വയൽ നികത്തുന്നതിനെ ചൊല്ലി തർക്കം ; മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലി കൊന്നു

വയൽ നനയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മധ്യപ്രദേശിൽ ദളിത് യുവാവിനെ ഗ്രാമമുഖ്യനും ബന്ധുക്കളും ചേർന്ന് അടിച്ച് കൊലപ്പെടുത്തി. ശിവ്പുരി ജില്ലയിലെ ഇന്ദർഗഡ് ഗ്രാമത്തിൽ ചൊവ്വാഴ്ച ആയിരുന്നു സംഭവം. നാരദ് ജാദവ് (28) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്വാളിയാർ സ്വദേശിയാണ് നാരദ്. ഇന്ദർഗഢിലുള്ള മാതൃസഹോദരന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയതിന് പിന്നാലെ ഗ്രാമമുഖ്യൻ പദം സിങ് ധാക്കഡുമായി വഴക്കുണ്ടാവുകയും കൊല്ലപ്പെടുകയുമായിരുന്നു. വയൽ നനയ്ക്കുന്നതുമായി ബന്ധപ്പെട്ട് പദം സിങ് ധാക്കഡുമായി നാരദിന്റെ കുടുംബത്തിന് നേരത്തേ തന്നെ…

Read More

ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചു ; പൊലീസുകാർക്കും ഗുണ്ടകൾക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കൊല്ലം ചടയമംഗലത്ത് ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കും ഗുണ്ടകൾക്കുമെതിരെ കേസ്. കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകൾ, ഒരു പൊലീസുകാരൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഗുണ്ടകളുടെ സഹായത്തോടെ കൊലപാതക കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ എസ് ഐ മനോജും സംഘവും സുരേഷിനെ മർദ്ദിച്ചെന്നാണ് പരാതി.സുരേഷിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കൊണ്ടുപോയെങ്കിലും ആളുമാറിയെന്ന് മനസിലായതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.സുരേഷിൻ്റെ ഭാര്യ ബിന്ദുവിനെയും പൊലീസുകാരും ഗുണ്ടകളും ചേർന്ന് അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരാതിയുണ്ട്.കൊട്ടാരക്കര…

Read More

ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയില്ല ; ദലിത് യുവാവിനെ മദ്യ മാഫിയ സംഘം തല്ലിക്കൊന്നു

തങ്ങളുടെ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങിയില്ലെന്ന് ആരോപിച്ച് ദലിത് യുവാവിനെ മദ്യമാഫിയാ സംഘം തല്ലിക്കൊന്നു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ സൂര​ജ്​ഗഢിലാണ് കൊടുംക്രൂരത. കമ്പിവടിയിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടും നിലത്തു കിടത്തിയിട്ടുമായിരുന്നു ക്രൂര മർദനം. രാമേശ്വർ വാൽമീകിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. മേയ് 14ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാമേശ്വർ വാൽമീകിയെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാൽമീകി അബോധാവസ്ഥയിലായതിനെ തുടർന്ന് ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് പ്രതികൾ…

Read More

ഗുജറാത്തിൽ കല്യാണ ദിവസം കുതിരപ്പുറത്തു കയറി; ദളിത് യുവാവിന് മർദനം

ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ കല്യാണ ദിവസം കുതിരപ്പുറത്തു കയറിയത്തിന് ദളിത് യുവാവിന് മർദനം. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. താക്കൂർ സമുദായത്തിൽ പെട്ടവരാണ് യുവാവിനെ മർദിച്ചത്. ‘യുവാവ് അതിരു വിട്ടുവെന്നും താക്കൂർ സമുദായത്തിൽ പെട്ടവർക്ക് മാത്രമേ കുതിരപ്പുറത്തു സഞ്ചരിക്കാവൂ എന്നും ആക്രോശിച്ചായിരുന്നു മർദനം’. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരൻ കുതിരപ്പുറത്ത് വരുന്നത് ദൃശ്യങ്ങളിൽ കാണാം. ചുറ്റിലും വരനെ വരവേറ്റ് ആളുകളും നൃത്തം ചെയ്യുന്നുണ്ട്. ഈ സമയത്താണ് ഒരു കൂട്ടമാളുകൾ വരനെ മർദിച്ചത്. വരനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിനെ മർദിച്ച…

Read More

ദലിത് യുവാവിൻ്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് തൃശൂർ എസ്‍സി എസ്ടി കോടതി ഉത്തരവിട്ടു

തൃശൂർ എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകൻ്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് തൃശൂർ എസ്‍സി എസ്ടി കോടതി ഉത്തരവിട്ടു. 2017 ജൂലൈ മാസത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്തത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തതും മർദിച്ചതും. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മർദ്ദിച്ചു എന്ന കേസും ആത്മഹത്യ കേസുമാണ് എടുത്തിട്ടുള്ളത്. 

Read More

‘ദലിതർക്കു ഭക്ഷണം വിളമ്പില്ല’; ഹോട്ടലിൽ നിന്ന് യുവാക്കളെ ഇറക്കിവിട്ടു, ഉടമ അറസ്റ്റിൽ

ബെംഗളൂരു ബെള്ളാരിയിൽ ദലിത് യുവാക്കൾക്കു ഭക്ഷണം നൽകാൻ വിസമ്മതിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു. കുരുഗോഡുവിലെ ഗുട്ടേഗനുർ ഗ്രാമത്തിൽ ഹോട്ടൽ നടത്തുന്ന നാഗേവാണി, ഇവരുടെ ബന്ധു വീരഭദ്രപ്പ എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടൽ പൂടേണ്ടി വന്നാലും ദലിതർക്കു ഭക്ഷണം വിളമ്പാനാകില്ലെന്നു പ്രഖ്യാപിച്ച ഇരുവരും ഒരു സംഘം യുവാക്കളെ ഹോട്ടലിൽ നിന്നു ഇറക്കിവിടുന്ന വിഡിയോയാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. വിവേചനത്തിനു ഇരയായ മഹേഷ് എന്ന യുവാവാണ് പൊലീസിൽ പരാതി നൽകിയത്….

Read More