
കൊടൈക്കനാലിലും ഊട്ടിയിലും ഇ-പാസ് നിബന്ധന തുടരും; നിയന്ത്രണമില്ലെന്ന് അധികൃതർ
നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇ-പാസ് വേണമെന്ന നിബന്ധന ജൂൺ 30 വരെ തുടരും. ഹിൽസ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ഇ-പാസുകൾ അപേക്ഷിക്കുന്ന എല്ലാവർക്കും നൽകുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികൾക്ക് ഒരു നിയന്ത്രണവുമില്ലെന്നും എന്നാൽ, വാഹനങ്ങൾ കൊണ്ടുവരുന്നവർക്ക് ഇ-പാസ് നിർബന്ധമാണെന്നും പറഞ്ഞു. പ്രദേശവാസികൾക്കും ബസ് യാത്രികർക്കും ഇ-പാസുകൾ ആവശ്യമില്ല. ഇ-പാസ് ലഭ്യമാക്കുന്നതിന് ചെക്പോസ്റ്റുകളിൽത്തന്നെ സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. രേഖകൾ സമർപ്പിച്ചാൽ ഇ-പാസ് അനുവദിക്കും. വേനൽക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികർക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ്…