ബോളിവുഡിലുള്ളവര്‍ക്ക് ‘തലച്ചോര്‍’ ഇല്ല; പൂര്‍ണ്ണമായും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: അനുരാഗ് കശ്യപ്

അനുരാഗ് കശ്യപ് ബോളിവുഡിനോട് താന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന അകല്‍ച്ച തുറന്നു പറയുകയാണ് പുതിയ അഭിമുഖത്തില്‍. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ പുഷ്പ: ദി റൈസ് അല്ലെങ്കിൽ പുഷ്പ 2: ദ റൂൾ പോലെയുള്ള എന്തെങ്കിലും നിർമ്മിക്കാനുള്ള ‘തലച്ചോർ’ ഇല്ലെന്ന് അനുരാഗ് തുറന്നടിച്ചു. ഒരു തെലുങ്ക് ചിത്രം, 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയെന്നത് വലിയ കാര്യമാണെന്ന് അനുരാഗ് പറഞ്ഞു. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഹിന്ദി സിനിമാ വ്യവസായം ഇപ്പോൾ റിസ്ക്…

Read More

പ്രേക്ഷകരുടെ മുന്‍വിധിയാണ് പ്രശ്നം;  ‘വാലിബന്‍’ പ്രതികരണങ്ങളെക്കുറിച്ച് സംവിധായകന്‍ അനുരാഗ്

മലൈക്കോട്ടൈ വാലിബൻ ഗംഭീര സിനിമയെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. മലൈക്കോട്ടൈ വാലിബന് പോയത് അങ്കമാലി ഡയറീസോ ഈ മാ യൗവും കാണാനല്ല. മോഹൻലാലും ലിജോയും ഇത്തവണ എന്ത് ചെയ്തുവെന്നതാണ് തനിക്ക് കാണേണ്ടിയിരുന്നത്. സിനിമ എന്താകണമെന്ന് മനസിൽ തീരുമാനിച്ചെത്തുന്നവർ സ്ക്രീനിലെ സിനിമ ആസ്വദിക്കുന്നില്ല. ഈ മോഹൻലാലിനെയല്ല കാണാൻ ഉദ്ദേശിച്ചതെന്ന് പറയുന്നവരുടേതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ എല്ലാവരും സിനിമ നിരൂപകരാണ്. വിവേകമുള്ള ചലച്ചിത്ര നിരൂപകരെ മാത്രമെ താൻ കേൾക്കാറുള്ളു; ബാക്കിയെല്ലാം അഭിപ്രായങ്ങളാണ്. എല്ലാവർക്കും സ്വന്തം അഭിപ്രായം ഉണ്ടാവുന്നത് നല്ലതാണ്എന്നാൽ…

Read More

‘ഞാൻ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കിൽ എന്റെ സിനിമ കൂടുതൽ ബോക്സോഫീസ് സൗഹൃദമാകുമായിരുന്നു’: അനുരാ​ഗ് കശ്യപ്

സിനിമകളെല്ലാം ബോളിവുഡിലാണെങ്കിലും ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് അനുരാ​ഗ് കശ്യപ്. നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങൾ നേടാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ബോക്സോഫീസിൽ അത്ര വിജയമായിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന് തുറന്നുസംസാരിച്ചിരിക്കുകയാണ് അദ്ദേഹം. നാ​ഗരാജ് മഞ്ജുളേക്കൊപ്പം ചെയ്യുന്ന കസ്തൂരി-ദ മസ്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി പിങ്ക് വില്ലയോടായിരുന്നു അനുരാ​ഗ് കശ്യപിന്റെ പ്രതികരണം. താൻ റിയലിസത്തിനൊപ്പമാണ് നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ കണ്ടിട്ടുള്ള 70കളിലും 80കളിലുമിറങ്ങിയ അമിതാഭ് ബച്ചൻ സിനിമകളേപ്പോലെയുള്ളവ ചെയ്യാൻ റിയലിസത്തിനപ്പുറം പോകേണ്ടതുണ്ടെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു….

Read More