
മുട്ടിൽ മരംമുറി കേസ്; ‘മരം മുറിച്ചത് അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്’, ‘അനുമതി തേടിയിട്ടില്ലെന്ന് ഭൂവുടമ’
മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ നുണക്കഥകൾ ശരിയെന്ന് ഭൂവുടമകളുടെ വെളിപ്പെടുത്തൽ. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ, മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി.കേസിലെ നിര്‍ണായക വെളിപ്പെടുത്തലാണ് ഭൂവുടമൾ നടത്തിയിരിക്കുന്നത്. മരംമുറിക്കാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും രേഖകള്‍ തയ്യാറാക്കിയത് റോജി അഗസ്റ്റിനാണെന്നും മരം നല്‍കിയ ഭൂവുടമ വാളംവയല്‍ ഊരിലെ ബാലന്‍ പറഞ്ഞു. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് അനുമതിയില്ലാത്ത കാര്യം ഭൂഉടമകൾ അറിയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ മുട്ടില്‍ സൗത്ത് വില്ലേജില്‍ വ്യാജ ഒപ്പിട്ടുകൊണ്ട്…