
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസ്; എ.സി മൊയ്തീനെ ഇ.ഡി. വീണ്ടും വിളിപ്പിക്കും
തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യങ്ങൾക്ക് മുന്നിലിരുന്നത് 10 മണിക്കൂർ. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരായ മൊയ്തീനെ ചോദ്യംചെയ്യലുകൾക്കുശേഷം രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്. കരുവന്നൂർ കേസിൽ മൊയ്തീനെതിരേയുള്ള മൊഴികളും സ്വത്തുസമ്പാദ്യവും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. മൊയ്തീൻ ഹാജരാക്കിയ സ്വത്തുരേഖകൾ പരിശോധിച്ചശേഷം അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഈമാസം 19-ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയേക്കും. മൊയ്തീനൊപ്പം തൃശ്ശൂർ…