ജനസംഖ്യ നിയന്ത്രണത്തിലെ സ്ത്രീ വിരുദ്ധത; പരാമർശം പിൻവലിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ജനസംഖ്യ നിയന്ത്രണത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് ജനന നിയന്ത്രണത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. വിമർശനം കടുത്തതോടെ പരാമർശം നിതീഷ് കുമാർ പിൻവലിച്ചു. സന്താന നിയന്ത്രണം ഒഴിവാക്കാനുള്ള ലൈംഗിക ബന്ധത്തിലെ രീതികൾ പെൺകുട്ടികൾക്കറിയാമെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പരാമർശം. ആംഗ്യങ്ങൾ കാണിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനെതിരെ ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയും രം​ഗത്തെത്തി….

Read More

അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് കനാലിലേക്ക് വലിച്ചെറിഞ്ഞു; സംഭവം ബിഹാറിൽ

വാ​ഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കനാലിൽ തള്ളി പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറം ലോകമറിഞ്ഞത്. ബിഹാറിലാണ് സംഭവം. ബിഹാറിലെ മുസാഫർപുർ ജില്ലയിലാണ് സംഭവം നടന്നത്. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസ് പൊക്കിയെടുത്തും  ലാത്തി ഉപയോ​ഗിച്ചും കനാലിലേക്ക് തള്ളുകയായിരുന്നു. ​മാരകമാ‌യ അപകടകമാണ് നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാനാകാത്ത വിധം ഛിന്നഭിന്നമായതിനാലാണ് അവശിഷ്ടം കനാലിലേക്ക് തള്ളിയതെന്ന് ലോക്കൽ പൊലീസ് ഉദ്യോ​ഗസ്ഥൻ വിശദീകരിച്ചു. മൃതദേഹം കനാലിൽ നിന്ന് വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ്…

Read More

രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് അശോക് ഗഹ്‌ലോത്ത്

ബിഹാറിലേതിന് സമാനമായി രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. വെള്ളിയാഴ്ച ജയ്പുരില്‍ പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ റായ്പുര്‍ സെഷനില്‍ രാഹുല്‍ ഗാന്ധി, ജാതി സെന്‍സസ് എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയും അത് നടപ്പാക്കുമെന്നാണ് ഗഹ്‌ലോത് പറഞ്ഞത്. ജനങ്ങളുടെ പങ്കാളിത്തം, അവരുടെ ജനസംഖ്യാടിസ്ഥാനത്തില്‍ ഉറപ്പാക്കണമെന്ന ആശയത്തെ തങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ബിഹാറിലേതിന് സമാനമായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനത്തും നല്‍കുമെന്നും അദ്ദേഹം…

Read More

ബിഹാർ ജാതി സെൻസസ്: വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയന്ത്രിക്കാനാകില്ല: സുപ്രീംകോടതി

ബിഹാർ ജാതി സെൻസസിൽ കുടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് സർക്കാരിനെ നിയന്ത്രിക്കാനാകില്ലെന്നു സുപ്രീം കോടതി. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജാതി സെൻസസരുമായി ബന്ധപ്പെട്ടു കുടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇപ്പോൾ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, ഇതേസമയം ബിഹാർ സർക്കാരിനു നോട്ടിസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട് നാലാഴ്ചയ്‌ക്കകം മറുപടി നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കേസ് അടുത്ത ജനുവരിയിൽ വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തു നടത്തിയ ജാതി…

Read More

ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ട് ബിഹാർ

സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവിഭാഗക്കാരുമാണെന്ന്‌ സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്. 13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതിപിന്നാക്ക- പിന്നാക്ക വിഭാഗങ്ങള്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവരാണ്‌.അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12…

Read More

ബിഹാറില്‍ ബിഡിഒയുടെ യാത്രയയപ്പ് പാര്‍ട്ടിയില്‍ ബാര്‍ ഗേള്‍സിന്റെ മാദകനൃത്തം; ചിത്രങ്ങള്‍ വൈറല്‍

ബിഹാറില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ക്കു നല്‍കിയ യാത്രയയ്പ്പ് ചടങ്ങിലെ മാദകനൃത്തം രാജ്യമാകെ ചര്‍ച്ചയായി. യാത്രയയപ്പ് ചടങ്ങില്‍ ഭോജ്പുരി ഗാനങ്ങള്‍ക്കു നൃത്തം ചെയ്യാന്‍ ബാര്‍ ഗേള്‍സിനെ സംഘാടകര്‍ തയാറാക്കിയിട്ടുണ്ടായിരുന്നു. ബിഡിഒ സുനില്‍കുമാറിന് യാത്രയയപ്പ് നല്‍കുന്നതിനായി ബല്‍ദൗര്‍ ബ്ലോക്ക് പരിസരത്ത് വാദ്യമേളം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയായിരുന്നു മാദകനൃത്തം. പരിപാടിക്കിടയില്‍ പണം വാരിവിതറിയതും വിവാദം വിളിച്ചുവരുത്തി. ബാര്‍ ഗേളിനൊപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും നൃത്തം ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാര്‍ട്ടി സംഘടിപ്പിക്കാന്‍ അനുമതിയോ അറിയിപ്പോ നല്‍കിയിട്ടില്ല.സാധാരണക്കാര്‍ക്കിടയില്‍ വന്‍…

Read More

നിയമസഭാ മാർച്ചിനിടെ ലാത്തിച്ചാർജ്; ബിജെപി നേതാവ് മരണപ്പെട്ടു.

ബിജെപിയുടെ നേതൃത്വത്തിൽ ബിഹാർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിലാണ് ബിജെപി നേതാവ് വിജയ് കുമാർ സിംഗ് കൊല്ലപ്പെട്ടത്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് പൊലീസിന്റെ ലാത്തിചാർജുണ്ടായത്. പരുക്കേറ്റ വിജയ് കുമാർ സിങിനെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു വിജയ് കുമാർ സിംഗ്. ലാത്തിച്ചാർജിനിടെ നിരവധി ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനു പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്നു…

Read More

കഷണ്ടി വിവരം മറച്ച് വച്ച് കല്യാണം കഴിക്കാൻ ശ്രമം; വരനെ മർദിച്ച് വധുവിന്റെ വീട്ടുകാർ

കഷണ്ടിയാണെന്ന വിവരം മറച്ച് വച്ച് വിവാഹം കഴിക്കാൻ എത്തിയ യുവാവിനെയാണ് വധുവിന്‍റെ ബന്ധുക്കൾ ചേർന്ന് തല്ലിയത്. കൂട്ടത്തല്ലിനിടെ വരന്‍റെ വെപ്പുമുടി താഴെ വീഴുക കൂടി ചെയ്തതോടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിനെത്തിയ യുവാവിനെ പെണ്‍വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കൈകള്‍ കൂപ്പിക്കൊണ്ട് മാപ്പിരക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ബിഹാർ ഗയയിലെ ഇഖ്ബാല്‍പൂരിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വരന്റേത് രണ്ടാം വിവാഹമാണെന്ന വിവരം പെണ്‍ വീട്ടുകാര്‍ അറിഞ്ഞത്. ഇത് ചോദ്യം ചെയ്തതോടെ വരന്റെ കൂടെ…

Read More

‘മോദിക്കെതിരെ ഒന്നിച്ച് പോരാടും’; പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം സമാപിച്ചു

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം പട്നയിൽ സമാപിച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്ന് പ്രഖ്യാപിച്ചാണ് യോഗം സമാപിച്ചത്. ഒന്നിച്ചുനിൽക്കാൻ സമവായത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ആക്രമിക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുപോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി എന്ത് രാഷ്ട്രീയനിലപാട് സ്വീകരിച്ചാലും പ്രതിപക്ഷം ഒറ്റകെട്ടായി നിൽക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു….

Read More

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണം: ബിഹാർ സ്വദേശി കൊല്ലപ്പെട്ടു; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കീഴ്ശേരിയിൽ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. പ്രതികളായ ഒൻപതുപേർ പൊലീസ് കസ്റ്റഡിയിലാണ്. രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം മർദിച്ചെന്ന് പ്രതികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണ് മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേഹമാസകലം…

Read More