അയോധ്യ പ്രതിഷ്ഠാ ദിനം: രാഹുൽ അസമിലെ ക്ഷേത്രത്തിൽ, മമത കാളിഘട്ടിൽ മറുതന്ത്രവുമായി ഇന്ത്യ മുന്നണി നേതാക്കൾ

അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ മറുനീക്കവുമായി പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയുമടക്കമുള്ള നേതാക്കള്‍ 22ന് മറ്റ് ക്ഷേത്രങ്ങളിലെ പൂജകളില്‍ പങ്കെടുക്കും. പ്രതിഷ്ഠാ ദിനത്തിൽ അയോധ്യയിലേക്കില്ലെന്ന് ശരദ് പവാറും അരവിന്ദ് കെജരിവാളും വ്യക്തമാക്കി. തിങ്കളാഴ്ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമ്പോള്‍ അയോധ്യയിലേക്ക് പോകാതെ വിവിധ ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ നേതാക്കള്‍. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി അസമിലെ കാമാഖ്യ ക്ഷേത്രത്തില്‍ പൂജ നടത്തുമെന്നാണ് വിവരം. കൊല്‍ക്കത്തയിലെ കാളിഘട്ട്…

Read More

അസമിലും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ തടയാൻ ശ്രമമെന്ന് കോൺഗ്രസ്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലും തടയാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. ജോര്‍ഹാട്ടില്‍ കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ അറിയിച്ചു. അതേസമയം യാത്രയുടെ അനുമതി സംബന്ധിച്ച് അസം സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. നിയന്ത്രണങ്ങളോടെ യാത്ര മണിപ്പൂരില്‍ നിന്ന് തന്നെ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഇംഫാലിലെ വേദിമാറ്റ സംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍…

Read More

അസമിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 മരണം, 25 പേർക്ക് പരിക്കേറ്റു

അസമിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 മരണം. അസമിലെ ഗോലഘട്ട് ജില്ലയിലെ ബാലിജാനിൽ രാവിലെ അഞ്ചുമണിയോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്തുളള മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

Read More

‘അസമിൽ സമാധാനം’- ഉൾഫയുമായി കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഉൾഫ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉൾപ്പെട്ട ത്രികക്ഷി കരാറാണ് നിലവിൽ വന്നത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പ് വച്ചത്. അരബിന്ദ രാജ്കോവ ഉൾപ്പെടെ 16 ഉൾഫ പ്രതിനിധികൾ കരാർ ഒപ്പിടാൻ എത്തി. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫയുടെ മറ്റൊരു വിഭാ​ഗം വിട്ടുനിന്നു. പരമാധികാര അസം വേണമെന്ന ആവശ്യമുയർത്തി 1979ലാണ് ഉൾഫ രൂപീകരിക്കപ്പെട്ടത്. ഉൾഫ പിരിച്ചുവിടുന്നതടക്കമുള്ള ഉപാധികൾ അം​ഗീകരിച്ചാണ് കരാർ….

Read More

അസമിൽ കയ്യേറ്റം ആരോപിച്ച് വീടുകൾ പൊളിച്ച് നീക്കാൻ ശ്രമം; അർദ്ധനഗ്നരായി പ്രതിഷേധിച്ച് സ്ത്രീകൾ

അസമിലെ സില്‍സാക്കോ ബീല്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിന് എതിരെയാണ് സ്ത്രീകള്‍ അർദ്ധ നഗ്നരായി പ്രതിഷേധവുമായി രംഗത്തെത്തിയത്. സില്‍സാക്കോ ബീല്‍ പ്രദേശത്തെ തണ്ണീര്‍ത്തടം കയ്യേറിയെന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കല്‍ നടപടി. പൊലീസും ഉദ്യോഗസ്ഥരും വീടുകള്‍ ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടക്കത്തിൽ അവര്‍ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് രണ്ട് സ്ത്രീകള്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. അടിവസ്ത്രത്തില്‍ പ്രതിഷേധിച്ച സ്ത്രീകളെ പൊലീസ് ഉടന്‍ വസ്ത്രം പുതപ്പിച്ച് സ്ഥലത്തുനിന്ന് മാറ്റി. വൈകാതെ ജെസിബി ഉപയോഗിച്ച് പ്രതിഷേധിച്ചവരുടെ…

Read More

മണിപ്പൂർ കലാപം; സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി സുപ്രീം കോടതി. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിചാരണനടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനേയും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്….

Read More

11 ദിവസം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടു; കുഞ്ഞിനെ കൊന്ന് അച്ഛൻ

11 ദിവസം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ കുഞ്ഞിനെ കൊന്ന് അച്ഛൻ. ആസാമിലെ ബജാലി ജില്ലയിലാണ് ക്രൂരത. സംഭവത്തിൽ ദൂബി മലിപാര സ്വദേശിയായ നിരഞ്ജൻ മലക്കർ(35)നെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുഞ്ഞിനെ വിൽക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ഒരു ഡോക്ടർക്കെതിരെയും കേസുണ്ട്. നാല് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാമെന്ന് നിരഞ്ജൻ പ്രദേശത്ത് തന്നെയുള്ള ദമ്പതികൾക്ക് വാക്കു നൽകിയിരുന്നു. കുഞ്ഞ് ജനിച്ച ആശുപത്രിയിലെ ഡോക്ടർ ദിഗാന്തയുടെ ഒത്താശയോടു കൂടിയായിരുന്നു ഇത്. കുഞ്ഞിന്റെ ജനനം നടന്ന ആഗസ്റ്റ് 7ന് തന്നെ…

Read More

ആലുവയിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയതായി മൊഴി

ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി പെൺകുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയതായി മൊഴി. സുഹൃത്തിന്‍റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്ന് പ്രതി അസം സ്വദേശിയായ അഫ്സാഖ് ആലം മൊഴി നൽകിയെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. പ്രതി അഫ്‌സാഖ് ആലമിനെ ഇന്നലെ തന്നെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. ആലുവ കെഎസ്ആർടിസി ഗാരേജിന്…

Read More

ചെങ്ങന്നൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കാണാതായി

ചെങ്ങന്നൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കാണാതായി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ വീട്ടില്‍ 35 വയസുള്ള സോനു കൃഷ്ണനെയാണ് കാണാതായത്. നാട്ടിലെത്തിയ സോനു ജൂലൈ ഒന്നിനാണ് അവധി കഴിഞ്ഞ് ആസാമിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനമാര്‍ഗ്ഗം പോയത്. വിമാനമിറങ്ങിയ സോനു പള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും 5,000 രൂപ പിന്‍വലിച്ചതായും അറിയാൻ സാധിച്ചു. പിന്നീട് 2ന് രാവിലെ 9 മണിയോടെ ഇയാള്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാൽ രാത്രി 8 മണിയോടെ ഫോണ്‍ റിംഗ്…

Read More

‘ബോഡി ഫിറ്റാവണം, ഇല്ലെങ്കിൽ പണിപോകും’; അസം പൊലീസിൽ ശരീരഭാര പരിശോധന

ഉദ്യോഗസ്ഥരുടെ ശരീരഭാര സൂചിക(ബി.എം.ഐ) ഔദ്യോഗികമായി രേഖപ്പെടുത്താനൊരുങ്ങി അസം പോലീസ്. ഐ.പി.എസ് ഓഫീസര്‍മാരുള്‍പ്പടെ സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ശരീരഭാരം, ഉയരം, ആരോഗ്യസ്ഥിതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം സമയം നല്‍കുമെന്നും ഓഗസ്റ്റ് പതിനഞ്ചിനു ശേഷം ബി.എം.ഐ. പരിശോധനയാരംഭിക്കുമെന്നും അസം ഡി.ജി.പി. ജി.പി. സിങ് വ്യക്തമാക്കി. ആരോഗ്യമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ ക്രമേണ സേനയില്‍ നിന്ന് നീക്കിയേക്കുമെന്നാണ് വിവരം. അമിതഭാരമുള്ളവര്‍ക്ക് ഭാരം കുറയ്ക്കാന്‍ മൂന്നു മാസത്തെ സമയം കൂടി നല്‍കുമെന്നും അതിനു ശേഷവും ശാരീരിക സ്ഥിതി…

Read More