
കല കൊലക്കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല; ചോദ്യംചെയ്യലിനോടു പ്രതികൾ സഹകരിക്കുന്നില്ല
മാന്നാറിലെ കലയെ 15 വർഷംമുൻപ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന കേസിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഒന്നാംപ്രതിയും കലയുടെ ഭർത്താവുമായ അനിൽ ഇസ്രയേലിലാണ്. അറസ്റ്റിലായ മൂന്നുപ്രതികളെ തിങ്കളാഴ്ചവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ കാര്യമായ തെളിവുകൾ പോലീസിനു ശേഖരിക്കാനായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുപരിശോധിച്ചപ്പോൾ കിട്ടിയ ദുർബലമായ തെളിവുകളിൽ കൂടുതലായി മറ്റൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. എന്നാൽ, പോലീസ് യാതൊന്നുംതന്നെ വ്യക്തമാക്കുന്നില്ല. സെപ്റ്റിക് ടാങ്കിൽനിന്ന് ഒരു…