2700 വർഷം പഴക്കമുള്ള ആല; നിർമിച്ചിരുന്നതോ വലിയ തോതിൽ ആയുധങ്ങളും ഉപകരണങ്ങളും

പുരാതന ആല ഗവേഷകർക്കിടയിൽ വലിയ അദ്ഭുതമായി. ഇരുമ്പുയുഗത്തിൽ ഇംഗ്ലീഷ് നാട്ടിൻപുറങ്ങളിൽ ഉപയോഗിച്ചിരുന്ന ആലയാണ് ഖനന കമ്പനിയായ ഡിഗ് വെഞ്ചേഴ്‌സ് ഓക്‌സ്‌ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത്. ആലയുടെ പഴക്കമോ 2700 വർഷം. അതൊരു സാധാരണ ആലയല്ല, വലിയതോതിൽ ഉപകരണങ്ങൾ നിർമിച്ചിരുന്ന ഇടമായിരുന്നു. പലതരം ഉപകരണങ്ങളുടെ ഭാഗങ്ങളും ലോഹശകലങ്ങളും ഖനനത്തിനിടെ ഗവേഷകർ കണ്ടെത്തി. ബിസി 770നും 515നുമിടയിൽ സജീവമായിരുന്ന ആലയാണിത്. അക്കാലത്തെ ലോഹനിർമാണ ചരിത്രത്തിലേക്കുള്ള തുറന്നവാതിലുകളായി അവശേഷിപ്പുകളെ വിലയിരുത്തുന്നുവെന്ന് ഡിഗ് വെഞ്ചേഴ്‌സിലെ പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നു. 2018ൽ ആണ് മേഖലയിൽ…

Read More

അയോധ്യയിലെ രാംലല്ല വിഗ്രഹവുമായി സാമ്യമുള്ള പുരാതന വിഗ്രഹം കർണാടകയിൽ കണ്ടെത്തി

കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന “ദശാവതാര’വിഗ്രഹം കണ്ടെത്തി. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹവുമായി ഇതിനു വളരെയധികം സാമ്യമുണ്ട്. പുരാവസ്തു ഗവേഷകർ ഈ സുപ്രധാന കണ്ടെത്തലിനൊപ്പം പുരാതന ശിവലിംഗവും കണ്ടെത്തി. ക്ഷേത്രത്തിന്‍റെ നാശത്തിനിടയിൽ വിഗ്രഹം നദിയിൽ മുങ്ങിയതായിരിക്കാമെന്നു ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും സ്പെഷലൈസ് ചെയ്ത അധ്യാപിക ഡോ. പത്മജ ദേശായി പഞ്ഞു. വിഷ്ണു വിഗ്രഹത്തെ വേറിട്ടുനിർത്തുന്നത് ഇതിന്‍റെ പ്രത്യേകതകളാണ്. വിഷ്ണുവിനു ചുറ്റുമുള്ള പ്രഭാവലയം മത്സ്യം, കൂർമ,…

Read More

അപൂർവം ഈ കണ്ടെത്തിൽ; കാരറ്റ് തോട്ടത്തിൽ നിന്ന് ലഭിച്ച ആഭരണങ്ങൾക്ക് 3,500ലേറെ വർഷം പഴക്കം

വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ തുർഗൗ കന്‍റോണിലെ ഗുട്ടിംഗൻ എന്ന പട്ടണത്തിനു സമീപം വിളവെടുത്ത കാരറ്റ് പാടത്തുനിന്നു കണ്ടെത്തിയ ആഭരണങ്ങൾ ചരിത്രാന്വേഷികൾക്ക് അദ്ഭുതമായി. മെറ്റൽ ഡിറ്റക്‌ടറിസ്റ്റായ ഫ്രാൻസ് സാൻ ആണ് കാരറ്റ് പാടത്തുനിന്ന് വെങ്കലയുഗത്തിലെ ആഭരണങ്ങൾ കണ്ടെത്തിയത്. തുർഗൗ കന്‍റോൺ മേഖലയിൽ വർഷങ്ങളായി ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ് സാൻ. നേരത്തെ നിരവധി വെങ്കല അലങ്കാര ഡിസ്കുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് മേഖലയിൽ കൂടുതൽ അന്വേഷണം സാൻ നടത്തുകയായിരുന്നു.  ഭൂവുടമയുടെ അനുമതിയോടെ, ഗവേഷകർ പുരാവസ്തുക്കൾ കണ്ടെത്തിയ മേഖലയിലെ മണ്ണുസഹിതം വെട്ടിയെടുക്കുകയായിരുന്നു. തുടർന്ന്, അടുത്തുള്ള നഗരമായ ഫ്രൗൺഫെൽഡിലുള്ള…

Read More