സൗദിയിൽ മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുന്നവർക്ക് പിഴ ചുമത്തും

രാജ്യത്ത് മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നതാണ്. ഇതിന് പുറമെ ഇത്തരക്കാർക്ക് പരമാവധി അമ്പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യത, അന്തസ്സ് എന്നിവ കാത്ത് സൂക്ഷിക്കുന്നതിനുള്ള സൗദി നിയമങ്ങൾ…

Read More

നിരോധിത സംഘടനക്ക് വിവരങ്ങള്‍ ചോര്‍ത്തിയ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ

നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തുകയും അവര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ആരോപിച്ച്‌ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. കോട്ടയം സൈബര്‍ സെല്‍ ഗ്രേഡ് എസ്.ഐ റിജുമോനെയാണ് ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്. ഇയാള്‍ പല രഹസ്യവിവരങ്ങളും നിരോധിക്കപ്പെട്ട സംഘടനക്ക് ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിലാണ് നടപടി.  റിജു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) നിരീക്ഷണത്തിലാണെന്നും പറയപ്പെടുന്നു.  നിരോധിത സംഘടനയുടെ ചില അംഗങ്ങളെ പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ചുവരുകയായിരുന്നു.  അവരുടെ വിശദാംശങ്ങള്‍ ഗ്രേഡ് എസ്.എ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.

Read More

ആണവയുദ്ധം പോലെ വിനാശകാരിയാണ് എഐ: ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്

എ.ഐയെക്കുറിച്ച്‌ വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധര്‍. സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്‌പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാൻഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കെല്‍പുള്ളതാണ് നിര്‍മ്മിതബുദ്ധി എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭീഷണി ലഘുകരിക്കാനായി ആഗോള മുൻ‌ഗണന നല്‍കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മറ്റൊരു കൂട്ടര്‍ വാദിക്കുന്നത് എഐയെക്കുറിച്ചുള്ള ഭയം അമിതമാണെന്ന് വാദിക്കുന്നവരുമുണ്ട്. ചാറ്റ്‌ ജി.പി.ടി നിര്‍മാതാക്കളായ…

Read More

ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ യുഎഇയും ബഹ്‌റൈനും ധാരണ

ഡ്രൈവർമാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ യുഎഇയും ബഹ്റൈനും ധാരണ. ഇരുരാജ്യങ്ങളിലെയും ഗതാഗത വിഭാഗം തമ്മിൽ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുന്നത്. നിയമലംഘനം നടത്തി മറ്റു രാജ്യത്തേക്കു മുങ്ങുന്നവരെ പിടികൂടാനാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഭാവിയിൽ ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതോടെ നിയമലംഘകർക്കുള്ള കുരുക്ക് മുറുകും. അതാതു രാജ്യത്ത് പിടികൂടി നിയമം ലംഘിച്ച രാജ്യത്തിന് കൈമാറുകയാണ് ചെയ്യുക. പിഴ മാത്രമേയുള്ളൂവെങ്കിൽ അത് അടച്ച് നടപടി പൂർത്തിയാക്കാനും സൗകര്യമുണ്ടാകും.

Read More

എൻഐഎ റെയ്ഡ് വിവരം ചോർന്നതായി സംശയം: നേതാക്കൾ മുങ്ങി

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്‌ഐ) നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലെ എൻഐഎ റെയ്ഡിനെപ്പറ്റിയുള്ള വിവരം പത്തനംതിട്ടയിൽ ചോർന്നെന്നു സംശയം. പിഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിനു മുൻപു സ്ഥലംവിട്ടതാണു സംശയത്തിനിടയാക്കിയത്. മുൻ സംസ്ഥാന സെക്രട്ടറി നിസാറിൻറെ വീട്ടിൽനിന്നു ബാഗും ഫോണുകളും പിടിച്ചെടുത്തു. കൊല്ലത്ത് മുൻ ജില്ലാ പ്രസിഡൻറിൻറെ വീട്ടിൽനിന്ന് ഫോണുകൾ പിടിച്ചെടുത്തതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞു. മലപ്പുറത്ത് മുൻ ദേശീയ പ്രസിഡൻറ് ഒഎംഎ സലാമിൻറെ സഹോദരൻറെ വീട്ടിലും പരിശോധന നടന്നു.

Read More