മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി

പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി. സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ബോട്ടില്‍ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാരാണ് നാല് പേരെ രക്ഷപ്പെടുത്തിയത്. സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും. പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട്…

Read More

പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാണാതായത്. ഇന്നലെ വിദ്യാർത്ഥിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ്. എസ്എഫ്ഐ ഭാരവാഹിയാണ് യഹിയ.സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു. മന്ത്രി കെ…

Read More

‘ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു’; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി യുവതി

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസിൽ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചാൽ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റർനെറ്റിൽനിന്നടക്കം വിവരങ്ങൾ ശേഖരിച്ചുവെന്നും മൊഴി നൽകി. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പറഞ്ഞു. കഴിഞ്ഞദിവസം പീഡനത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, അവർ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട നർത്തകനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും…

Read More

വര്‍ക്കലയില്‍ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി; പൊലീസ് കേസെടുത്തു

വര്‍ക്കല പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വർക്കല പുത്തൻ ചന്തയിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ ആണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സമീപത്തെ കരിക്ക് വിൽപ്പനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പാന്‍റും ഷർട്ടും ആണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും വര്‍ക്കല പൊലീസ് പറഞ്ഞു. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.

Read More

ബെംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്ന മൃതദേഹം; മുറിയിൽനിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു

ബംഗാൾ സ്വദേശിയായ യുവതി ഫ്ലാറ്റിൽ മരിച്ച നിലയിൽ. യുവതിയുടെ മൃതദേഹം നഗ്നമായി അഴുകിയ നിലയിൽലാണ് കണ്ടെത്തിയത്.  ചന്ദാപുരയിലെ ഫ്ലാറ്റിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ…

Read More

പുതുച്ചേരിയിൽ കാണാതായ ഒൻപതുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ: ആറുപേർ കസ്റ്റഡിയിൽ

തമിഴ്‌നാട്ടിലെ പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുർഗന്ധമുണ്ടായപ്പോൾ ആളുകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ അഴുക്കുചാലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാംക്ലാസിൽ…

Read More

ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദം; 39 നാണയങ്ങളും 37 കാന്തവും വിഴുങ്ങി യുവാവ്

ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടർച്ചയായി ഭക്ഷിച്ചു. തുടർന്ന് വയറുവേദനയും ഛർദിയും കലശലായതോടെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തവും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ആശുപത്രിയിൽ ചികിത്സ തേടുമ്പോൾ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ. സർ ഗംഗാ റാം ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറ് തരുൺ മിത്തലിനെയാണ് ഇയാൾ ആദ്യം കണ്ടത്. യുവാവ് കഴിഞ്ഞ കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കൾ ഡോക്റെ…

Read More

എനിക്കുള്ളതെല്ലാം എന്റേതാണ്; കളിയാക്കലുകളോട് ഹണി റോസ്‌

തന്റെ ശരീരത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് മലയാള സിനിമയിലെ മിന്നും താരമായഹണി റോസ്.ഒരാളുടെ ശരീരത്തെ കുറിച്ച് മോശമായി സംസാരിക്കുക, ബോഡി ഷെയിമിങ് ചെയ്യുക എന്ന് പറഞ്ഞാൽ ഏറ്റവും മോശമായ കാര്യമാണെന്നാണ് ഹണി റോസ് പറയുന്നത്. എന്നാൽ അത് തന്റെ കാര്യം മാത്രമല്ല എന്നും താരം ചൂണ്ടിക്കാണിക്കുന്നുണട്. വളരെ സ്വാഭാവികമായ ഒരു കാര്യമായിട്ടാണ് പലരും ബോഡിഷെയിമിങിനെ കാണുന്നത്. നിറത്തിന്റെ പേരിലും ശരീര അവയവങ്ങളുടെ പേരിലും മുഖത്തിന്റെ ഷെയിപ്പിന്റെ പേരിലും എന്നിങ്ങനെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ബോഡി ഷെയിമിങ് നടന്നുകൊണ്ടിരിയ്ക്കുകയാണെന്ന് ഹണി…

Read More

തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റുകൾ ഏറ്റതിന്റെ പാടുകൾ; റിപ്പോർട്ട് ഒരു മാസത്തിനകം  

മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലറ്റുകൾകൊണ്ട പാടുകളുണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസമേഖലയിലോ എത്തിയപ്പോൾ കൊണ്ടതാകാമെന്നാണ് നിഗമനം. കാട്ടിലേക്ക് പോകാൻ മടിയായിരുന്ന ഈ ആനയുടെ വിഹാരകേന്ദ്രം കർണാടകയിലെ ഹാസനിലെ കാപ്പിത്തോട്ടങ്ങളായിരുന്നു. തോട്ടങ്ങളിൽ കറങ്ങിനടക്കുമ്പോൾ ആനയെ ഓടിക്കാനായി അവിടെയുള്ളവർ എയർഗണ്ണോ മറ്റോ ഉപയോഗിച്ച് വെടിവെച്ചപ്പോഴാകും പെല്ലെറ്റ് ഏറ്റത് എന്നാണ് അനുമാനം. ആന ചെരിഞ്ഞ സംഭവത്തിൽ വനംവകുപ്പിന്റെ വിദഗ്ധസമിതി ഒരുമാസത്തിനകം റിപ്പോർട്ട് നൽകും. ഈസ്റ്റേൺ സർക്കിളിലെ പ്രിൻസിപ്പൾ സി.സി.എഫ്.ഒ. വിജയാനന്ദനാണ് വിദഗ്ധ സമിതിയുടെ…

Read More

‘ഹണി റോസ് പ്രചോദനമായി’: ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ പറ്റി ഫാഷന്‍ സ്റ്റൈലിസ്റ്റ് ആയിഷ പീച്ചസ്

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വരുന്ന നടിയാണ് ഹണി റോസ്. അവരുടെ ശരീരത്തിലെ പ്രത്യേകതകള്‍ ചൂണ്ടി കാണിച്ച് ശരിക്കും ബോഡി ഷെയിമിങ്ങാണ് നടക്കുന്നതെന്ന് പറയാം. എന്നാല്‍ തന്നെ കളിയാക്കുന്നവരോട പോലും ചിരിച്ച് കാണിച്ച് വളരെ ശാന്തമായിട്ടാണ് ഹണി ഇതിനെ കൈകാര്യം ചെയ്യുന്നത്. ശരിക്കും ഹണി റോസില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടതിനെ പറ്റി പറയുകയാണ് ഫാഷന്‍ സ്റ്റൈലിസ്റ്റ് കൂടിയായ ആയിഷ പീച്ചസ്.  ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ പറ്റിയും രണ്ടാം വിവാഹത്തെ കുറിച്ചുമൊക്കെ ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ…

Read More