ഒമാനിൽ അവയവദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം വർധിച്ചു

മരണശേഷം അവയവ ദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം ഒമാനിൽ വർധിച്ചു. ഇതുവരെ 12,000 പേരാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഒമാനിൽ കഴിഞ്ഞ വർഷം 19 വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയും 11 കരൾ മാറ്റിവെക്കൽ ശസത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒമാനിൽ അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള കരട് നിയമം അവസാനഘട്ടത്തിലാണ്. ഈ നിയമം നടപ്പാവുന്നതോടെ അവയവദാനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും വ്യവസ്ഥകളുമുണ്ടാകും. വെയിറ്റിംങ് ലിസ്റ്റിലുള്ള രോഗികൾക്ക് അർഹതപ്പെട്ട രീതിയിൽ അവയവങ്ങൾ നൽകും. മഷ്തിഷ്‌ക മരണ ശേഷം ബന്ധുക്കളുടെ സമ്മത പ്രകാരമാണ്…

Read More

കടലിൽ മുങ്ങി മരണം ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഒമാനിലെ സീബ് വിലായത്തിലെ കടലിൽ ഒരു വിദേശി കൂടി മുങ്ങിമരിച്ചു. കടലിൽ നീന്താനിറങ്ങിയ സുഡാൻ സ്വദേശിയാണ് മുങ്ങിമരിച്ചതെന്ന് അധികൃതർ പറഞ്ഞു. ഒമാൻ കടലിൽ ശക്തമായ അടിയൊഴുക്കുകൾ ഉള്ളതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും എല്ലാ വിധത്തിലുമുള്ള മുൻ കരുതലുകൾ എടുക്കണമെന്നും റോയൽ ഒമാൻ പൊലീസ് അധികൃതർ ആവശ്യപ്പെട്ടു. ഒമാനിലെ ശാത്തി അൽ ഖുറം, സീബ് തുടങ്ങിയ കടലുകളിൽ നിരവധി പേർ കുളിക്കാനും നീന്താനും ഇറങ്ങാറുണ്ട്. ഏറെ ദൂരം ആഴം കുറഞ്ഞതും തിരമാലകൾ ഇല്ലാത്തതുമായ കടലായതിനാൽതന്നെ സ്ത്രീകളടക്കം നിരവധി…

Read More

ക്രിമിനൽ കേസ് ; അഞ്ച് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്

രാജ്യത്തെ വിവിധയിടങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട അഞ്ചുപേരെ ഒമാൻ റോയൽ പൊലീസ് അറസ്റ്റുചെയ്തു. വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. ഇബ്രയിലെ ആറു കടകളിൽ കവർച്ച നടത്തിയ പ്രതിയെ നേർത്ത് അൽ ഷർഖിയ ഗവർണറേറ്റ് പൊലീസാണ് അറസ്റ്റുചെയ്തത്. സൗത്ത് അൽ ബാത്തിനയിൽ ആൾമാറാട്ടം നടത്തി പ്രവാസിയിൽ നിന്ന് പണം കവർന്ന പ്രതിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മഹ്ദയിൽ പൊലീസ് നടത്തിയ പരിശോധനയിൽ തെരുവുകളിലെ ഇലക്ട്രിക് തൂണുകളിൽ നിന്ന് വയറുകൾ മോഷ്ടിച്ചതിന് ഒരു ഏഷ്യൻ പൗരനടക്കം മൂന്നുപേരെയാണ് അൽ ബുറൈമി ഗവർണറേറ്റ്…

Read More

ഖരീഫ് സീസൺ ; സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിച്ചു

ഒമാനിലെ ദോഫാറിൽ ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. 2023നെ അപേ‍ക്ഷിച്ച് ഇത്തവണത്തെ സീസൺ ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ തന്നെ 11 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. ദോഫാർ ഗവർണറേറ്റിന്‍റെ മികച്ച ടൂറിസം പദ്ധതിയാണ് ഖരീഫെന്നും സ്വദേശികളും വിദേശികളുമായി ധാരാളം യാത്രക്കാർ വരും ദിവസങ്ങളിൽ സലാല എയർപോർട്ട് വഴി യാത്രചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സലാല എയർപോർട്ട് വൈസ് പ്രസിഡന്‍റ് സക്കരിയ്യ ബിൻ യാകൂബ് അൽ ഹറാസി പറഞ്ഞു. ഒമാനിലെ ഗവർണറേറ്റുകളിൽ ടൂറിസം സീസൺ ആരംഭിക്കുന്നതോടെ പ്രത്യേകിച്ച് ഖരീഫ് സീസൺ…

Read More

ഒമാനിൽ അടുത്തയാഴ്ച മിന്നലിനും മഴക്കും സാധ്യത

അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മിന്നലോട് കൂടിയ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ ഗവർണറേറ്റുകളിൽ കൂടുതൽ മേഘങ്ങൾ ഉരുണ്ടു കൂടാനും പല ഭാഗങ്ങളിലും വിവിധ അളവിലുള്ള ഒറ്റപ്പെട്ട മഴയുമാണ് നിരീക്ഷണ കേന്ദ്രം നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പിലുള്ളത്. മഴ കാരണം ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കവും വാദികളും രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ സ്ഥിതിഗതികൾ സുക്ഷ്മമമായി നിരീക്ഷിച്ച് വരുകയാണെന്നും അറിയിപ്പിൽ പറയുന്നു. കാലാവസ്ഥ നിർദേശങ്ങളും…

Read More

ഒമാനിൽ മഴക്കും പൊടിക്കാറ്റിനും സാധ്യത

ഒമാനിലെ ദഹിറ, ദഖ്‌ലിയ, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ഒമാൻ കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. മഴയുടെ തീവ്രതയിൽ പലയിടത്തും വ്യത്യാസങ്ങളുണ്ടാകും. ചിലയിടങ്ങളിൽ നേരിയ തോതിലും ചിലയിടത്ത് കനത്ത തോതിലുമായിരിക്കും മഴയുണ്ടാവുക. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുണ്ട്. അത്തരം പ്രദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരുഭൂപ്രദേശങ്ങളിൽ കനത്ത പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷ‍ണ കേന്ദ്രം അറിയിച്ചു.

Read More

പി.ബി.എസിൽ മാറ്റം: മസ്‌കത്തിൽ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റിലെത്തണം

ആഗസ്ത് നാല് മുതൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിംഗ് സിസ്റ്റത്തി(പിബിഎസ്) ലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഒമാൻ എയർ നോട്ടീസ് പുറപ്പെടുവിച്ചു. യാത്രക്കാർ അവരുടെ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോർഡിംഗ് ഗേറ്റുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ എയർ നോട്ടീസിൽ ഓർമിപ്പിച്ചു. 40 മിനിറ്റിന് ശേഷം ബോർഡിംഗ് ഗേറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടുമെന്നു മുന്നറിയിപ്പും നൽകി. ചെക്ക് ഇൻ നടപടിക്രമങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് അവ നിർത്തുമെന്നും അറിയിച്ചു. സുഗമമായ യാത്ര…

Read More

ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒമാനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴ പെയ്‌തേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടായേക്കാം. സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് നാഷണൽ മൾട്ടി ഹസാർഡ്‌സ് എർലി വാണിങ് സെൻറർ വ്യക്തമാക്കി.

Read More

വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഒമാൻ കസ്റ്റംസ് പിടികൂടി

വൻതോതിലുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. ബർകയിലെ പ്രവാസി തൊഴിലാളികളുടെ സൈറ്റിൽ നടത്തിയ പരിശോധനയിൽ കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്‌മെന്‍റ് ഡിപ്പാർട്മെന്‍റാണ് പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ തയാറാക്കുന്നതിനായി പ്രവാസി തൊഴിലാളികൾ നടത്തുന്ന ഫാക്ടറിയും കണ്ടെത്തി. ഇവിടെനിന്നാണ് വൻതോതിലുള്ള ച്യൂയിംഗം രൂപത്തിലുള്ള പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. പരിശോധന നടത്തുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമമായ എക്സിൽ ഒമാൻ കസ്റ്റംസ് അധികൃതർ പങ്കുവെച്ചിട്ടുണ്ട്.

Read More

മസ്കത്തിലെ അമീറാത്ത് – ബൗഷർ ചുരം റോഡ് താത്കാലികമായി അടച്ചു

അറ്റകുറ്റപ്പണികൾക്കായി അമീറാത്ത്-ബൗഷർ ചുരം റോഡ് താൽക്കാലികമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് ഇന്ന് (വെള്ളിയാഴ്ച) രാവിലെ അഞ്ച് മണിമുതൽ ഞായറാഴ്ച രാവിലെവരെയാണ് പാത അടച്ചിടുക. മലമുകളിൽനിന്ന് കല്ലുകൾ താഴേക്ക് പതിക്കാതിരിക്കാനായി സ്ഥാപിച്ച നെറ്റുകളുടെ അറ്റകുറ്റപ്പണിക്കാണ് പാത അടച്ചിടുന്നത്. ഇക്കാലയളവിൽ യാത്ര ചെയ്യുന്നവർ വാദിഅദൈ റോഡ് ഉപയോഗിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ നിർദേശിച്ചു.

Read More