
മാതാപിതാക്കൾ വേർപിരിഞ്ഞു കഴിയുന്നു, മകളുടെ പേരിനെ ചൊല്ലി കലഹം; ഒടുവിൽ ഹൈക്കോടതി പേരിട്ടു
വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ മകളുടെ പേരിനെ ചൊല്ലി കലഹിച്ചപ്പോൾ ഹൈക്കോടതി തന്നെ പേരിട്ടു. പേരില്ലാത്തത് കുഞ്ഞിന്റെ ക്ഷേമത്തിനു നല്ലതല്ലെന്നു വിശദീകരിച്ചാണു കോടതി സവിശേഷ അധികാരം ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷിതാവാണെന്നത് ഉൾപ്പെടെയുള്ള ‘പേരൻസ് പാട്രിയ’ എന്ന നിയമാധികാരം പ്രയോഗിച്ചാണു മാതാവിന്റെ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. പേരന്റ്സ് പാട്രിയ അധികാരം ഉപയോഗിക്കുമ്പോൾ മാതാപിതാക്കളുടെയല്ല, കുട്ടിയുടെ അവകാശത്തിനാണു പരമ പ്രാധാന്യം നൽകേണ്ടതെന്നു കോടതി പറഞ്ഞു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പേരു നൽകിയിരുന്നില്ല. പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ്…