കാലത്തിന് അപ്പുറത്ത് നിന്നൊരു തീർഥാടന പാത

കാലങ്ങൾക്കപ്പുറത്ത് നിന്ന് പുണ്യദേശങ്ങളിലേക്കൊരു പാത നീണ്ടുകിടക്കുന്നു, പ്രതാപങ്ങളുറങ്ങും പൈതൃകശേഷിപ്പുകളുമായി. പുരാതന അറബ് ഗോത്രങ്ങളും ഹജ്ജ് തീർഥാടകരും നടന്നും ഒട്ടകങ്ങളുടെയും കുതിരകളുടെയും പുറത്തേറിയും ലക്ഷ്യങ്ങൾ താണ്ടിയിരുന്ന ‘സുബൈദ പാത.’ പുതിയകാല ഹജ്ജ് തീർഥാടകർക്ക് വിസ്മയകരമായ അറിവാണ് ഈ ശേഷിപ്പുകൾ പകർന്നുനൽകുന്നത്. ഇറാഖിൽനിന്നും മക്കയിലേക്കുള്ള പുരാതന ഹജ്ജ് പാത ഇസ്‌ലാമിക ചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. വെറുമൊരു പാതയല്ല, ഒട്ടും യാത്രാസുഖമില്ലാതിരുന്ന കാലത്തെ ദുർഘടങ്ങളിൽ ആശ്വാസമായ ഒരു ജീവകാരുണ്യ സംരംഭം കൂടിയായിരുന്നു. അബ്ബാസിയ ഖലീഫമാരിൽ അഞ്ചാമനായ ഹാറൂൻ റഷീദിന്റെ പത്നിയായ സുബൈദ…

Read More