സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി

കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി. ഡോക്ടർ ജാൻസി ജെയിംസ് പരാതി പിൻവലിച്ചു. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പോലീസിൽ പരാതിയുമായി എത്തിയതോടെയാണ്, കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. കൂടാതെ ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു. ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ നൽകിയ പരാതി. അതേസമയം രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചുവെന്നാണ്…

Read More

വീണ്ടും ആരോഗ്യപ്രവർത്തകയ്ക്കുനേരെ ആക്രമണം; കൊല്ലത്ത് വനിതാ ഡോക്‌ടറെ സ്ത്രീ ചെകിട്ടത്തടിച്ചു

സംസ്ഥാനത്ത് വീണ്ടും ഡോക്‌ടർക്ക് മർദ്ദനം. കൊല്ലം ചവറയിൽ വനിതാ ഡോക്‌ടറെ രോഗിക്കൊപ്പമെത്തിയ സ്ത്രീ മർദ്ദിക്കുകയായിരുന്നു. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ. ജാൻസി ജെയിംസിനുനേരെയാണ് അക്രമമുണ്ടായത്. രോഗിക്കൊപ്പമെത്തിയ സ്ത്രീ ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും ഇതിന്റെ ആഘാതത്തിൽ കമ്മൽ ഉൾപ്പെടെ തെറിച്ചുപോയെന്നും ഡോക്‌ടറുടെ പരാതിയിൽ പറയുന്നു. പലതവണ മോശമായി സംസാരിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ഇതിന് പിന്നാലെയായിരുന്നു മർദ്ദനമെന്നും ഡോക്‌‌ടർ പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു ഡോക്‌ടർക്കുനേരെ അക്രമമുണ്ടായത്. രോഗി മുൻപ് കഴിച്ചിരുന്ന ഗുളിക ഡോക്‌ടർ പരിശോധിച്ചില്ല എന്നാരോപിച്ചായിരുന്നു…

Read More

മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റു എന്ന് സംശയം; കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ചാർജറിൽ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നു സംശയിക്കുന്നു. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതിൽ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം.ശ്രീകണ്ഠൻ (39) ആണു മരിച്ചത്. പെയിന്റിങ് കോൺട്രാക്ടറായിരുന്നു. ഹിന്ദു ഐക്യവേദി തെക്കുംഭാഗം പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ആയിരുന്നു ശ്രീകണ്ഠൻ. സഹോദരൻ മണികണ്ഠൻ, സന്ധ്യ, സംഗീത. തെക്കുംഭാഗം പൊലീസ് കേസെടുത്തു. ശ്രീകണ്ഠൻ ഉറക്കം ഉണരാൻ വൈകിയതിനെത്തുടർന്നു വീട്ടുകാർ കിടപ്പുമുറിയിൽ എത്തി നോക്കിയപ്പോൾ കട്ടിലിൽ നിന്നു വീണു…

Read More