‘സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ല, പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ; ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ’; മമ്മൂട്ടി

മലയാള സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്ന് നടൻ മമ്മൂട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് മലയാള സിനിമ മേഖലയിൽ ഉയർന്നത്. ഇതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച്…

Read More

‘താരങ്ങൾ എങ്ങനെയാണ് അന്യരായത്?, ഞാൻ പവർ ഗ്രൂപ്പിലുള്ള ആളല്ല’; മോഹൻലാൽ

‘അമ്മ’യുടെ തലപ്പത്തേക്ക് പുതിയ ആളുകൾ വരണമെന്ന് മോഹൻലാൽ. സിനിമാ മേഖലയെ രക്ഷിക്കേണ്ടത് മാധ്യമങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് താരങ്ങൾ എങ്ങനെയാണ് മാധ്യമങ്ങൾക്ക് അന്യരായതെന്നും മോഹൻലാൽ ചോദിച്ചു. ‘ഡബ്ല്യുസിസി, അമ്മ എന്നൊക്കെയുള്ള വിഷയങ്ങൾ വിടൂ. നിങ്ങൾ മലയാള സിനിമയെപ്പറ്റി സംസാരിക്കൂ. ഒരുപാട് സംഘടനകളില്ലേ. അവരുമായിട്ടൊക്കെ സംസാരിക്കൂ. അമ്മ എന്ന് പറയുന്ന സംഘടന ഇതിനൊക്കെ പ്രതികരിക്കണമെന്ന് പറഞ്ഞാൽ എങ്ങനെയാണ്, കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത് ആരൊക്കൊണെന്നൊക്കെ അറിയട്ടേ. എന്നോട് ചോദിച്ചാൽ, ഞാൻ പവർ ഗ്രൂപ്പിലുള്ള ആളല്ല….

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ

പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പറഞ്ഞ് ചില ഭാഗങ്ങൾ നീക്കംചെയ്തശേഷമാണ് കേരളസർക്കാർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ പല പ്രമുഖരുടെയും പേരുകൾ പുറത്തുവരില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി കഴിഞ്ഞദിവസം ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഹേമകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇടപെട്ടാണ് പൂർണ റിപ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കാൻ ചീഫ്…

Read More

വലിയ ആളുകളെ സംരക്ഷിക്കാനുളള ശ്രമം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്ന് ചെന്നിത്തല

ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുളള നടപടിയാണ് പ്രധാന വിഷയമെന്നും യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും വഴി മാറിപ്പോകരുതെന്നും രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്ന ചോദ്യമുയർത്തിയ ചെന്നിത്തല, വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. ‘സർക്കാർ വേട്ടക്കാർക്ക് ഒപ്പം നിൽക്കുന്നു. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് വഴി തിരിച്ച് വിടാൻ മാധ്യമങ്ങൾ ഉൾപ്പടെ ശ്രമിക്കരുത്. ഹേമാ കമ്മറ്റി റിപ്പോർട്ടിലെ നടപടിയാണ് പ്രശ്‌നം. സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിന്റെ നിഴലിൽ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വേണം ; ദേശീയ വനിതാ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി ബിജെപി നേതാക്കൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സംസ്ഥാനത്തെ ബിജെപി നേതാക്കൾ. സന്ദീപ് വചസ്പതി, ശിവ ശങ്കർ എന്നിവർ ഡൽഹിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്ത് എത്തി പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. റിപ്പോർട്ടിലെ കുറ്റക്കാരോട് സർക്കാർ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആരോപണം നേരിടുന്നവരുടെ പേരുകൾ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും ഇവർ പറയുന്നു. ഇപ്പോൾ കേസെടുത്തിരിക്കുന്നത് റിപ്പോർട്ടിൽ പരാമ‍ർശിക്കപ്പെട്ടവർക്കെതിരെ അല്ലെന്നും…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചത് ക്രിമിനൽ കുറ്റം ; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സംസ്ഥാന സർക്കാരിനെ ഒന്നാം പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് ഗുരുതര ക്രിമിനൽ കുറ്റമാണ്. കുറ്റാരോപിതരായ പ്രമുഖരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പൂർത്തിവെച്ചത്. ക്രിമിനൽ കുറ്റത്തിന് നേതൃത്വം കൊടുത്ത സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ്. പവർഗ്രൂപ്പിൻ്റെ പേരും…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ; നടപടി ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ പ്രതിഷേധം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസിന്‍റെ പ്രതിഷേധ കൂട്ടായ്മ. ആരോപണങ്ങളിൽ മന്ത്രി ഗണേഷ് കുമാറിന്‍റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കൂട്ടായ്മ. കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കൊടിയുടെ നിറം നോക്കിയാണ് ലൈംഗിക പീഡന ആരോപണങ്ങളിൽ അന്വേഷണമെന്ന് സുധാകരൻ കുറ്റപ്പെടുത്തി. മുകേഷ് രാജിവെക്കണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചില്ല. എന്നാൽ മറ്റ് നേതാക്കൾ മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് പ്രസംഗത്തിൽ ആവശ്യപ്പെട്ടു….

Read More

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സുതാര്യമായ അന്വേഷണം വേണം ; മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുതാര്യമായ അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. സിനിമയിൽ ചില ആളുകൾക്ക് കൂടുതൽ അധികാരമുണ്ട്. അവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത്. രാഷ്ട്രീയ സ്വാധീനത്തിൽ നടപടി മൂടി വെയ്ക്കാൻ പാടില്ലെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. 

Read More

‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’; കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. ഈ മാസം 29ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കണം, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി നിര്‍വഹിക്കും. ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍…

Read More

നടിമാരെല്ലാം മോശക്കാരോ…? അവസരം നഷ്ടമാകുമെന്നു കരുതിയാണോ പ്രതികരിക്കാത്തത്…, മാന്യമായി തൊഴിലെടുക്കുന്നവർ സിനിമയിലില്ലേ

ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലും പൊതുസമൂഹത്തിലും വലിയ ഞെട്ടലാണുണ്ടാക്കിയത്. റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് നിരവധി വനിതാ ജൂനിയർ ആർട്ടിസ്റ്റുകൾ മുൻനിര താരങ്ങൾക്കെതിരേയും സംവിധായകർക്കെതിരേയും രംഗത്തുവന്നു. തങ്ങളുടെ ദുരനുഭവങ്ങൾ ചാനലുകളിലൂടെ തുറന്നുപറയുകയും ചെയ്തു. എന്നാൽ, ആരോപണങ്ങൾ ഉന്നയിച്ചവർ സിനിമാമേഖലയിലെ സജീവ താരങ്ങളല്ല. വിരലിലെണ്ണാവുന്ന സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് അല്ലെങ്കിൽ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ കൈകാര്യം ചെയ്തവരാണ്. ഇവരെല്ലാം ആരോപിക്കുന്നത് കിടപ്പറ പങ്കിട്ടാൽ സിനിമയിൽ മികച്ച അവസരം തരാമെന്നു ചില മുൻനിരക്കാർ വാഗ്ദാനം ചെയ്തുവെന്നാണ്. മാത്രമല്ല, കിടന്നുകൊടുക്കാതെ ആർക്കും താരമാകാൻ…

Read More