്റെ ഭാ​ഗമായി പാലത്തിനടിയിൽ ജിമ്മും ബാഡ്മിന്റൺ കോർട്ടും

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി വകുപ്പുകൾ ഡിസൈൻ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പാലങ്ങൾക്ക് അടിയിലുള്ള സ്ഥലം ഉപയോഗപ്രദമാക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇവിടങ്ങളിൽ ഓപ്പൺ ജിമ്മും ബാഡ്‌മിന്റൺ കോർട്ടുകളും സ്ഥാപിക്കുമെന്നും അറിയിച്ചു. കൂടാതെ കൊല്ലത്തും നെടുമ്പാശേരിയിലുമായിരിക്കും സംസ്ഥാന തലത്തിൽ പദ്ധതി ആദ്യമായി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറണമെന്നാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞ മന്ത്രി കേന്ദ്ര സർക്കാരിന് സംസ്ഥാനത്തോട് പക…

Read More

‘മണിപ്പുർ ചര്‍ച്ച ചെയ്യുന്നതിനു പകരം ചുറ്റുപാടിലേക്കു നോക്കണം’: സർക്കാരിനെ വിമർശിച്ച മന്ത്രിയെ പുറത്താക്കി ഗെലോട്ട്

സ്വന്തം സർക്കാരിനെ വിമർശിച്ച മന്ത്രിയെ കയ്യോടെ പുറത്താക്കി രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോൺഗ്രസ് ഭരണത്തിൽ സ്ത്രീകൾക്കെതിരായ അക്രമം വർധിച്ചെന്ന് അഭിപ്രായപ്പെട്ടതിനാണു മന്ത്രി രാജേന്ദ്ര സിങ് ഗുധയെ പുറത്താക്കിയത്. സൈനിക് കല്യാൺ (സ്വതന്ത്ര ചുമതല), ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, പ‍ഞ്ചായത്തി രാജ്, ഗ്രാമവികസനം എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. മണിപ്പുർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സഭയിൽ സംസാരിക്കുമ്പോഴായിരുന്നു രാജേന്ദ്ര സിങ്ങിന്റെ വിമർശനം. ”രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ വർധിക്കുകയാണ്. മണിപ്പുരിനെപ്പറ്റി ചർച്ച ചെയ്യുന്നതിനു പകരം, നമ്മളാദ്യം…

Read More

ആരോടും ‘നോ’ പറയാൻ അദ്ദേഹത്തിനാകില്ലായിരുന്നു; ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ.  ആരോടും ‘നോ’ പറയാൻ അദ്ദേഹത്തിനാകില്ലായിരുന്നു. തിരക്കുകൾക്കിടയിലും തനിക്കു സാധിക്കുന്നിടത്തൊക്കെ എത്താനും അദ്ദേഹത്തിന്  മടിയുണ്ടായിരുന്നില്ല. സ്‌കൂട്ടറും ഹെലികോ‌പ്‍ടറും കാറും കാൽനടയായും എല്ലാം അദ്ദേഹം തന്റെ യാത്ര പൂർത്തിയാക്കി. ജനസാഗരത്തിനു നടുവിലൂടെ അവസാന യാത്രയും അദ്ദേഹം ചിരിച്ചു കൊണ്ട് പൂർത്തിയാക്കുമെന്നും റോഷി അഗസ്റ്റിൻ ഫെസ്ബുക്കിലൂടെ അനുസ്‌‍മരിച്ചു.  ഫെസ്‌ബുക്ക് പോസ്റ്റിന്റെ പൂർ‌ണരൂപം ”സ്‌കൂട്ടറും ഹെലികോപ്ടറും പിന്നെ ഉമ്മന്‍ ചാണ്ടി സാറും… ഇടുക്കിയില്‍ ഒരു പൊതുയോഗത്തിന് എത്തിയതാണ് അന്നത്തെ മുഖ്യമന്ത്രി കൂടിയായ ആരാധ്യനായ…

Read More

ജനനായകൻ ഇനി ഓർമ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു…

Read More

സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചു, ചില നേതാക്കൾ ബിജെപി ഏജൻറുമാർ; മന്ത്രി റിയാസ്

കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാരാണെന്ന ആരോപണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇവർ ഏക വ്യക്തി നിയമത്തിനെതിരായ സിപിഎം സെമിനാർ പൊളിക്കാൻ ശ്രമിച്ചതായി മന്ത്രി ആരോപിച്ചു. സെമിനാറിന്റെ ശോഭ കെടുത്താൻ വ്യാപക പ്രചാരണം നടത്തി. കേരളത്തിൽ ഈ സെമിനാർ പൊളിക്കാൻ ഏറ്റവും തീവ്രമായ നിലപാടെടുത്തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമാണെന്നും റിയാസ് കുറ്റപ്പെടുത്തി.  ഏക വ്യക്തിനിയമത്തിനെതിരെ ആത്മാർഥമായി പ്രവർത്തിക്കുന്ന യുഡിഎഫിലെയും കോൺഗ്രസിലെയും നേതാക്കൻമാർ, കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്ന ബിജെപിയുടെ സ്ലീപ്പിങ് ഏജന്റുമാരെ തിരിച്ചറിയണമെന്നും മന്ത്രി…

Read More

കാബ്‌കോ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു കൃഷിവകുപ്പ് പിന്നോട്ടില്ല: മന്ത്രി പി.പ്രസാദ്

സംസ്ഥാനത്ത് കാർഷികോൽപന്ന വിപണന കമ്പനി (കാബ്‌കോ) രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. കമ്പനി രൂപീകരണം ബജറ്റിൽ പ്രഖ്യാപിച്ചതാണ്. പുതുതായി ഏതു സംരംഭം വരുമ്പോഴും അതേക്കുറിച്ചു ചർച്ചകൾ നടക്കുക സ്വാഭാവികമാണ്. അത്തരം ചർച്ചകൾ സ്വാഗതാർഹമാണ്. ചർച്ചകൾക്കെല്ലാം ഒടുവിൽ കാബ്‌കോ യാഥാർഥ്യമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയും വിപണനവും ലക്ഷ്യമിട്ട് സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കാനുള്ള കൃഷിവകുപ്പിന്റെ നീക്കം മന്ത്രിസഭാ യോഗത്തിൽ വ്യവസായവകുപ്പാണ് തടഞ്ഞത്. ഇതേതുടർന്ന് ഇരുവകുപ്പുകളും അഭിപ്രായ ഐക്യത്തിൽ എത്തിയശേഷം…

Read More

കുടുംബത്തിന്റെ എതിർപ്പ് മറികടന്നാണ് മിഷനറി ആയതെന്ന് ഫ്രാങ്കോ മുളക്കല്‍

യാത്രയയപ്പിന്‍റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെ എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ടാവണം എന്നഅബ്ദുൾ കലാമിന്റെ വാചകം എടുത്തു പറഞ്ഞ ഫ്രാങ്കോ മുളക്കൽ മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് പറഞ്ഞു. കുടുംബത്തിന്റെ എതിർപ്പ് മറി കടന്നും താന്‍ മിഷനറി ആയിയെന്നും ഫ്രാങ്കോ മുളക്കല്‍ പറഞ്ഞു. തന്നെ ദൈവമാണ് ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികളാണ് വഹിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്നും ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗമധ്യേ പറയുകയുണ്ടായി. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കണം. കോൺഗ്രസിനെയോ,…

Read More

ഈ അമീബ ‘ബ്രെയിൻ ഈറ്റർ’; മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ല: മന്ത്രി

അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് ആലപ്പുഴയിൽ 10-ാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് തീർത്തും അത്യപൂർവമായ രോഗമാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ അമീബ അറിയപ്പെടുന്നതുതന്നെ ‘ബ്രെയിൻ ഈറ്റർ’ എന്നാണ്. ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ല. ആലപ്പുഴയിലെ വിദ്യാർഥിയുടെ കാര്യത്തിൽ സംഭവിച്ചത് തികച്ചും നിർഭാഗ്യകരമായിപ്പോയെന്നും മന്ത്രി പ്രതികരിച്ചു. ‘ഈ രോഗം ബാധിച്ചവരെല്ലാം തന്നെ മരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഈ അസുഖം ബാധിച്ചാൽ 100 ശതമാനം…

Read More

മഴയുണ്ടെങ്കിൽ സ്‌കൂളുകൾക്ക് അവധി തലേദിവസം പ്രഖ്യാപിക്കണം; കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം

അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. രാവിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ  അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നതായി മന്ത്രി അവകാശപ്പെട്ടു.  ഇന്നലെ കാസർകോട്ടെ സ്‌കൂളിൽ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി…

Read More