സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബാലചന്ദ്രമേനോനെതിരേ പരാതി നൽകി ആലുവ സ്വദേശിനിയായ നടി

സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. പരാതി ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷൂട്ടിങ് ലൊക്കേഷനിൽ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാൾ പറയാതിരുന്നതെന്ന് നടി പറയുന്നു. നടൻ മുകേഷിനെതിരേയും പരാതി നൽകിയിട്ടുള്ള നടിയാണ് ഇപ്പോൾ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. നേരത്തേ സമൂഹ…

Read More

ജയസൂര്യക്കെതിരായ കേസ്; പൊതുഭരണ വകുപ്പിന് കത്ത് നൽകി പൊലീസ്, സംവിധായകൻ ബാലചന്ദ്ര മേനോൻറെ മൊഴിയെടുക്കും

നടൻ ജയസൂര്യക്കെതിരായ കേസിൽ സിനിമ സംവിധായകൻ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്. അതേസമയം, ഷൂട്ടിംഗിനായി വാടകയ്ക്ക് കൊടുത്തതിന്റെ വിശദാശങ്ങൾ തേടി സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിന് പൊലീസ് കത്ത് നൽകി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി…

Read More

‘പലരും വിലക്കി, ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരത അന്ന് ഞാൻ കണ്ടു’; ബാലചന്ദ്ര മേനോൻ

നടി ശ്രീവിദ്യ മരിച്ചിട്ട് ഒന്നര പതിറ്റാണ്ട് കാലമായി. ഇന്നും മലയാളികൾ വളരെ വേദനയോടെ ഓർക്കുന്ന ഒരു അഭിനേത്രിയാണ് ശ്രീവിദ്യ. ഒടുവിൽ കാൻസർ ബാധിച്ചിരുന്ന സമയത്ത് പോലും അഭിനയം തുടർന്ന അവസാനം വരെ തന്റെ പ്രിയപ്പെട്ട കലയെ ചേർത്ത് വെച്ച കലാകാരിയായിരുന്നു അവർ. മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശ്രീവിദ്യയും അവർ സമ്മാനിച്ച കഥാപാത്രങ്ങളും അരങ്ങൊഴിയാതെ തലമുറകളോളം സഞ്ചരിച്ച് കൊണ്ടേയിരിക്കും. ശ്രീവിദ്യയ്ക്ക് സിനിമയിൽ ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ബാലചന്ദ്ര…

Read More