സിപിഐഎമ്മിന്റെ ഡൽഹി സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസ് നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി പൊലീസ്; ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

ഡൽഹിയിൽ ഉള്ള സിപിഐഎമ്മിന്റെ സുർജിത്ത് ഭവനിൽ വച്ച് പാർട്ടി ക്ലാസ് നടത്തുന്നതിനേയും വിലക്കി ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുർജിത്ത് ഭവനിലെ പാർട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്. പരിപാടികൾ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി ക്ലാസ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതാണ് ഡൽഹി പൊലീസ് വിലക്കിയിരിക്കുന്നത്. സ്വകാര്യ സ്ഥലത്ത് യോഗം നടത്താൻ…

Read More

‘ജി20 ക്ക് ബദലായി വി20’സംഘടിപ്പിച്ച് സിപിഐഎം; കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം അടപ്പിച്ച് പൊലീസ്, നടപടിക്കെതിരെ പ്രതിഷേധം ശക്തം

ഡൽഹിയിലെ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രമായ ‘സുർജിത് ഭവൻ’ പൊലീസ് ഇടപെട്ട് അടപ്പിച്ചു.ജി20 ക്കെതിരെ വി20 എന്ന പരിപാടി സംഘടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.വിഷയുമായി ബന്ധപ്പെട്ട് ഡിസിപിയെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു.അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു. ഇന്നലെ മുതൽ തുടങ്ങിയ പരിപാടിയാണ് വി20 .എന്നാൽ തങ്ങളുടെ…

Read More

കാമുകന്റെ മകനെ ശ്വാസം മുട്ടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

കാമുകൻ ഭാര്യയ്ക്ക് ഒപ്പം പോയതിനെ തുടർന്ന് കാമുകന്റെ പതിനൊന്നുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലാണ് സംഭവം ഉണ്ടായത്. ദിവ്യാൻഷി എന്ന കുട്ടിയെയാണ് 24 കാരിയായ പൂജകുമാരി കൊലപ്പെടുത്തിയത്. കാമുകനെ വിവാഹം കഴിക്കാൻ മകൻ തടസ്സമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ദിവ്യാൻഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രണയത്തിലായിരുന്നു പൂജ. 2019ൽ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എന്നാൽ മൂന്നു വർഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുക്കലേക്ക് തിരികെ പോയി. ഇതാണ് പൂജയെ കൊലപാതകം നടത്താൻ…

Read More

കേരളാ ഗവർണറുടെ വാഹനത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം; ഒരാൾ അറസ്റ്റിലെന്ന് സൂചന

കേരളാ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം. ഗവർണറുടെ വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. ഇന്നലെ രാത്രിയിൽ ഗവർണർ നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കറുത്ത സ്കോർപിയോ കാറാണ് ഗവർണറുടെ വാഹനത്തിലേക്ക് ഇടിത്ത് കയറ്റാൻ ശ്രമിച്ചത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായാണ് സൂചനകൾ. ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു….

Read More

ഡൽഹിയിൽ വീണ്ടും അരുംകൊല; പ്രണയം നിരസിച്ച പെൺകുട്ടിയെ തലയ്ക്ക് അടിച്ച് കൊന്നു

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ഡൽഹിയിൽ കോളജ്‌ വിദ്യാർത്ഥിനിയെ പട്ടാപ്പകൽ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഡൽഹി മാളവ്യ നഗറിലുള്ള പാർക്കിലാണ് സംഭവം. കമലാ നെഹ്‌റു കോളജിലെ വിദ്യാർത്ഥിനി നർഗീസാണ് (25) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇർഫാൻ എന്ന 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി അരബിന്ദോ കോളജിന് സമീപമുള്ള പാർക്കിലാണ് സംഭവം. ആൺ സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയ പെൺകുട്ടിയെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി ഇർഫാൻ പൊലീസിനോട് പറഞ്ഞു. ബിരുദ വിദ്യാർത്ഥിനിയായ…

Read More

മുംബൈയിലും ഡൽഹിയിലും കനത്ത മഴ; റോഡുകളിൽ വെള്ളം കയറി

മുംബൈയിലും ഡൽഹിയിലും കനത്ത മഴയെത്തുടർന്ന് നിരവധിയിടങ്ങളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. റോഡിൽ വെള്ളം കയറിയതോടെ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. തലസ്ഥാനത്ത് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും നാശം വിതച്ചു. നോയിഡയിൽ സ്‌കൂളുകൾക്ക് അവധിയാണ്. യമുനയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മുംബൈയിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച രാത്രി മരം കടപുഴകി ബസിനു മുകളിൽ വീണെങ്കിലും ആളപായമില്ല. മഹാരാഷ്ട്രയിലെ റായ്ഗഡ്,…

Read More

മുംബൈയിലും ഡൽഹിയിലും കനത്ത മഴ; റോഡുകളിൽ വെള്ളം കയറി

മുംബൈയിലും ഡൽഹിയിലും കനത്ത മഴയെത്തുടർന്ന് നിരവധിയിടങ്ങളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. റോഡിൽ വെള്ളം കയറിയതോടെ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. തലസ്ഥാനത്ത് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും നാശം വിതച്ചു. നോയിഡയിൽ സ്‌കൂളുകൾക്ക് അവധിയാണ്. യമുനയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മുംബൈയിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച രാത്രി മരം കടപുഴകി ബസിനു മുകളിൽ വീണെങ്കിലും ആളപായമില്ല. മഹാരാഷ്ട്രയിലെ റായ്ഗഡ്,…

Read More

ഡൽഹിയിലേക്ക് വെള്ളം ഒഴുക്കിവിട്ടത് മനഃപൂർവമെന്ന് എഎപി; പ്രതികരിച്ച് ഹരിയാന സർക്കാർ

ഡൽഹി പ്രളയത്തിൽ മുങ്ങിയതിന് കാരണം ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്നു ‘മനഃപൂർവം’ വെള്ളം തുറന്നുവിട്ടതോടെയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചതിനു പിന്നാലെ മറുപടിയുമായി ഹരിയാന സർക്കാർ. എഎപിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിനു മുകളിൽ ഒഴുകിയെത്തുന്ന വെള്ളം മറ്റു ഭാഗങ്ങളിലേക്ക് ഒഴുക്കിവിടാനാകില്ലെന്നും ഹരിയാന വ്യക്തമാക്കി.  കേന്ദ്ര ജല കമ്മിഷൻ (സിഡബ്ല്യുസി) മാർഗനിർദേശം അനുസരിച്ച്, ഒരു ലക്ഷം ക്യുസെക്സിൽ കൂടുതലുള്ള വെള്ളം പടിഞ്ഞാറൻ യമുനയിലേക്കും കിഴക്കൻ യമുന കനാലിലേക്കും ഒഴുക്കിവിടാൻ കഴിയില്ലെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വിറ്ററിൽ…

Read More

ഡൽഹി നിവാസികൾ ദുരിതത്തിൽ; യമുനയിലെ ജലനിരപ്പ് വീണ്ടുമുയരുന്നു

യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഡൽഹി നിവാസികൾ ദുരിതത്തിലായി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് കൂടുതൽ ജലം തുറന്നുവിട്ടതോടെ വ്യാഴാഴ്ച രാവിലെ ജലനിരപ്പ് 208.46 മീറ്ററായി. യമുനയിൽ പതിറ്റാണ്ടുകൾക്കിടെയുള്ള ഉയർന്ന ജലനിരപ്പാണിത്. അണക്കെട്ടിൽനിന്നു കൂടുതൽ ജലം നദിയിലേക്കു തുറന്നുവിടരുതെന്ന് ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.  ഹിമാചൽ പ്രദേശിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ സംഭരിക്കാവുന്നതിലേറെ വെള്ളം എത്തിയത്. അധികജലം തുറന്നുവിടണമെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണ്. എന്നാൽ രണ്ട് മണിയോടെ അണക്കെട്ടിൽനിന്നുള്ള നീരോഴുക്കു കുറയുമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു….

Read More

ഉത്തരേന്ത്യയിലും ദുരിതപ്പെയ്ത്ത്; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

കനത്തമഴയിൽ പെട്ട് ദുരിതത്തിലായിരിക്കുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ മഴ തുടരുകയാണ്. ഈ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ പലമേഖലകളും വെള്ളത്തിനടിയിലാണ്. വിവിധ ഇടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ 18 ഓളം പേർക്ക് ജീവൻ നഷ്ടമായി. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെയും വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെയും മാറ്റി പാർപ്പിച്ചു. മിന്നൽ പ്രളയത്തെ തുടർന്ന് ഹിമാചൽ പ്രദേശിലെ കുളുവിലും മണാലിയിലും ജനജീവിതം സ്തംഭിച്ചു. ഇവിടെ മലയാളി യുവാക്കൾ…

Read More