‘എന്റേത് ആത്മീയമാർഗം’: രാഷ്ട്രീയ പ്രവേശന അഭ്യൂഹം തള്ളി നിശാന്ത്

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത്. രാഷ്ട്രീയത്തിൽ താൽപര്യം തീരെ ഇല്ലെന്നും ആത്മീയതയാണു വഴിയെന്നും നിശാന്ത് വ്യക്തമാക്കി. ജനതാ ദളിൽ (യു) നിതീഷ് കുമാറിന്റെ പിൻഗാമിയായി മകൻ നിശാന്ത് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മാധ്യമങ്ങളിൽ നിന്നകലം പാലിക്കുന്ന നിശാന്തിനെ പട്‌നയിലെ ഇലക്ട്രോണിക്‌സ് ഷോപ്പിൽ വച്ചാണു മാധ്യമപ്രവർത്തകർ വളഞ്ഞത്. ഭക്തിഗാനങ്ങൾ കേൾക്കുന്നതിനായി സ്പീക്കർ വാങ്ങാനാണു കടയിൽ വന്നതെന്നു നിശാന്ത് പറഞ്ഞു. മൊബൈലിൽ എപ്പോഴും കേൾക്കുന്ന ‘ഹരേ രാമ, ഹരേ കൃഷ്ണ’…

Read More

വിമാനത്താവളങ്ങളും റോഡുകളും; ബീഹാറിനും ആന്ധ്രയ്ക്കും പദ്ധതികളുമായി ബജറ്റ്

2024ലെ കേന്ദ്ര ബഡ്ജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ബീഹാറിൽ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിർമിക്കാൻ പ്രത്യേക പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. അതേസമയം ബിഹാറിൽ പുതിയ വിമാനത്താവളം ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിൽ പ്രതിപക്ഷ ബഹളം. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും. ബിഹാറിനും ധനസഹായം. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി. ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം ബിഹാറിൽ മെഡിക്കൽ കോളേജ് യഥാർഥ്യമാക്കാനും സഹായം. ആന്ധ്രയിലെ പോലവാരം…

Read More

ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടി; വീട്ടമ്മ 22കാരന്റെ ലിഗം മുറിച്ചുമാറ്റി

ബിഹാറില്‍നിന്നു വീണ്ടും ലിംഗഛേദത്തിന്റെ ഞെട്ടിക്കുന്ന കഥ! ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടിയ വീട്ടമ്മ യുവാവിന്റെ ലിംഗം മുറിച്ചുമാറ്റുകയായിരുന്നു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 22കാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവും 35കാരിയായ വീട്ടമ്മയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ അതിരുകവിഞ്ഞ ലൈംഗികാസക്തി വീട്ടമ്മയെ മടുപ്പിച്ചിരുന്നു. തുടര്‍ന്ന് യുവാവില്‍നിന്ന് അകലാന്‍ ശ്രമിച്ച വീട്ടമ്മയെ യുവാവ് വിടാതെ പിന്തുടരുകയും ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികചൂഷണം തുടരുകയായിരുന്നു. ഒടുവില്‍ സഹികെട്ട വീട്ടമ്മ യുവാവിനെ വീട്ടിലേക്ക് നാടകീയമായി വിളിച്ചുവരുത്തി….

Read More

ബിഹാറിൽ വീണ്ടും പാലം തകർന്നു ; നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലം

ബിഹാറിൽ വീണ്ടും പാലം തകർന്നു. ഗയ ജില്ലയിലാണ് പാലം തകർന്നു വീണത്.ഗുൾസ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്.നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലമാണിത്.ഭഗ്‌വതി ഗ്രാമത്തെയും ശർമ്മ ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.പാലം തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. വിദ്യാർഥികളടക്കം സ്‌കൂളിലേക്കും മറ്റുമുള്ള യാത്രക്ക് ഈ പാലമായിരുന്നു ആശ്രയിച്ചിരുന്നത്.അടുത്തിടെ ബിഹാറിൽ പാലം തകരുന്നത് തുടർക്കഥയായിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ പാലങ്ങള്‍ തകര്‍ന്നുവീഴുന്നത്. ജൂലായ് 10-നായിരുന്നു പതിമൂന്നാമത്തെ പാലം തകർന്നു വീണത്.സംഭവം…

Read More

പാലം തകർച്ചകൾ അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി ബിഹാർ സർക്കാർ

കഴിഞ്ഞ 13 ദിവസത്തിനിടെയുണ്ടായ ആറ് സംഭവങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകർച്ചകളെ കുറിച്ച് അന്വേഷിക്കാൻ ബിഹാർ സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. തകർന്ന പാലങ്ങളിൽ ഭൂരിഭാഗവും സംസ്ഥാന റൂറൽ വർക്ക് ഡിപ്പാർട്ട്‌മെൻറ് (ആർ.ഡബ്ല്യു.ഡി) നിർമിച്ചതോ നിർമിക്കുന്നതോ ആയിട്ടുള്ളതാണ്. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സമിതി തകർച്ചക്ക് പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ ശുപാർശ ചെയ്യുമെന്നുമാണ് ആർ.ഡബ്ല്യു.ഡി മന്ത്രി അശോക് ചൗധരി അറിയിച്ചിരിക്കുന്നത്. പാലത്തിൻറെ അടിത്തറയിലും ഘടനയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം…

Read More

ബിഹാറിന് പ്രത്യേക പദവി വേണമന്ന് കേന്ദ്രസര്‍ക്കാരിനോട് ജെ.ഡി.യു

ബിഹാറിന് പ്രത്യേക പദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ജെ.ഡി.യു. പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ പാസാക്കിയ പ്രമേയത്തിലൂടെയാണ് ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എയിലെ ഘടകകക്ഷിയായ ജെ.ഡി.യു. ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ജയ് ഝായെ ജെ.ഡി.യു. വര്‍ക്കിങ് പ്രസിഡന്റാക്കിയുള്ള ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ തീരുമാനം യോഗം അംഗീകരിച്ചിരുന്നു. കൂടാതെ എന്‍.ഡി.എയില്‍ തുടരാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടിവേണമെന്ന് ആവശ്യപ്പെട്ട ജെ.ഡി.യു, പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കാന്‍ പാര്‍ലമെന്റ് ശക്തമായ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു….

Read More

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായത് ബിഹാറിൽ വലിയ സ്വാധീനം ഉണ്ടാക്കും ; ആർ ജെ ഡി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായത് ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളിലും പ്രത്യേകിച്ച് പ്രാദേശിക പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെടുന്ന സംസ്ഥാനങ്ങളിൽ ശുഭാപ്തിവിശ്വാസം ഉയർത്തിയിട്ടുണ്ട്. ബിഹാറിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ പുതിയ പദവി സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ ഗുണപരമായി സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ ജനതാദൾ (ആർജെഡി)ന്‍റെ വിലയിരുത്തല്‍. “ഇപ്പോൾ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായിക്കഴിഞ്ഞു, അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുലും തേജസ്വി യാദവും എൻഡിഎയെ പരാജയപ്പെടുത്തുമെന്നതിനാൽ ഇത് സംസ്ഥാനത്ത്…

Read More

കത്തിക്കരിഞ്ഞ ചോദ്യപേപ്പറിൽ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ; സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തി, അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) കണ്ടെടുത്ത ചോദ്യ പേപ്പർ പകർപ്പിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലുള്ള 68 ചോദ്യങ്ങൾ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറിലേതെന്ന് കണ്ടെത്തൽ. ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിനു ലഭിച്ച ഇഒയു റിപ്പോർട്ടിൽ, അറസ്റ്റിലായ ഉദ്യോഗാർഥികൾ താമസിച്ചിരുന്ന വീട്ടിൽനിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യ പേപ്പറിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഒരു സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തിയതായി വ്യക്തമാക്കുന്നു. ജാർഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്‌കൂളായ ഒയാസിസ് സ്‌കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ബിഹാർ പൊലീസാണ് സിബിഐയ്ക്ക്…

Read More

നീറ്റ് പരീക്ഷ ക്രമക്കേട്: അന്വേഷണം ബീഹാറിന് പുറത്തേക്കും; യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ്

രാജ്യത്ത് നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുന്നു. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന് വിശദ റിപ്പോർട്ട് നൽകാൻ ബീഹാർ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു.

Read More

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി; പിന്നാക്ക സംവരണം 65 ശതമാനമാക്കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹർജികളിലാണ് ‌ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാക്ക വിഭാഗക്കാരുടെ ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംവരണം വർധിപ്പിച്ചത്. എന്നാൽ ഇത് ആർട്ടിക്കിൾ 14,16,20 എന്നിവയുടെ ലംഘനമാണ് എന്നുകാണിച്ച് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ തീരുമാനം….

Read More