വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞില്ല ; അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ തുടർനടപടിക്ക് സുപ്രീംകോടതി

വിഎച്ച്പി പരിപാടിയിലെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ തുടർ നടപടിയുമായി സുപ്രീംകോടതി. ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ അന്വേഷണത്തിന് സാധ്യത. ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് റിപ്പോർട്ട് തേടി. മാപ്പു പറയാൻ ജഡ്ജി തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.ഇന്ത്യയിൽ ഭൂരിപക്ഷ സമുദായത്തിന്‍റെ താൽപര്യമാണ് നടപ്പാകേണ്ടതെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം. വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ സുപ്രീംകോടതി കൊളീജീയം താക്കീത് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ്…

Read More

‘വടകര പ്രസംഗത്തിലെ പരാമർശം രാഷ്ട്രീയമായി ശരിയായിരുന്നില്ല’; എന്നാൽ നിയമപരമായി തെറ്റല്ലെന്ന് ഹരിഹരൻ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ ആർഎംപി നേതാവ് ഹരിഹരൻ വടകര പോലീസിന് മുന്നിൽ ഹാജരായി. മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് തന്നെ പ്രസംഗത്തിൽ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരൻ പറഞ്ഞു. ഇനി ഹാജരാകാൻ പറഞ്ഞില്ല. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേരളത്തിൽ പലരും പ്രസംഗിച്ചിട്ടുണ്ട്. അതിൻറേ പേരിൽ കേസെടുക്കുന്നതിൽ അർത്ഥമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വ്യക്തികളുടെ പേര് പറയുന്നതിൽ തെറ്റില്ല. വടകരയിലെ പ്രസംഗത്തിലെ…

Read More

‘മോദി പറഞ്ഞത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനം, ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല’; കെ.സുരേന്ദ്രൻ

രാജസ്ഥാനിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. മോദി ചൂണ്ടിക്കാണിച്ചത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനമാണ്. ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല. ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികൾക്കും ചിറ്റമ്മ നയമാണ്. സംവരണം എങ്ങനെയാണ് മുസ്ലികൾക്കും ക്രൈസ്തവർക്കും വീതിച്ചത് എന്ന് നോക്കൂക. വിഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ കോൺഗ്രസിൻറെ പരിഗണന മുസ്ലീങ്ങൾക്കു മാത്രമാണ്. 19 ശതമാനം വരുന്ന ക്രിസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു കേരളത്തിൽ…

Read More

‘പറയുന്ന കാര്യങ്ങൾ സൂക്ഷിച്ച് പറയണം’; അലൻസിയറുടെ വിവാദ പരാമർശത്തിൽ മന്ത്രി വി.ശിവൻകുട്ടി

പറയുന്ന കാര്യങ്ങൾ സൂക്ഷിച്ച് പറയണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ചലച്ചിത്ര പുരസ്‌കാര ദാന വേദിയിൽ നടൻ അലൻസിയർ ലേ ലോപ്പസ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.  ഇത്തരം കാര്യങ്ങൾ പ്രചരിക്കുമ്പോൾ അവരവർതന്നെ ചിന്തിക്കണമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ? സംസ്ഥാന അവാർഡാണ്. പ്രത്യേകിച്ച് എല്ലാവരും ബഹുമാനിക്കുന്ന അവാർഡാണ്. അവാർഡിന്റെ ചരിത്രം, ആ ശില്പം ആരാണ് രൂപകല്പന ചെയ്തത് തുടങ്ങിയ വിഷങ്ങളിലൊന്നും ഇതുവരെ തർക്കമുണ്ടായിട്ടില്ല. പറയാൻ പാടുണ്ടോയെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട…

Read More