കേന്ദ്രവും കേരളവും തമ്മിലുള്ള ചർച്ച പരാജയം; കേരളത്തിന്റെ നിർദേശങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്രവും കേരളവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. കേരളം അധികമായി ചോദിച്ച തുക നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കേരളം മുന്നോട്ട് വെച്ച നിർദേശങ്ങളും കേന്ദ്രം അംഗീകരിച്ചില്ല. 19,370 കോടി രൂപയാണ് കേരളം അധികമായി ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു. സുപ്രീംകോടതി നിർദേശ പ്രകാരമുള്ള ചർച്ചയ്ക്ക് കേരളത്തെ ചീഫ് സെക്രട്ടറി വി.വേണു ഐഎഎസാണ് നയിച്ചത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം….

Read More

കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച് സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാനം സമർപ്പിച്ച ഹർജിയിൽ നിന്ന് നിർണായക ദിനം . കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധി ഇന്നുണ്ടായേക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശം സംബന്ധിച്ച് കടുത്ത വാദപ്രതിവാദങ്ങളാകും ഇന്നു സുപ്രീം കോടതിയിൽ നടക്കുക എന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു. സുപ്രീം കോടതി നിർദേശപ്രകരം സംസ്ഥാനവും കേന്ദ്രവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കേസ് പിൻവലിക്കുകയാണെങ്കിൽ സംസ്ഥാനം അടിയന്തരമായി ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗം നൽകാം എന്ന് കേന്ദ്ര നിർദ്ദേശം കേരളത്തിന്…

Read More

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം ; കേന്ദ്രത്തിൽ നിന്ന് 4000 കോടി രൂപയെത്തി

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇത്തവണ വൈകില്ല. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി. അതേ സമയം, പണലഭ്യത…

Read More

ജമ്മു കശ്മീരീനെ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയ വിഷയം; താത്കാലികമായുള്ള തീരുമാനമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ജമ്മു കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത് താത്കാലികമായി മാത്രമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കശ്മീർ വിഭജന കേസ് പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് കേന്ദ്രനിലപാട് വ്യക്തമാക്കിയത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണ ഘടന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കാശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചാൽ സർക്കാർ തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Read More