വിനേഷ് ഫോഗട്ടിന്റെ എതിരാളി ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി; രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 21 പേരാണ് പുതിയ ലിസ്റ്റിലുള്ളത്. ജുലാനയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി മത്സരിക്കും.ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ (ബിജെവൈഎം) ഉപാധ്യക്ഷനും ബിജെപി. ഹരിയാന കായിക വകുപ്പിന്റെ കണ്‍വീനറുമാണ് യോഗേഷ് ബൈരാഗി. സിറ്റിങ് എംഎല്‍എമാരില്‍ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഗനൗറിലെ എംഎല്‍എ നിര്‍മല്‍ റാണിയ്ക്ക് പരം ദേവേന്ദ്ര കൗശിക്കിനാണ് അവസരം…

Read More

വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ഹരിയാന ബി.​​ജെ.പി നേതാവ്

കോൺഗ്രസിൽ ചേർന്ന വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ഹരിയാനയിലെ മുതിർന്ന ബി.ജെ.പി നേതാവ് അനിൽ വിജ്. ‘ദേശ് കി ബേട്ടി’യിൽ നിന്ന് ‘കോങ് കി ബേട്ടി’ ആവാൻ വിനേഷ് ഫോഗട്ട് ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ ഞങ്ങൾ എന്തിന് എതിർക്കണമെന്നായിരുന്നു അനിൽ വിജിന്റെ പരിഹാസം. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയേയും ഫോഗട്ടിനെയും കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഹരിയാന മുൻ ആഭ്യന്തര മന്ത്രിയുടെ ഭാ​ഗത്തു നിന്നും ഇത്തരത്തിൽ ഒരു പരിഹാസം ഉണ്ടായത്. ആദ്യ ദിവസം മുതൽ…

Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല; പൊട്ടിക്കരഞ്ഞ് ഹരിയാണയിലെ ബിജെപി എംഎൽഎ

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എ പൊട്ടിക്കരയുന്ന വീഡിയോ പുറത്ത്. തോഷം മണ്ഡലത്തിൽനിന്നുള്ള ഷഷി രഞ്ജൻ പാർമർ ആണ് ഒരു അഭിമുഖത്തിനിടെ വികാരാധീനനായത്. ബിജെപി ബുധനാഴ്ച പുറത്തുവിട്ട 67 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ പാർമറിന്റെ പേര് ഉണ്ടായിരുന്നില്ല. സ്ഥാനാർഥി പട്ടികയിൽനിന്ന് പേര് ഒഴിവാക്കിയതിനെ കുറിച്ച് അഭിമുഖം നടത്തുന്നയാൾ ചോദിച്ചതോടെ പാർമർ പൊട്ടിക്കരഞ്ഞു. തന്റെ പേര് ഉണ്ടാകുമെന്നാണ് കരുതിയത് എന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം കരയാൻ തുടങ്ങിയത്. താങ്കളുടെ മൂല്യം പാർട്ടി മനസ്സിലാക്കുമെന്ന് ഉൾപ്പടെ…

Read More

‘ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്നു’; ഭൂപീന്ദർ സിങ് ഹൂഡ

ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ ഹനിക്കുകയാണെന്ന് ഹരിയാന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. എസ്‌സി, ഒബിസി വിരുദ്ധ മനോഭാവമാണ് ഭരണകക്ഷിക്കെന്നും മുന്‍ ഹരിയാന മുഖ്യമന്ത്രി കൂടിയായ ഹൂഡ ആരോപിക്കുകയുണ്ടായി. ഗുരു ദക്ഷ് പ്രജാപതി മഹാരാജിൻ്റെ ജന്മദിനവാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വകാര്യവൽക്കരണത്തിലൂടെയും സ്‌കിൽ കോർപ്പറേഷനിലൂടെയും സ്ഥിരം സർക്കാർ ജോലികൾ ബി.ജെ.പി അവസാനിപ്പിക്കുന്നതിൻ്റെ കാരണം ഇതാണ്. ഇതോടൊപ്പം സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടി വിദ്യാഭ്യാസ സമ്പ്രദായം തുടർച്ചയായി സ്വകാര്യ വ്യക്തികള്‍ക്ക്…

Read More

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ; ഇന്ത്യ സഖ്യമില്ല , എഎപി ഒറ്റയ്ക്ക് മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ എഎപി – കോൺഗ്രസ് (ഇന്ത്യ സഖ്യം) പാര്‍ട്ടികൾ പരസ്പരം മത്സരിക്കും. സംസ്ഥാനത്ത് ആംആദ്മി പാ‍‌‌‌‌‌‌‌‌‌‌‌‌‌‌ർ‌ട്ടി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ അറിയിച്ചതോടെയാണ് ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായത്. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോൺഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ഛണ്ഡീ​ഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭ​ഗവന്ത് മാൻ വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ സഖ്യത്തിന്റെ ഭാ​ഗമായാണ് മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ…

Read More

ഹരിയാനയിൽ അഗ്നിവീറുകൾക്ക് സംവരണം; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ഹരിയാനയിൽ അഗ്നിവീറുകൾക്ക് സംവരണം പ്രഖ്യാപിച്ച് സർക്കാർ. സർക്കാർ ജോലികളിൽ 10 ശതമാനം സംവരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈനിങ് ഗാർഡ്, ജയിൽ വാർഡൻ, സ്പെഷ്യൽ പൊലീസ് ഓഫീസർ തസ്തികകളിലാണ് മുഖ്യമന്ത്രി നയാബ് സിങ് സൈനി സംവരണം പ്രഖ്യാപിച്ചത്. യുവാക്കളുടെ വോട്ടുകൾ ഏകോപിപ്പിക്കുന്നതിനാണ് പുതിയ നടപടി. ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇത്തരമൊരു നടപടിയുമായി സർക്കാർ രം​ഗത്തുവരുന്നത്. നാല് വർഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അ​ഗ്നിവീർ. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. സംസ്ഥാനത്ത് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടും…

Read More

‘കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ല’: മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമർശനവുമായി  അമിത് ഷാ

മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളിൽ നിന്നും തട്ടിയെടുത്ത സംവരണമാണ് കോൺഗ്രസ് കർണാടകയിലെ മുസ്ലിംകൾക്ക് നൽകിയത്. ഹരിയാനയിലെ മഹേന്ദ്രഗഡിലെ പൊതുപരിപാടിക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന. നേരത്തെ കർണാടകയിലേയും തെലങ്കാനയിലേയും മുസ്ലിം സംവരണത്തിനെതിരെ അമിത് ഷാ രം​ഗത്തെത്തിയിരുന്നു.  കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം നേരത്തെ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് അമിത് ഷാ…

Read More

ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടർന്നേക്കും

ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടർന്നേക്കുമെന്ന സൂചന നല്കി ബിജെപി. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗത്തിൽ ജെപി നദ്ദയേയും ഉൾപ്പെടുത്തി. ജനുവരി വരെ നദ്ദയ്ക്ക് കാലാവധി നീട്ടി നല്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. അതേസമയം അദ്ധ്യക്ഷ സ്ഥാനത്ത് നദ്ദയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ പേരാണ് ആർഎസ്എസ് നിർദ്ദേശിച്ചതെന്ന റിപ്പോർട്ടും വന്നിരുന്നു. അതേസമയം അദ്ധ്യക്ഷനെക്കുറിച്ച് എന്തെങ്കിലും അറിയിപ്പ് ബിജെപി…

Read More

ഹരിയാനയിൽ കോൺഗ്രസ്; അഞ്ച് സീറ്റുകളിൽ ലീഡ്

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ അഞ്ച് സീറ്റിലും ലീഡുമായി കോൺഗ്രസിന്റെ നേതൃത്വത്തിലുളള ഇന്ത്യാ സഖ്യം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുളള പത്ത് സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി അഞ്ച് സീറ്റിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അംബാലയിൽ വരുൺ ചൗധരി, സിർസയിൽ സെൽജ, സോനിപത്തിൽ സത്പാൽ ബ്രഹ്‌മചാരി, ഹിസാറിൽ ജയപ്രകാശ്, റോഹ്തകിൽ ദീപേന്ദർ സിങ് ഹൂഡ എന്നിവരാണ് ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ.

Read More

ഹരിയാനയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി ; കർണിസേനാ തലവൻ സുരജ് പാൽ അമു ബിജെപി അംഗത്വം രാജിവച്ചു

ഹരിയാനയിൽ ബിജെപി വക്താവും കർണി സേനാ തലവനുമായ സുരജ് പാൽ അമു ബിജെപി അംഗത്വം രാജിവച്ചു. ഗുജറാത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജിയെന്നാണ് വിവരം. 2018 ൽ പദ്‌മാവത് സിനിമക്കെതിരെ വിവാദ പ്രസ്താവനകളുമായി രംഗത്ത് വന്നയാളാണ് സുരജ് പാൽ അമു. ഇന്ന് പാർട്ടി ദേശീയ അധ്യക്ഷന് അയച്ച കത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചത്. സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ വ്യക്തിക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയത് മുഴുവൻ ക്ഷത്രിയ സമുദായത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം…

Read More