റംസാന്‍ വ്രതം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

ഇസ്ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമസാൻ ലോകത്തെങ്ങുമുള്ള മുസ്ലിങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ വരെ ഉപവസിക്കുന്ന സമയമാണ്. റംസാൻ മാസം തുടങ്ങുമ്പോൾ തന്നെ ഇഫ്താർ ഒരുക്കങ്ങളാണ് പലരുടെയും മനസിൽ. പതിവ് ശീലങ്ങളിൽ നിന്ന് ഭക്ഷണരീതിയിലടക്കം മാറ്റമുണ്ടാകുമ്പോൾ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധവേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. റംസാൻ വ്രതമെടുക്കുന്നവർക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. മാര്‍ഗനിര്‍ദേശങ്ങള്‍ സമീകൃതാഹാരം: നോമ്പ് സമയത്ത് വിശ്വാസികള്‍ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. നോമ്പ് തുറക്കുന്നതിന് മുമ്പോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ…

Read More

സിറിഞ്ചുകൾ മുൻകൂട്ടി നിറച്ച് വയ്ക്കരുത്; വാക്സിനേഷനായി മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പ്രകാരം വിവിധ രോഗങ്ങൾക്കെതിരെ 12 വാക്സിനുകൾ നൽകുന്നുണ്ട്. രാജ്യത്ത് വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.  പല വാക്സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. എല്ലാ ആരോഗ്യ പ്രവർത്തകരും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. മാർഗനിർദേശങ്ങൾ ഒരു മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള…

Read More

16 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ കോച്ചിങ് സെന്ററിൽ പ്രവേശിപ്പിക്കരുത്; മാർഗനിർദേശവുമായി കേന്ദ്രം

കോച്ചിങ് സെന്ററുകളിൽ 16 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയർന്ന മാർക്ക് ഉറപ്പാണെന്നതുൾപ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകൾ നൽകരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട് വിദ്യാർഥി ആത്മഹത്യകൾ, അധ്യാപന രീതികൾ, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്ങ് സെന്ററുകളുടെ അനിയന്ത്രിതമായ വർദ്ധന നിയന്ത്രിക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്. പുതിയ മാർഗനിർദേശമനുസരിച്ച് ബിരുദത്തിൽ താഴെ യോഗ്യതയുള്ളവർ കോച്ചിങ് സെന്ററുകളിൽ അധ്യാപകരാവാൻ പാടില്ല….

Read More

ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ

 ഈ വർഷം ബഹ്റൈനിൽ നിന്ന് ഹജ്ജിനായി പോകാൻ ഉദ്ദേശിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ നൽകി ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി. ഹജ്ജ് കർമം ഉദ്ദേശിക്കുന്നവർ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് സമിതി നിർദേശിച്ചു. ഫെബ്രുവരി 20 ന് മുമ്പ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാവും. കഴിഞ്ഞ ദിവസം ഇത് സംബന്ധമായി ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി യോഗത്തിൽ ഈ…

Read More

സർക്കാർ ഉദ്യോഗസ്ഥരെ ഹൈക്കോടതിയിൽ വിളിച്ച് വരുത്തുന്നതിൽ മാർഗ നിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി

സർക്കാർ ഉദ്യോഗസ്ഥരെ ഹൈക്കോടതിയിൽ വിളിച്ചു വരുത്തുന്നതിൽ സുപ്രീംകോടതി മാർഗനിർദേശം പുറത്തിറക്കി. എല്ലാ സന്ദർഭങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന നിലപാട് കോടതികൾ സ്വീകരിക്കരുതെന്ന് സുപ്രിംകോടതി പുറത്തിറക്കിയ മർഗനിർദേശത്തിൽ പറയുന്നു. ‘സത്യവാങ്മൂലത്തിന്റെയോ മറ്റു രേഖകളുടെയോ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കാൻ കഴിയുമെങ്കിൽ ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ വേഷം, സാമൂഹ്യ-വിദ്യാഭ്യാസ പശ്ചാത്തലം എന്നിവ ചൂണ്ടിക്കാട്ടി പരമർശങ്ങൾ നടത്തരുത്. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമ്പോൾ ജാഗ്രതയും നിയന്ത്രണവും പുലർത്തണം. വീഡിയോ കോൺഫെറെൻസിലൂടെ ഹാജരാകാൻ കഴിയുമെങ്കിൽ അവസരം നൽകണം. ഇതിനായുള്ള ലിങ്ക് തലേദിവസം…

Read More

25 ലക്ഷം രൂപയുടെ ഇൻഷുറൻസ്; ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്

ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെ പകർപ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ – വനം വകുപ്പുകൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകും. പകൽ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം ആനകളെ എഴുന്നള്ളിക്കാൻ പാടില്ലെന്ന് വ്യവസ്ഥകളിലുണ്ട്. ഒരു ദിവസം ആറുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി എഴുന്നള്ളിപ്പും അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂർ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി…

Read More

ആധാർ നിർദ്ദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്രം

ആധാർ മാർ​ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ആധാർ ലഭിക്കാനായി വിരലടയാളവും ഐറിസ് സ്കാനും ആവശ്യം എന്നായിരുന്നു നിയമം. ഈ ചട്ടത്തിലാണ് മാറ്റം വരുത്തിയത്. വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നൽകാം. ഐറിസ് സ്കാൻ പറ്റാത്തവർക്ക് വിരലടയാളം മതി. വിരലടയാളവും ഐറിസ് സ്കാൻ ഇല്ലെങ്കിലും എൻറോൾ ചെയ്യാം.ഇങ്ങനെ എൻറോൾ ചെയ്യുന്നവരുടെ പേരും ഫോട്ടോയും ഉൾപ്പെടെ ഉള്ള വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എൻ റോൾമെന്റായി പരി​ഗണിച്ച് ആധാർ നൽകണം. വിരലടയാളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ…

Read More

ക്യാമ്പിങ് സീസൺ; കാരവൻ, ട്രെയിലിർ ഗതാഗതത്തിന് നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രലായം

ഖത്തറിലെ മരുഭൂമികളിൽ ക്യാമ്പിങ് സീസണുകൾക്ക് തുടക്കമായതോടെ മേഖലകളിലേക്കുള്ള കാരവൻ, ട്രെയിലിർ ഗതാഗതത്തിന് നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രലായം. നിശ്ചയിച്ച സമയങ്ങളിൽ മാത്രമാണ് ഇവയുടെ യാത്രക്ക് അനുവാദമുള്ളത്. ഞായർ മുതൽ ബുധൻ വരെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയും, വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് യാത്രക്ക് അനുമതി. തിരക്കേറിയ സമയങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ട്രാൻസ്പോർട്ടിങ്ങിന് സമയക്രമം ഏർപ്പെടുത്തിയത്. മന്ത്രാലയത്തിന്റെ…

Read More

എല്ലാവർക്കും ദേഹപരിശോധന; ഇടുക്കി ഡാമിൽ സുരക്ഷ കർശനമാക്കുന്നു

ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ ടിക്കറ്റ് എടുക്കാനുള്ള കൗണ്ടർ വെള്ളാപ്പാറയിലേക്ക് മാറ്റും. ഇതുവരെ ചെറുതോണി അണക്കെട്ടിന് സമീപത്താണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചിരുന്നത്. അണക്കെട്ടിൽ സുരക്ഷ വീഴ്ചയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഷട്ടറുകൾക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും. കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂലായ് 22-ന് ഇടുക്കി അണക്കെട്ടിൽ എത്തിയ വ്യക്തി ഉയരവിളക്കുകൾക്ക് ചുവട്ടിൽ താഴിട്ട് പൂട്ടിയിരുന്നു. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്ന ഇരുമ്പുവടത്തിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു. ഈ സുരക്ഷാവീഴ്ച വിവാദമായി. അന്ന് സുരക്ഷാജോലിയിലുണ്ടായിരുന്ന ആറ് പോലീസുകാരെ…

Read More

നിപ: പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ച്

സംസ്ഥാനത്ത് നിപ രോഗം വീണ്ടും സ്ഥിരീകരിച്ചതോടെ പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിപ്പാ രോഗികളുമായി നേരിട്ട് സമ്ബര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പനി ബാധിച്ചവര്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നിപ ബാധ സംശയിക്കുന്ന ഒരാള്‍ മഞ്ചേരിയില്‍ നിരീക്ഷണത്തില്‍. ഇയാളുടെ സ്രവ സാമ്ബിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്ക് കോഴിക്കോട്ടെ നിപ ബാധിതരുമായി സമ്ബര്‍ക്കമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കോഴിക്കോട്…

Read More