ഇസ്രയേൽ വ്യോമാക്രമണം; വടക്കൻ ഗാസയിൽ 73 മരണം

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിൽ 73 മരണം. ബൈത് ലാഹിയ പട്ടണത്തിൽ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂർണമായും ഉപരോധം ഏർപ്പെടുത്തിയാണ് ഇസ്രയേൽ കൂട്ടക്കൊല നടത്തുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വീടുകൾ തകർന്നുവെന്നും നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട്…

Read More

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; ജബാലിയ അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

ഗാസ്സയിലെ അഭയാർഥി ക്യാംപുകളിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാംപിലുള്ള ആശുപത്രി വളഞ്ഞ് ഇസ്രായേൽ സൈന്യം ആക്രമിച്ചു. ആക്രമണത്തിൽ 33 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 21 പേരും സ്ത്രീകളും കുട്ടികളുമാണ്. ജബാലിയ അഭയാർഥി ക്യാംപിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു നേരെയായിരുന്നു ഇസ്രായേൽ ആക്രമണം നടന്നത്. ആശുപത്രി വളഞ്ഞ ശേഷം സൈന്യം ഇങ്ങോട്ടുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. തുടർന്നാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ 85 പേർക്ക് പരിക്കേറ്റതായാണു റിപ്പോർട്ട്. നിരവധി പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ…

Read More

ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടു; ഡിഎൻഎ പരിശോധനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്

ഗാസയിലെ ഇസ്രയേലിന്റെ വെടിവെപ്പിൽ ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗാസയിൽ നടത്തിയ ഏറ്റുമുട്ടലിൽ മൂന്നുപേരെ വധിച്ചുവെന്നും അതിൽ ഒരാൾ ഹമാസ് തലവൻ യഹിയ സിൻവർ ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിൻവർ തന്നെയെന്ന് സ്ഥിരീകരിച്ചത്. വലിയൊരു നേട്ടമാണ് യഹിയയുടെ മരണമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്‌സിന്റെ പ്രതികരണം . കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ…

Read More

ഗാസയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പ്രോജക്ടടുമായി ഖത്തർ

ഗാസയിൽനിന്നുള്ള വിദ്യാർഥികൾക്കായി റോബോട്ടിക്‌സിലേക്കും സാങ്കേതിക വിദ്യകളിലേക്കും വെളിച്ചം പകർന്ന് ഖത്തർ നാഷനൽ മ്യൂസിയം. നിർമിതബുദ്ധി വാഴുന്ന ലോകത്തിന്റെ അനന്തമായ സാധ്യതകളിലേക്ക് ലോകത്തെ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമായ ഗസ്സയിൽനിന്നുള്ള കുട്ടികൾക്കും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശകാര്യ മന്ത്രാലയം, സാമൂഹിക വികസന, കുടുംബ മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് ഖത്തർ നാഷനൽ മ്യൂസിയത്തിലെ എ.ഐ ഡിജിറ്റൽ സെന്റർ പദ്ധതിക്ക് തുടക്കം കുറിച്ചത്. 13 മുതൽ 17 വരെ വയസ്സുള്ള കുട്ടികൾക്ക് സാങ്കേതികവിദ്യയുടെ അത്ഭുതങ്ങൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യയിലെയും റോബോട്ടിക്‌സിലെയും ഏറ്റവും പുതിയ…

Read More

ഗാസ ദുരിതാശ്വാസ ക്യാമ്പിനു നേരെ ഇസ്രയേൽ വ്യോമാക്രമണം; കുട്ടികളുൾപ്പടെ 20 പേർ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ഇസ്രയേല്‍ സേന ആക്രമിച്ചത്. 50-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാത്രി വൈകിയാണ് വ്യോമാക്രമണമുണ്ടായത്. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിലുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പരിശോധിച്ചുവരികയാണ് എന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രതികരണം. നേരത്തെ വടക്കന്‍ ഗാസയ്ക്ക് സമീപം റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ ഏതാണ്ട് 42,000 ത്തിനടുത്ത്…

Read More

ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ സൗദി അപലപിച്ചു

ഗാസ്സയിലെ സുരക്ഷിത മേഖല ലക്ഷ്യമിട്ട് ഇസ്രായേൽസേന നടത്തുന്ന നീക്കത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. പലസ്തീന്റെ തെക്കുഭാഗത്തുള്ള ജനവാസമേഖലയായ ഖാൻ യൂനുസിലെ അൽ-മാവാസി അഭയാർഥി ക്യാമ്പിലാണ് ചൊവ്വാഴ്ച പുലർച്ചെ ഇസ്രായേൽ ആക്രമണം നടത്തിയത്. 40ലേറെ പേർ മരിച്ചു. 60ലേറെ പേർക്ക് പരിക്കേറ്റു. ക്യാമ്പിൽ ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം നടന്നത്. 20 ടെന്റുകളും തകർന്നിട്ടുണ്ട്. ഇസ്രായേൽ നടത്തുന്ന മൃഗീയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിക്കുന്നതായി ‘എക്‌സി’ൽ അറിയിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ സൈന്യം സുരക്ഷിത മേഖലയായി…

Read More

ഗസയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു

തെക്കൻ ഗസയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റതായും ഗസയുടെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻറുകളിൽ കഴിഞ്ഞിരുന്നവർക്ക് നേരെയായിരുന്നു ആക്രമണം. ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ 20-ഓളം ടെൻറുകൾ തകർന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്തായിരുന്നു ആക്രമണം. മധ്യഗാസയിൽ ഇന്നലെയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ കുട്ടികളടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. അതേസമയം,…

Read More

ഗാസ ഉൾപ്പെടെ വിവിധയിടങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യുഎഇ

ഗാസ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യുഎഇ. അന്താരാഷ്ട്ര ചാരിറ്റി ദിനാചാരണ ഭാഗമായാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ‘ഗാലൻറ് നൈറ്റ് ത്രീ’ പദ്ധതിക്കു കീഴിൽ ഗസ്സയിലാണ് ഏറ്റവും കൂടുതൽ സേവന പ്രവർത്തനങ്ങൾ നടക്കുന്നത്. ലോകത്തുടനീളം വൻതുകയാണ് വിദേശ സഹായം എന്ന നിലക്ക് വിവിധ പദ്ധതികൾക്കായി യുഎഇ ചെലവിടുന്നത്. ഇതുവരെ 360 ബില്യൻ ദിർഹം ചെലവിട്ടതായി അധികൃതർ വെളിപ്പെടുത്തി. ഗാസയിലാണ് യു.എ.ഇ ഇപ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിനകം 104 ഓളം വാഹനവ്യൂഹങ്ങളിലായി ഇരുപതിനായിരത്തിലേറെ ടൺ…

Read More

ഗാസ മധ്യസ്ഥ ചർച്ചകൾ വീണ്ടും ദോഹയിൽ

ഗാസ മധ്യസ്ഥ ചർച്ചകൾ വീണ്ടും ദോഹയിൽ കേന്ദ്രീകരിക്കുന്നു. കരാർ സാധ്യമാക്കുന്നതിന് ഖത്തർ തലസ്ഥാനത്ത് പ്രാരംഭ ചർച്ചകൾ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്ന നിലച്ച ഗാസ സമാധാന ചർച്ചകൾ അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പുനഃരാരംഭിച്ചിരുന്നത്. ദോഹയിൽ നടന്ന ആദ്യഘട്ട ചർച്ചയിൽ പുരോഗതി ഉണ്ടാവുകയും ചെയ്തു. മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വെച്ച നിർദേശങ്ങളുടെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിൽ…

Read More

ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നു ; ഗാസയിലെ വെടിനിർത്തൽ ചർച്ച കൈറോയിൽ , നിലപാടിലുറച്ച് ഹമാസ്

ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, ഗാസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന് ഹമാസ് അറിയിച്ചു. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ പകച്ച ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി. ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ് ഇറാനും യെമനിലെ ഹൂതികളും. ആഭ്യന്തര പ്രക്ഷോഭവും അമേരിക്കൻ സമ്മർദവും ശക്തമായിരിക്കെ, കെയ്റോയിലെ വെടിനിർത്തൽ ചർച്ചയിൽ നെതന്യാഹു അനുകൂല നിലപാട് സ്വീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബൈഡന്‍റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ് ജൂലൈ രണ്ടിന്…

Read More