അസംബ്ലിയിൽ അഞ്ചാം ക്ലാസുകാരന്റെ മുടിമുറിച്ച സംഭവം: പ്രധാനാധ്യാപികയ്ക്കു മുൻകൂർ ജാമ്യം

ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ചാം ക്ലാസുകരന്റെ മുടി സ്‌കൂൾ അസംബ്ലിയിൽ വച്ച് മുറിച്ചെന്ന കേസിൽ പ്രധാനാധ്യാപികയ്ക്കു മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണോ പ്രവൃത്തിയെന്നതിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബു മുൻകൂർ ജാമ്യം അനുവദിച്ചത്. കാസർകോട്ടാണ് സംഭവം. കഴിഞ്ഞവർഷം ഒക്ടോബർ 19ന് സ്‌കൂൾ അസംബ്ലിയിൽ അധ്യാപകരും വിദ്യാർഥികളും നോക്കിനിൽക്കെ വിദ്യാർഥിയുടെ മുടി അധ്യാപിക മുറിച്ചെന്നായിരുന്നു കേസ്. പരസ്യമായി മുടി മുറിച്ചത് വിദ്യാർഥിയുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേൽപിച്ചെന്നായിരുന്നു ആരോപണം. വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി/പട്ടികവർഗ പീഡന നിരോധന…

Read More

കർണാടകയിൽ വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിയെ ചുംബിച്ചു; ഹെഡ്മിസ്ട്രസിനെതിരേ നടപടി

വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ ഹെഡ്മിസ്ട്രസിന് സസ്‌പെൻഷൻ. കർണാടകത്തിലെ ചിക്കബല്ലാപ്പൂർ ജില്ലയിലുള്ള മുരുകമല്ല ഗവൺമെന്റ് ഹൈസ്‌കൂളിലെ 42 കാരിയായ ഹെഡ്മിസ്ട്രസിനെതിരെയാണ് നടപടി.  സ്‌കൂൾ അടുത്തിടെ നടത്തിയ വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിയെ ഇവർ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തുകയും ഹെഡ്മിസ്ട്രസിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. ബ്ലോക്ക് എഡ്യുക്കേഷണൽ ഓഫീസർ (ബിഇഒ) ഉമാദേവി സ്‌കൂൾ സന്ദർശിച്ച് വസ്തുതകൾ ചോദിച്ചു മനസിലാക്കിയെന്നും വിനോദയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും ഹെഡ്മിസ്ട്രസ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയതായും ചിക്കബെല്ലാപൂർ ഡെപ്യൂട്ടി ഡയറക്ടർ…

Read More