
ജാതിയുടെയും മതത്തിന്റെയും പേരിലുളള വിഭജനത്തെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ചിരാഗ് പാസ്വാൻ
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുസഫർനഗറിലെ പോലീസ് നിർദേശത്തെ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിയും ലോക്ജൻശക്തി നേതാവുമായ ചിരാഗ് പാസ്വാൻ. കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലികളിൽ കടയുടമയുടെ പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു യു.പിയിലെ മുസഫർ നഗർ പോലീസിന്റെ നിർദേശം. മതത്തിന്റെയും ജാതിയുടെയും പേരിലുളള വിഭജനത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിർദേശത്തിനെതിരെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറും രംഗത്തുവന്നിരുന്നു. മുസഫർനഗർ പോലീസിന്റെ വിവാദ നിർദേശത്തിനെതിരെ വലിയ തോതിലാണ് വിമർശനമുയർന്നത്. ദരിദ്രർ, ധനികർ എന്നിങ്ങനെ മനുഷ്യരിൽ രണ്ടുവിഭാഗങ്ങളുണ്ടെന്നാണ് താൻ…