ഡോക്ടർമാർ ഞെട്ടി: 60കാരന്റെ വയറ്റിൽ 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

വയറുവേദനയുമായി ആശുപത്രിയിലെത്തിയ അറുപതുകാരനെ പരിശോധിച്ച ഡോക്ടർമാർ എക്സ് റേ എടുക്കാൻ നിർദേശിച്ചു. എക്സ് റേ ഫലം കണ്ട ഡോക്ടർമാർ അമ്പരന്നുപോയി! വയറ്റിൽ പൂർണമായും ദഹിക്കാത്ത 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക. ഇതെങ്ങനെ സംഭവിച്ചതെന്നു മനസിലാകാതെ സ്പഷലിസ്റ്റ് ഡോക്ടർമാരെ വരെ ഞെട്ടിപ്പോയി. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം. കർഷകനായ വയോധികന്റെ വൻകുടലിന്റെ അറ്റത്തായിരുന്നു ചുരയ്ക്ക കടുങ്ങിക്കിടന്നത്. ചുരയ്ക്ക വിഴുങ്ങിയതിനെക്കുറിച്ച് ഇയാൾ ഡോക്ടർമാരോട് പറഞ്ഞതിൽ അവ്യക്തതയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരയ്ക്ക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം…

Read More

കൊടും ക്രൂരത…, ഐസ്‌ക്രീം നൽകി നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്നു; 34കാരൻ പിടിയിൽ

ഐസ്‌ക്രീം നൽകി നാലു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 34കാരൻ അറസ്റ്റിൽ. കർണാടകയിലെ രാമനഗര ജില്ലയിലാണു സംഭവം. ബാലികയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കുട്ടിയെ ഐസ്‌ക്രീം വാങ്ങി നൽകാമെന്ന പേരിൽ ഇയാൾ വീട്ടിൽനിന്നു കൊണ്ടുപോയത്. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിൻറെ പരിസരത്ത് അയൽവാസികൾക്കൊപ്പം തെരച്ചിൽ നടത്തുമ്പോഴാണ് കുട്ടിയെ ബന്ധു കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിക്കുന്നത്. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ…

Read More

കാറിന് തീപിടിച്ച് കുമളിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് സംശയം

ഇന്നലെ കുമളിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് റോയ് ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം മനസിലാക്കാൻ കാറിനകത്ത് വിശദമായ പരിശോധന നടത്തും. കാർ സംഭവം നടന്ന സ്ഥലത്ത് റോഡരികിലാണ് ഉള്ളത്. പൂർണമായും കത്തി നശിച്ച നിലയിലാണ് കാർ. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ…

Read More

പാമ്പുകളോട് അമിതഭയം; യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റെന്ന ആരോപണത്തിൽ റിപ്പോര്‍ട്ട് പുറത്ത്

ഉത്തര്‍ പ്രദേശില്‍ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണത്തില്‍ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്. യുവാവിന് ഒരു തവണ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം യുവാവിന്റെ തോന്നലാണെന്നും വിദഗ്ദ്ധ സമിതി വിലയിരുത്തുന്നു. പാമ്പുകളോട് അമിതഭയം തോന്നുന്ന ഒഫിഡിയോഫോബിയയാണ് യുവിവാനെന്നും സമിതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദുബെയാണ് വീട്ടില്‍വെച്ച് ഏഴ് തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പാമ്പ് കടിയേല്‍ക്കുന്നതെന്നും…

Read More

കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു; സംഭവം തായ്ലൻഡിൽ

ഭാര്യയും ഭർത്താവുമാകുമ്പോൾ അഭിപ്രായവ്യത്യാസങ്ങളും വഴക്കമുണ്ടാകുക സാധാരണമാണ്. ചിലപ്പോൾ നിസാര കാര്യങ്ങൾക്കു പോലും വഴക്കടിക്കുന്ന ദമ്പതികളുണ്ട്. എന്നാൽ തായ്ലൻഡിൽ സംഭവിച്ചത് എല്ലാവരെയും ഞെട്ടിക്കുന്നതായി. കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ അടിച്ചുകൊന്നതാണു സംഭവം. ഭാര്യ ദിവസവും കുളിക്കാത്തതിന്റെ പേരിൽ ഭർത്താവ് വഴക്കിടുക പതിവായിരുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഒന്നിച്ചു മദ്യപിച്ചിരുന്നു. ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്കു പതിവാണെന്നും അയൽവാസികളും പറയുന്നു. കുളിക്കാത്തതിന്റെ പേരിൽ വഴക്കടിച്ച ഭർത്താവ് ഭാര്യയെ മരക്കമ്പുകൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. വീടിനു പുറത്തുവച്ചായിരുന്നു ആക്രമണം. തലയ്ക്കടിച്ചശേഷം ഭാര്യയെ കുളിമുറിയിൽ കൊണ്ടുപോയി…

Read More

യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവിനെയും കാണാതായി; ഒളിച്ചോടിയെന്ന് പരാതി

വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവും ഒളിച്ചോടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഷക്കീല്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഷക്കീലിന്റെ മകനും ഗഞ്ച്ദുന്ദ്വാര സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം രണ്ടുമാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ഷക്കീലും ഭാവിമരുമകളുടെ മാതാവും തമ്മില്‍ ഫോണിലൂടെ സൗഹൃദം ആരംഭിച്ചെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ രഹസ്യമായാണ് ഫോണ്‍വഴി ബന്ധപ്പെട്ടിരുന്നത്….

Read More

ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി അറസ്റ്റിൽ

കാസർകോട് ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. ബധിരനും മൂകനുമാണ് പ്രതി. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് നഗ്‌നതാ പ്രദർശനം ഉണ്ടായത്. ആറ് വയസുള്ള മകളും ഹോം നഴ്സായ യുവതിക്കൊപ്പം ഉണ്ടായിരുന്നു. ബസിൽ വച്ച് യുവാവ് നഗ്‌നതാ പ്രദർശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും…

Read More

ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടി; വീട്ടമ്മ 22കാരന്റെ ലിഗം മുറിച്ചുമാറ്റി

ബിഹാറില്‍നിന്നു വീണ്ടും ലിംഗഛേദത്തിന്റെ ഞെട്ടിക്കുന്ന കഥ! ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടിയ വീട്ടമ്മ യുവാവിന്റെ ലിംഗം മുറിച്ചുമാറ്റുകയായിരുന്നു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 22കാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവും 35കാരിയായ വീട്ടമ്മയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ അതിരുകവിഞ്ഞ ലൈംഗികാസക്തി വീട്ടമ്മയെ മടുപ്പിച്ചിരുന്നു. തുടര്‍ന്ന് യുവാവില്‍നിന്ന് അകലാന്‍ ശ്രമിച്ച വീട്ടമ്മയെ യുവാവ് വിടാതെ പിന്തുടരുകയും ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികചൂഷണം തുടരുകയായിരുന്നു. ഒടുവില്‍ സഹികെട്ട വീട്ടമ്മ യുവാവിനെ വീട്ടിലേക്ക് നാടകീയമായി വിളിച്ചുവരുത്തി….

Read More

രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പെഴുതി ബാഗിൽ വെച്ച് ലിഫ്റ്റിന്റെ കൈവരിയിൽ തൂക്കിയിട്ടു; പ്രതികരണവുമായി ലിഫ്റ്റില്‍ കുടുങ്ങി രവീന്ദ്രന്‍നായര്‍

ഒരു ലിഫ്റ്റിനകത്ത് ഇരുട്ടില്‍ ഒറ്റയ്ക്ക് 42 മണിക്കൂര്‍. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. അപായമണി കേട്ട് , തന്‍റെ നിലവിളി കേട്ട് ഓടിയെത്താന്‍ ആരുമില്ലാതെ, ധരിച്ച വസ്ത്രത്തില്‍ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടിവന്ന രവീന്ദ്രന്‍ നായര്‍ക്ക് നിസ്സായഹതയുടെ പരകോടിയില്‍ പൊട്ടികരയുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. ലിഫ്റ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഒന്നുമുണ്ടായിരുന്നില്ല. ബോർഡ് ഉണ്ടായിരുന്നെങ്കിൽ ആ ലിഫ്റ്റിൽ കയറുകയില്ലായിരുന്നു. ലിഫ്റ്റ് തകരാർ ആയപ്പോൾ പലകുറി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതി. മരണക്കുറിപ്പ് …

Read More

കേടായ ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്ന വയോധികനെ രക്ഷപ്പെടുത്തി; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേടായ ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്ന വയോധികനെ രക്ഷപ്പെടുത്തി. ശനിയാഴ്ച 11 മണിക്ക് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഒപിയിൽ എത്തിയ തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുളളിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ഒരാൾ ലിഫ്റ്റിനുളളിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടെത്തിയത്. മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന നിലയിലായിരുന്നു വയോധികൻ. ശനിയാഴ്ച 12 മണിയോടെയാണ് ലിഫ്റ്റ് കേടായത്. ഈ സമയത്ത് രവീന്ദ്രൻ നായർ ലിഫ്റ്റിനുളളിൽ കുടുങ്ങി പോകുകയായിരുന്നു. എന്നാൽ…

Read More