ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫൊറൻസിക് വിദഗ്ദർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ വീട്ടുമുറ്റത്തുതന്നെ ഉണ്ട്. സംഭവത്തിന് ശേഷം ഇവർ കാർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാറിനുള്ളിൽനിന്ന് നിർണായക തെളിവുകൾ ലഭിക്കുമോ എന്നാണ് പരിശോധന നടത്തുന്നത്. കൂടാതെ കുട്ടിക്ക് ഏതെങ്കിലും തരത്തിൽ…

Read More

മകനെ കഴുത്തു ഞെരിച്ച് കൊന്ന കേസ്; അമ്മക്ക് ജീവപര്യന്തം തടവ്

ഒന്നര വയസ്സുള്ള സ്വന്തം മകൻ ആഷിനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ ഇലപ്പള്ളി പാത്തിക്കപ്പാറയിൽ ജയ്‌സമ്മയ്ക്ക് (സുനിത–35) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തൊടുപുഴ ഫസ്റ്റ് അഡീഷനൽ ജഡ്ജി നിക്‌സൻ എം.ജോസഫാണു ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരി 16ന് ആയിരുന്നു സംഭവം.  മകനെ കൊന്നശേഷം കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അയൽവാസിയായ വയോധിക തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ജയ്‌സമ്മയെ സംശയിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ജയ്സമ്മയുടെ ഭർത്താവ് വിൻസന്റിനെ പൊലീസ്…

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; വീണ്ടും കുട്ടിയുടെ അച്ഛന്‍റ മൊഴിയെടുക്കും

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകൽ സംഘം സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.  കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പൊലീസ് സംഘം ഇന്നലെ…

Read More

കുട്ടിയെ കണ്ടെത്തിയത് വലിയ ആശ്വാസ വാർത്ത; കുറ്റവാളികളെ ഉടൻ പിടികൂടും , മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലത്ത് നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തിയത് വലിയ ആശ്വാസമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ അഹോരാത്രം പരിശ്രമിച്ച പോലീസ് സേനാംഗങ്ങളെയും നാട്ടുകാരെയും മാധ്യമങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ ഉടൻ തന്നെ എല്ലാവരും ഇടപെട്ടിരുന്നു. കുട്ടിയെ കണ്ടെത്താൻ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസ് മേധാവികൾക്കും മറ്റു ബന്ധപ്പെട്ടവർക്കും നിർദ്ദേശം നൽകിയിരുന്നു. അന്വേഷണത്തിന്റെ ഏകോപനത്തിനായി എ.ഡി.ജി.പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആയിരക്കണക്കിന് പോലീസുകാരാണ്…

Read More

ചോക്ലേറ്റ് എടുക്കാൻ സൂപ്പർമാർക്കറ്റിലെ ഫ്രിഡ്ജ് തുറക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; 4 വയസുകാരിക്ക് ദാരുണാന്ത്യം

നിസാമാബാദിലെ നന്ദിപേട്ടയിലെ സൂപ്പർമാർക്കറ്റിൽ നിന്നുള്ള ഹൃദയഭേദകമായ വീഡിയോ എല്ലാവരെയും കണ്ണീരണിയിക്കുന്നു. സൂപ്പർമാർക്കറ്റിൽ ചോക്ലേറ്റിനായി റഫ്രിജറേറ്റർ തുറക്കാൻ ശ്രമിക്കുന്നതിനിടെ നാലു വയസുള്ള കുട്ടിക്കാണു വൈദ്യുതാഘാതമേറ്റ് ദാരുണമായ അന്ത്യം സംഭവിച്ചത്. നവിപേട്ട സ്വദേശിയായ രാജശേഖറും മകൾ റുഷിതയും പലചരക്ക് സാധനങ്ങൾ വാങ്ങാനാണ് സൂപ്പർമാർക്കറ്റിലെത്തിയത്. സൂപ്പർ മാർക്കറ്റിലെത്തിയ രാജശേഖർ ഫ്രിഡ്ജിൽ എന്തോ തിരയുന്നു. അതേസമയം, തൊട്ടടുത്തുതന്നെയുള്ള ഫ്രിഡ്ജിൽനിന്നു കുട്ടി ചോക്ലേറ്റ് എടുക്കാൻ ശ്രമിക്കുന്നതുകാണാം. കുട്ടി എത്ര ശ്രമിച്ചിട്ടും. ഫ്രിഡ്ജിൻറെ വാതിൽ തുറക്കുന്നില്ല. അവൾ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വൈദ്യുതാഘാതമേൽക്കുകയും ഫ്രിഡ്ജിൻറെ ഹാൻഡിലിൽ തൂങ്ങിനിൽക്കുന്നതും…

Read More

നിപയെ തോൽപ്പിച്ച് 9 വയസ്സുകാരൻ; 4 പേരും ഡബിൾ നെഗറ്റീവ്

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 9 വയസ്സുകാരനു രോഗമുക്തി. ഈ കുട്ടിയുൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ 2 പരിശോധനകളും നെഗറ്റീവ്) ആയെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ ഭീതിയൊഴിയുന്ന സാഹചര്യത്തിൽ, ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിലെ നിയന്ത്രണങ്ങൾ കലക്ടർ പിൻവലിച്ചിരുന്നു. ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും കലക്ടർ എ.ഗീത പറഞ്ഞു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ…

Read More

മകനെയും ചെറു മകനെയും തീ കൊളുത്തി കൊന്ന അച്ഛനും മരിച്ചു; മരുമകൾ ചികിത്സയിൽ

മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിൽ പെട്രോൾ ഒഴിച്ച് തീയിട്ട്,മകനേയും ചെറുമകനേയും കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവും മരിച്ചു. തൃശൂർ കൊട്ടേക്കാടൻ ജോൺസൻ (67)ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൻ.തൃശൂർ ചിറക്കേക്കോട് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടന്നാണ് പിതാവ്, മകനെയും മരുമകളെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തിയത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിയും അദ്ദേഹത്തിന്റെ മകന്‍ ടെണ്ടുല്‍ക്കറും അന്ന് തന്നെ മരിച്ചിരുന്നു. മരുമകൾ ഇപ്പോഴും ചികിത്സയിലാണ്.

Read More

സൗദിയിൽ കുട്ടികളെ ലക്ഷ്യം വെക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

രാജ്യത്തെ കുട്ടികൾക്കിടയിൽ പെരുമാറ്റത്തിലും, ബൗദ്ധികശക്തിയിലും വ്യതിയാനങ്ങൾക്കിടയാക്കുന്ന എല്ലാത്തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും, വിതരണം ചെയ്യുന്നതും, പ്രദർശിപ്പിക്കുന്നതും, കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. അച്ചടിച്ച രീതിയിലുള്ളതും, ഓഡിയോ, വീഡിയോ രീതികളിലുളളതുമായ, കുട്ടികളെ ലക്ഷ്യമിടുന്ന എല്ലാ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾക്കും ഈ നിരോധനം ബാധകമാണ്. കുട്ടികൾക്കായി തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾ ഇസ്ലാമിക നിയമങ്ങൾ, പൊതുമര്യാദകൾ, സദാചാരബോധങ്ങൾ എന്നിവ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ മറികടക്കുന്നില്ലെന്ന് ഇവ തയ്യാറാക്കുന്നവർ ഉറപ്പാക്കേണ്ടതാണ്. മേല്പറഞ്ഞ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത രീതിയിലുളള…

Read More

തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി

തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാറിൽ സ‍ഞ്ചരിക്കുന്നതിനിടെ തിരുവല്ല സിഐ ബി.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കടത്തിക്കൊണ്ടുപോയെന്ന് യുവതിയുടെ ഭർത്താവ് പരാതി നൽകിയ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദും (32) ഒപ്പമുണ്ടായിരുന്നു. പ്രിന്റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി പൊലീസിൽ മൊഴി നൽകി. തിരുമൂലപുരം ജംക്‌‌ഷനു സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയായാണ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ…

Read More

ഉത്തർപ്രദേശിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: സ്കൂള്‍ പൂട്ടാൻ ഉത്തരവ്

രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ചതിനെ തുടർന്ന് വിവാദമായ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂള്‍ പൂട്ടാൻ ഉത്തരവ്. ഇതുസംബന്ധിച്ച് സ്കൂൾ ഓപ്പറേറ്റർക്കു യുപി വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് അയച്ചു. നേഹ പബ്ലിക് സ്കൂളിലെ വിദ്യാർഥികള്‍ക്കു സമീപത്തുള്ള മറ്റു സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും അതിനാൽ പഠനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിൽ വ്യാഴാഴ്ചയാണു മുസ്‍ലിം വിദ്യാർഥിക്കു സ്വന്തം ക്ലാസ് മുറിയിൽനിന്നു ദുരനുഭവം ഉണ്ടായത്. സഹപാഠിയെ മർദിക്കാൻ വിദ്യാർഥികൾക്ക് അധ്യാപിക കസേരയിലിരുന്നു നിർദേശം…

Read More