
അന്ന് മൂന്നു ദിവസം കഴിഞ്ഞായിരുന്നു ദിനപത്രം എത്തിയിരുന്നത്; ബെന്യാമിൻ
പണ്ട്, യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ കിഴക്കൻ രാജ്യങ്ങളിലേക്കോ കുടിയേറിപ്പോയ ഒരാൾക്ക് ഭാഷ ഉപയോഗിക്കാൻ കിട്ടുന്ന അവസരം കുറവായിരുന്നുവെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിൻ. പതിയെപ്പതിയെ അവർ ഭാഷയിൽ നിന്ന് അകന്നുപോവുകയും അവരുടെ ഉള്ളിൽ ഭാഷ മരണപ്പെടുകയും ചെയ്യുമായിരുന്നു. ഞാൻ ഗൾഫിൽ എത്തിപ്പെട്ട തൊണ്ണൂറുകളുടെ തുടക്കത്തിൽപോലും മൂന്നു ദിവസം കഴിഞ്ഞായിരുന്നു ദിനപത്രം എത്തുന്നത്. അന്ന് ‘ലുങ്കി ന്യൂസ്’ എന്നറിയപ്പെടുന്ന വാമൊഴിയിലൂടെയായിരുന്നു പലവാർത്തകളും (അതിൽ സത്യങ്ങളും അസത്യങ്ങളും ഉണ്ടായിരുന്നു) ലഭിച്ചിരുന്നത്. അത് സൃഷ്ടിച്ചിരുന്ന ഒരു ‘വാർത്താവിടവിനെ’ ആണ് സാങ്കേതിക വിദ്യ റദ്ദു…