പലസീനിലെ ഇസ്രയേൽ ആക്രമണം ; യുഎൻ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര യോഗം വിളിക്കണം

പലസ്തീനിലെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും നിയമലംഘനങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെടാൻ കുവൈത്ത് സർക്കാറിനോട് എം.പിമാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ 36 എം.പിമാർ ഇതുസംബന്ധിച്ച അഭ്യർഥന സമർപ്പിച്ചു. ഗാസയിൽ ഇസ്രായേൽ            നടത്തിയ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര സമിതിയെ ഏൽപിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് യു.എസ് പ്രസിഡന്‍റ്

വടക്കുകിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മൂന്ന് യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിറിയയിലും ഇറാഖിലും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണെന്നു പറഞ്ഞ ബൈഡൻ തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നവും വ്യക്തമാക്കി. കൂടാതെ കനത്ത തിരിച്ചടി നൽകുമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിനും പറഞ്ഞിരിക്കുന്നത്. ഡ്രോൺ ആക്രമണത്തിൽ 34 യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചിലരുടെ പരിക്ക്…

Read More

ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പലസ്തീൻ ഫുട്ബോൾ ടീം അംഗങ്ങൾ

ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന പലസ്തീനികളെ സന്ദര്‍ശിച്ച് പലസ്തീന്‍ ദേശീയ ഫുട്ബോള്‍ ടീം. കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളുമായാണ് ടീമംഗങ്ങള്‍ എത്തിയത്. തീരാവേദനകള്‍ക്കിടയില്‍ പലസ്തീന്‍ ജനതയ്ക്ക് വലിയ സന്തോഷമാണ് ഏഷ്യന്‍ കപ്പ് വേദികള്‍ സമ്മാനിച്ചത്. വീറോടെ പൊരുതി പ്രീക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം ആ നാട‌ിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല, മത്സരങ്ങളുടെ ഇടവേളയിലാണ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഗാസക്കാരെ കാണാന്‍ താരങ്ങളെത്തിയത്. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പരിക്കേറ്റ 1500ഓളം പേർക്കാണ് ഖത്തറിൽ ചികിത്സ നൽകുന്നത്. കുട്ടികളും, സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ…

Read More

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളി ഖത്തർ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വിമർശനങ്ങൾ തള്ളി ഖത്തർ. നെതന്യാഹു മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്രായേലിനും ഹമാസിനുമിടയിൽ ബന്ദി മോചനത്തിനും വെടിനിർത്തലിനും മധ്യസ്ഥത വഹിക്കുന്ന ഖത്തർ പ്രശ്‌നക്കാരാണ് എന്നായിരുന്നു നെതന്യാഹുവിന്റെ ആക്ഷേപം,ഐക്യരാഷ്ട്ര സഭയും റെഡ്‌ക്രോസും പോലെ തന്നെയാണ് ഖത്തർ എന്ന് നെതന്യാഹു പറയുന്ന സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി സോഷ്യൽ മീഡിയ വഴി മറുപടി നൽകിയത്. നിരുത്തരവാദപരവും വിനാശകരവുമാണ് പ്രസ്താവന, എന്നാൽ…

Read More

ഇസ്രയേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെന്ന് മുന്നറിയിപ്പ്; ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം

ഗാസയിൽ ഹമാസുമായും ലെബനാനിൽ ഹിസ്ബുല്ലയുമായും യുദ്ധം തുടരുന്ന ഇസ്രായേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ്. ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് മുന്നറിയിപ്പ് നൽകിയത്. യുദ്ധം രൂക്ഷമാകുന്നതിനിടെ ജനക്കൂട്ടം തെരുവിലിറങ്ങുന്നത് അത്യന്തം അപകടമാണ്. തെരുവുകൾ അസ്ഥിരവും സ്ഫോടനാത്മകവുമാകും. ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷണങ്ങൾ പലതും കാണാം. രാജ്യം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഹാരെറ്റ്സിന്റെ റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയ നേതാക്കൾക്കെതിരെയും സൈനിക മേധാവികൾക്കെതിരെയും പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് വലിയ വിനാശമാകും. രാഷ്ട്രീയ ബന്ധങ്ങളുടെ…

Read More

ഗാസയിൽ ഇസ്രയേലിന് വൻ തിരിച്ചടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 9 സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ

ഗാസയിൽ വൻ തിരിച്ചടി നേരിട്ട് ഇസ്രായേൽ സേന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. അതിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ പേരും ചിത്രങ്ങളും ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ടു. ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം 514 സൈനികരെ നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. തിരിച്ചടി കൂടുതൽ ശക്തമാക്കുമെന്ന് ഹമാസും വ്യക്തമാക്കി. പലസ്തീനിൽ നിന്നുള്ള തിരിച്ചടിയിൽ ഇതാദ്യമായാണ് ഇത്രയുമധികം സൈനികർ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സമ്മതിക്കുന്നത്. ഹമാസിൽ നിന്ന് വലിയ തിരിച്ചടികളാണ് ഇസ്രായേൽ…

Read More

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനവുമായി ഇസ്രയേൽ; മാലിദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗോടെ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ട് ഇസ്രയേൽ എംബസി . ലക്ഷദ്വീപിൽ ജലശുദ്ദീകരണ പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ ഉണ്ട്, ഈ പദ്ധതി ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമര്‍ശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയെ…

Read More

‘മന്ത്രിമാരുടെ പ്രസ്താവന അപകടകരം’; ഇസ്രായേലിനെ വിമർശിച്ച് യു.എ.ഇ

പലസ്തീൻ ജനതയെ പുറന്തള്ളാൻ ആഹ്വാനം ചെയ്ത് ഇസ്രയേൽ മന്ത്രിമാർ നടത്തിയ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഇസ്രയേൽ ധനകാര്യ മന്ത്രി ബിസാലിൽ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇതാമർ ബെൻ ഗിർ എന്നിവരാണ് ഗസ്സയെ അധിനിവേശം നടത്താനും കൈയേറ്റം നടത്തി ജനവാസകേന്ദ്രങ്ങൾ നിർമിക്കാനും ആവശ്യപ്പെട്ടത്. അപകടകരമായ പ്രസ്താവനയെ അപലപിച്ച യു.എ.ഇ, മേഖലയിൽ കൂടുതൽ അസ്ഥിരതയും ഭീഷണിയും സൃഷ്ടിക്കുമാറുള്ള എല്ലാ നടപടികളെയും തള്ളുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസ്സയിൽ അടിയന്തിരമായി രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് മാനുഷിക വെടിനിർത്തൽ നടപ്പിലാക്കണം….

Read More

ബന്ദി മോചനം ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം ശക്തം; വിഷയം ചർച്ച ചെയ്ത് ഇസ്രയേൽ യുദ്ധ ക്യാബിനറ്റ്

ഇസ്രായേലിൽ ബന്ദി മോചനം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. പ്രതിരോധമന്ത്രി യോവ് ഗാലെന്റിന്റെ ഓഫീസിന് മുന്നിലാണ് ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നത്. അതിനിടെ ഗാസയിലെ തുടർനീക്കങ്ങളും യുദ്ധത്തിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളും ഇസ്രായേൽ യുദ്ധ കാബിനറ്റ് ചർച്ചചെയ്തു. വടക്കൻ ഗാസയിൽ ഹമാസിന്റെ തുരങ്കങ്ങളും ആക്രമണ കേന്ദ്രങ്ങളുമടക്കം തകർക്കാനാണ് പദ്ധതി. തെക്കൻ ഗാസയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടടക്കം ആക്രമണം തുടരാനുമാണ് തീരുമാനം. യുദ്ധശേഷം ഹമാസ് സാന്നിധ്യമില്ലാത്ത പലസ്തീനി ഭരണം വേണമെന്ന നിലപാട് സ്വീകരിക്കാനും തീരുമാനമായെന്ന് സൂചനയുണ്ട്. ഗാസ പുനരുദ്ധാരണത്തിന് ഈജിപ്ത്, സൗദി,…

Read More

ഇസ്രയേൽ വ്യോമാക്രമണം; അൽഅഖ്‌സ പള്ളിയിലെ ഇമാം യൂസുഫ് സലാമ കൊല്ലപ്പെട്ടു

അൽഅഖ്‌സ പള്ളിയിലെ ഇമാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുൻ പലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയായ ഡോ. യൂസുഫ് സലാമയാണു കൊല്ലപ്പെട്ടത്.ഇന്ന് മധ്യ ഗാസയിലെ മഗാസി ക്യാംപിലെ വീടിനുനേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടന്നത്. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണു പങ്കെടുത്തത്. അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മധ്യഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ വ്യോമാക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 286…

Read More