കോപ്പ അമേരിക്ക ; ബ്രസീലിനെ സമനിലയിൽ തളച്ച് കോസ്റ്ററീക്ക

കോപ്പ അമേരിക്കയിൽ ബ്രസീലിന് നിരാശത്തുടക്കം. താരതമ്യേന ദുർബലരായ കോസ്റ്ററീക്ക കാനറിപ്പടയെ ഗോൾരഹിത സമനിലയിൽ തളച്ചു. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ ബ്രസീലിന് വിനയായി. കളിയുടെ തുടക്കം മുതൽ തന്നെ ബസ് പാർക്കിങ് നടത്തിയാണ് ബ്രസീലിയൻ മുന്നേറ്റങ്ങളെ കോസ്റ്ററീക്ക കോട്ട കെട്ടിക്കാത്തത്. ആദ്യ പകുതിയിൽ മാർക്വീനോസ് ബ്രസീലിനായി വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. മത്സരത്തിൽ 74 ശതമാനം നേരവും പന്ത് ബ്രസീലിയൻ താരങ്ങളുടെ കാലുകളിൽ തന്നെയായിരുന്നു. 19 ഷോട്ടുകളാണ് ബ്രസീല്‍ കളിയിലുടനീളം ഉതിർത്തത്. എന്നാൽ…

Read More

സൗഹൃദ മത്സരത്തില്‍ കോസ്റ്ററിക്കയെ തകർത്ത് അർജന്റീന; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡെടുത്ത കോസ്റ്റോറിക്കയുടെ അട്ടിമറി മോഹങ്ങള്‍ രണ്ടാം പകുതിയില്‍ തകര്‍ത്തെറിഞ്ഞ അര്‍ജന്‍റീനക്ക് രാജ്യാന്തര സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നായകന്‍ ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്‍റീന കോസ്റ്റോറിക്കയെ തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ 34-ാം മിനിറ്റില്‍ കോസ്റ്റ ഉഗ്ലൈഡിന്‍റെ ഗോളില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയ കോസ്റ്റോറിക്ക അര്‍ജന്‍റീനയെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്നതോടെ അട്ടിമറി പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ലോക ചാമ്പ്യന്‍മാരുടെ പ്രകടനം പുറത്തെടുത്ത അര്‍ജന്‍റീന 52-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി…

Read More

കോസ്റ്റാറിക്കയിലെ നീരാളികള്‍, ഒരു സംഭവം തന്നെ..!

ഷ്മിഡ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരു സംഘം ഗവേഷകര്‍ പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിക്കൂട്ടത്തെ കണ്ടെത്തി. ആഴക്കടല്‍ നീരാളികളുടെ കൂടിച്ചേരലുകളുടെ സജീവ മേഖലയാണിതെന്നു സംഘം സ്ഥിരീകരിച്ചു. ഇതിനു മുമ്പ് കാലിഫോര്‍ണിയ തീരമേഖലയിലെ ആഴക്കടലിലുള്ള നീരാളിക്കൂട്ടത്തെക്കുറിച്ചു മാത്രമാണു ഗവേഷകരുടെ അറിവിലുണ്ടായിരുന്നത്.  അദ്ഭുതങ്ങളുടെ കലവറയായ സമുദ്രത്തെക്കുറിച്ച് ഇനിയുമൊരുപാടു പഠിക്കാനുണ്ടെന്നു പുതിയ ഗവേഷണം തെളിയിക്കുന്നതായി ഷ്മിഡ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജ്യോതിക വിര്‍മണി പറഞ്ഞു. ട്രൈപോഡ് മത്സ്യം, നീരാളിക്കുഞ്ഞുങ്ങള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയവയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ജലാന്തരപേടകം കണ്ടെത്തിയത്….

Read More