അമേരിക്കയിൽ പള്ളിയിലെ ഇമാമിനെ വെടിവച്ച് കൊന്നു; കാരണം അവ്യക്തം, അക്രമിയെ തിരിഞ്ഞ് പൊലീസ്

അമേരിക്കയിൽ മുസ്ലിം പള്ളിയിലെ ഇമാമിനെ അഞ്ജാതൻ വെടി വെച്ച് കൊന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് ന​ഗരത്തിലെ മുഹമ്മദ് മസ്ജിദിലെ​ ഇമാം ഹസ്സൻ ഷരീഫാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മസ്ജിദിലെ പുരോഹിതനെന്നതിനൊപ്പം 2006 മുതൽ നെവാർക്കിലെ ലിബേർട്ടി ഇന്റർനാഷണൽ എയർപ്പോർട്ടിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു ഹസ്സൻ. ബുധനാഴ്ച പുലർച്ചെ പ്രാർത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തെത്തിയ ഹസ്സന് നേരെ തോക്കുമായെത്തിയ അഞ്ജാതൻ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തി​ന്റെ കാരണം ഇതുവരെ വ്യക്തമല്ല. രക്തത്തിൽ കുളിച്ച് കിടന്ന ഇമാമിനെ പരിസരവാസികളും…

Read More

വിദഗ്ദ ചികിത്സയ്ക്കായി കെ.സുധാകരൻ നാളെ അമേരിക്കയിലേക്ക് ; കെ പി സി സി പ്രസിഡന്റ് ചുമതല മറ്റാർക്കും കൈമാറിയില്ല

വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ അമേരിക്കയിലേക്ക് തിരിക്കും. കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം ഡൽഹിയിൽ എത്തിയ ശേഷം നാളെയാണ് അമേരിക്കയിലേക്ക് പോവുക.ഭാര്യയും ഡൽഹിയിലുള്ള അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം ഉണ്ടാകും. ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് നിലവിൽ ചികിത്സയിലുള്ള കെ. സുധാകരൻ വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. പാർട്ടിയിൽ രണ്ടാഴ്ചത്തെ അവധി അറിയിച്ചിട്ടുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.  

Read More

ഡോണൾഡ് ട്രംപിന് തിരിച്ചടി; 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ഡോണാൾഡ് ട്രംപ്. 2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപിറ്റോളിൽ വലിയ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിളിറ്റി ആന്റ് എത്തിക്‌സിന്റെ…

Read More

അമേരിക്കയിൽ വച്ച് ഭർത്താവിന്റെ വെടിയേറ്റ യുവതിയുടെ നിലഗുരുതരമായി തുടരുന്നു; പ്രതി അമൽ റെജി അറസ്റ്റിൽ

അമേരിക്കയില്‍ വച്ച് ഭർത്താവിന്റെ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരം. കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്ക്ക് നേരെയാണ് ഭര്‍ത്താവ് അമല്‍ റെജി വെടിവെച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം. ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 കാരിയായ മീര ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനോടകം നടത്തിയിട്ടുണ്ട്. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. ചിക്കാഗോയ്ക്ക് സമീപമുള്ള പള്ളിയുടെ…

Read More

അമേരിക്കയിൽ ഒരു കുടുംബത്തിലെ നാല് പേരെ വാഹനം കയറ്റി കൊന്ന സംഭവം; പ്രതി മുസ്ലിങ്ങളെ തേടി കണ്ടെത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ

വൈകുന്നേരം നടക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍, യുവാവ് ‘കൊല്ലാനായി മുസ്ലിംകളെ തേടി കണ്ടെത്തുകയായിരുന്നു’ എന്ന് പ്രോസിക്യൂഷന്‍. 2017ല്‍ ഒന്റാറിയോയില്‍ നടന്ന കൂട്ടക്കൊലയുടെ വിചാരണയാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ഇപ്പോള്‍ 22 വയസ് പ്രായമുള്ള നഥാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന കനേഡിയന്‍ പൗരനാണ് കൊലപാതകം നടത്തിയത്. പ്രതിക്ക് നേരെ ചുമത്തിയ നാല് കൊലക്കുറ്റങ്ങളും ആസൂത്രിതമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇതിന് പുറമെ ഒരു കൊലപാതകശ്രമത്തിനും കുറ്റം ചുമത്തിയിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരുടെ വരേണ്യചിന്തയുമായി ബന്ധപ്പെട്ട…

Read More

മധ്യ അമേരിക്കയിൽ കാണുന്ന അണ്ണാൻ കുരങ്ങ് തൊട്ടടുത്തുണ്ട്; പിലിക്കുളയിൽ എത്തി അപൂർവ അതിഥികൾ

ബംഗളൂരുവിലെ പിലിക്കുള ബയോളജിക്കൽ പാർക്കിൽ പുതിയ അതിഥികളെത്തിയത് മൃഗസ്‌നേഹികൾക്കു കൗതുകമായി. പുതിയ അതിഥികളെ കാണാൻ ആളുകളുടെ തിരക്കാണ്. ചെന്നായ, അണ്ണാൻ കുരങ്ങ്, ബ്ലൂ ഗോൾഡ് മക്കാവ്, ഗാല, ടുറാക്കോ, മർമസോട്ട്, ടാമറിൻസ് തുടങ്ങിയ അപൂർവ അതിഥികളെത്തി. മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ആന്ധ്രയിലെ വിശാഖപട്ടണം മൃഗശാലയിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന ഒരു ജോടി ചെന്നായ്ക്കളെ പിലിക്കുള ബയോളജിക്കൽ പാർക്കിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ന്യൂ വേൾഡ് കുരങ്ങുകൾ, സ്‌ക്വിറൽ മങ്കി, മർമുസ്റ്റ്, ഡമറിൻസ് എന്നിങ്ങനെ 4 പുതിയ ജോഡി അതിഥികളും…

Read More

അമേരിക്കയിൽ വെടിവെപ്പ്; 22 പേര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരിക്കേറ്റു

അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. രണ്ടിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. സ്പെയര്‍ടൈം റിക്രിയേഷൻ, സ്കീംഗീസ് ബാര്‍ & ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ല. പ്രതികളില്‍ ഒരാളുടേതെന്ന് സംശയിക്കുന്ന ഫോട്ടോകള്‍ ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നീളൻ കൈയുള്ള ഷര്‍ട്ടും ജീൻസും ധരിച്ച്‌…

Read More

ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം; അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ പ്ലക്കാർഡുമായി ജൂതർ

ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോൾ ഹില്ലിൽ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തിൽ ജൂത വംശജർ പങ്കെടുത്തു. ‘ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ജൂതന്മാർ’, ‘ഞങ്ങളുടെ പേരിൽ വേണ്ട’, ‘ഗാസയെ ജീവിക്കാൻ അനുവദിക്കുക’ എന്നെല്ലാമെഴുതിയ പ്ലക്കാർഡുകളുമായാണ് ജൂത വംശജർ പ്രതിഷേധത്തിൽ പങ്കെടുത്തത്. ‘ജൂയിഷ് വോയിസ് ഫോർ പീസ്’ എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച യുദ്ധം തുടരുന്നതിനിടെ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായാണ് ക്യാപിറ്റോൾ ഹില്ലിൽ ആൾക്കൂട്ടം…

Read More

പലസ്തീൻകാര്‍ക്ക്‌ അമേരിക്ക അഭയം നല്‍കരുതെന്ന്‌ ഡി സാന്റിസ്‌

ജൂതവിരോധികളായ പലസ്തീൻകാര്‍ക്ക് അമേരിക്ക അഭയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന റോണ്‍ ഡി സാന്റിസ്. ഗാസയിലെ ജനങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും മരുന്നും എത്തിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യവും അദ്ദേഹം തള്ളി. അവശ്യസേവനങ്ങള്‍ എത്തിക്കാതിരുന്നാല്‍ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വമോഹികളില്‍ ഏറ്റവും തീവ്രവലത് നിലപാട് എടുക്കുന്നവരില്‍ ഒരാളാണ് ഡി സാന്റിസ്.  അതേസമയം, ഗാസയിലെ ജനങ്ങള്‍ക്കായി അതിര്‍ത്തി തുറക്കാത്ത അറബ് രാജ്യങ്ങളെ മറ്റൊരു റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വമോഹിയായ നിക്കി ഹേലി വിമര്‍ശിച്ചു.

Read More

ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക

ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നല്‍കാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ഇതിലാണ് തങ്ങളുടെ പിന്തുണ അമേരിക്ക അറിയിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മധ്യപൂര്‍വേഷ്യയിലെ പ്രധാന രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘര്‍ഷങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി. മേഖലയില്‍ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘര്‍ഷം…

Read More