സെയ്ൻ ബഹ്‌റൈനും ബഹ്‌റൈൻ പോളിടെക്‌നിക്കും സഹകരണ കരാറിൽ ഒപ്പുവെച്ചു

സെയ്ൻ ബഹ്‌റൈൻ ടെലി കമ്യൂണിക്കേഷൻ സേവനങ്ങളുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ പോളിടെക്‌നിക്കുമായി പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. കരാറനുസരിച്ച് പോളിടെക്‌നിക്കിലെ അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും തടസ്സമില്ലാത്തതും വിശ്വസനീയവുമായ കണക്ടിവിറ്റി ലഭിക്കും. ബഹ്‌റൈൻ പോളിടെക്‌നിക് പരിസരത്ത് സെയ്ൻ ബഹ്‌റൈൻ മാനേജിങ് ഡയറക്‌ടർ, സെയ്ൻ ബഹ്‌റൈനിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പോളിടെക്‌നിക് സി.ഇ.ഒ, എക്‌സിക്യൂട്ടിവ് മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചു. കരാറിന്റെ ഭാഗമായി, പോളിടെക്‌നിക്കിലെ കണക്ടിവിറ്റി കഴിവുകൾ വർധിപ്പിക്കുന്നതിനായി സെയ്ൻ ബഹ്‌റൈൻ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറും അത്യാധുനിക സാങ്കേതികവിദ്യകളും നൽകും….

Read More

ബഹ്റൈൻ രാജാവ് ചൈനയിൽ ; പ്രൌഢഗംഭീര സ്വീകരണം ഒരുക്കി ചൈന

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്‍റ് ഷീ ജീൻപിങ്ങിന്‍റെ ക്ഷണമനുസരിച്ചാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ചൈന നന്ദർശനം. അറബ്, ചൈനീസ് സഹകരണ ഓപൺ ഫോറത്തിലും ഹമദ് രാജാവ് പങ്കെടുക്കും. രാജാവിനെ ചൈനീസ് വിദ്യാഭ്യാസ മന്ത്രി ഹുവായ് ജിൻപെങ് സ്വീകരിച്ചു. ചൈനയിലെ ബഹ്‌റൈൻ അംബാസഡർ ഡോ. മുഹമ്മദ് ഗസ്സാൻ അദ്‌നാൻ ശൈഖോ, ബഹ്‌റൈനിലെ ചൈനീസ് അംബാസഡർ നി രുചി, ഹോങ്കോങ്ങിലെ ബഹ്‌റൈൻ കോൺസൽ ഓസ്കാർ ചൗ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 1989 ലാണ് ഔദ്യോഗികമായി…

Read More

ഇന്ത്യൻ അംബാസഡറും ബഹ്റൈൻ പാർപ്പിടകാര്യ മന്ത്രിയുമായി ചർച്ച നടത്തി

ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പാർപ്പിട കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹിയുമായി ചർച്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിക്കുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. വിവിധ മേഖലകളിൽ മുന്നേറ്റവും വളർച്ചയും നേടിയെടുത്ത് മുന്നോട്ടു കുതിക്കാൻ ബഹ്റൈന് സാധിക്കട്ടെയെന്ന് അംബാസഡർ ആശംസിച്ചു. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി മന്ത്രിയെ…

Read More

ബുദയ്യ ഹൈവേയിൽ ഇന്ന് മുതൽ ഗതാഗത ക്രമീകരണം

അവന്യൂ 2-നും കിങ് ഫൈസൽ ഹൈവേക്കും ഇടയിൽ സനാബിസിലെ ബുദയ്യ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗത ക്രമീകരണമേർപ്പെടുത്തി. രണ്ട് ദിശകളിലേക്കും രണ്ട് ലെയ്‌നുകൾ ഘട്ടം ഘട്ടമായി അടക്കുമെന്ന് വർക്സ് മന്ത്രാലയം അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ രണ്ട് ദിശകളിലും ഒരു ലെയ്ൻ അടച്ചിടും. രണ്ട് ലെയ്നുകൾ ഗതാഗതത്തിനായി തുറന്നിടും. വാരാന്ത്യങ്ങളിൽ രണ്ട് ദിശകളിലും രണ്ട് ലെയ്നുകൾ അടച്ചിടും. ഗതാഗതത്തിനായി ഒരു ലെയ്നുണ്ടാകും. ഒരാഴ്ചത്തേക്കാണ് അടച്ചിടുന്നത്. എല്ലാ യാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കാനും പാലിക്കണമെന്ന് വർക്സ് മന്ത്രാലയം നിർദേശിച്ചു.

Read More

സ്ലോവാക്യൻ പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം ; അപലപിച്ച് ബഹ്റൈൻ

സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോവിനെ അപായപ്പെടുത്താനുള്ള ശ്രമത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. പരിക്കേറ്റ അദ്ദേഹത്തിന് ദ്രുതശമനം നേരുകയും കുറ്റവാളികളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ സ്ലോവാക്യൻ സർക്കാരിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു.

Read More

അറബ് ഉച്ചകോടി വൻ വിജയം ; വിലയിരുത്തലുമായി ബഹ്റൈൻ മന്ത്രിസഭാ യോഗം

33മത് അറബ് ഉച്ചകോടി ബഹ്റൈനിൽ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഉച്ചകോടി അറബ് രാജ്യങ്ങൾക്കിടയിലുള്ള ബന്ധം ശക്തമാക്കുന്നതും മേഖലയിലെ വിവിധ പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പ്രചോദനവുമായിരുന്നു. ഫലസ്തീൻ പ്രശ്നമാണ് മുഖ്യ ചർച്ചയായി ഉച്ചകോടിയിൽ ഉയർന്നത്. ഫലസ്തീൻ പ്രശ്നത്തിന് ഉചിത പരിഹാരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന് ഊന്നൽ നൽകിയ ഉച്ചകോടി, വിവിധ രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്താലും സമ്പുഷ്ടമായതായി മന്ത്രിസഭ വിലയിരുത്തി….

Read More

ഇറാൻ പ്രസിഡന്റിന്റെ മരണം ; അനുശോചനം അറിയിച്ച് ഹമദ് രാജാവ്

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇക്ക് അനുശോചനമറിയിച്ചു.റഈസിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മരണത്തിൽ ബഹ്റൈൻ ജനതയുടെ ദുഃഖവും അനുശോചനവും ഇറാൻ നേതൃത്വത്തിനും ജനതക്കും അറിയിക്കുന്നതായും പരേതരുടെ ബന്ധുജനങ്ങൾക്ക് ക്ഷമയും സഹനവും കൈക്കൊള്ളാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അനുശോചനം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇറാൻ പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടത്. ഇറാന്റെ…

Read More

ഫ്യൂച്ചർ ഏവിയേഷൻ 2024 സമ്മേളനം ; പങ്കെടുത്ത് ബഹ്റൈൻ ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി

‘ആഗോള കണക്റ്റിവിറ്റി ഉയർത്തുന്നു’എന്ന പ്രമേയത്തിൽ റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിന്റെ മൂന്നാം പതിപ്പിൽ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബി പങ്കെടുത്തു. വ്യോമയാന വ്യവസായത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയാണ് ഫോറം. അതിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സമ്പന്നമായ വ്യവസായ ഭാവിക്ക് വേണ്ടിയുള്ള നയങ്ങൾ വികസിപ്പിക്കുന്നതിനും ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്ന ഫോറത്തിന്റെ ലക്ഷ്യം പ്രശംസനീയമാണെന്നും അൽ കാബി പറഞ്ഞു. കൂടുതൽ…

Read More

ബഹ്റൈൻ – ദോഹ ; സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ഗൾഫ് എയർ

ബഹ്‌റൈൻ- ദോഹ സർവിസുകളുടെ എണ്ണം ആഴ്ചയിൽ 21ൽ നിന്ന് 37 ആയി വർധിപ്പിച്ച് ഗൾഫ് എയർ. ഇന്ന് മുതൽ പുതിയ സർവിസുകൾ നിലവിൽ വരും. യാത്രക്കാർ വർധിച്ചതിനെത്തുടർന്നാണ് തീരുമാനം. മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനും പുതിയ സർവിസുകൾ ഗുണകരമാണ്. യാത്രക്കാർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗൾഫ് എയർ വക്താവ് പറഞ്ഞു.

Read More

അറബ് ഉച്ചകോടി ; ഉടനീളം മുഴങ്ങി കേട്ടത് പലസ്തീന് എതിരായ ക്രൂരതകളിലെ ആശങ്ക

22 നേതാക്കൾ ഒന്നിച്ച 33ആം അറബ് ഉച്ചകോടി സമാപിക്കുന്നത് പലസ്തീന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്. ഇസ്രായേൽ ക്രൂരതയെ ശക്തമായി അപലപിക്കാനും മനാമ പ്രഖ്യാപനത്തിലൂടെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്നു. പലസ്തീൻ ജനതക്ക് പൂർണസ്വാതന്ത്ര്യത്തോടെയും സുരക്ഷയോടെയും സ്വന്തം നാട്ടിൽ ജീവിക്കാൻ അവകാശമുണ്ടെന്നും അതിനെതിരായി നടത്തുന്ന ഇസ്രായേലിന്‍റെ കൊടും ക്രൂരതകൾ തുല്യതയില്ലാത്തതാണെന്നും ഉച്ചകോടി പ്രഖ്യാപനത്തിൽ പറഞ്ഞു. രണ്ടര ദശലക്ഷത്തോളം മനുഷ്യരെ സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത സാഹചര്യമാണ് ഫലസ്തീനിലുള്ളത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ട സമയമാണിതെന്നും പ്രഖ്യാപനം ഓർമിപ്പിച്ചു. പ്രയാസമനുഭവിക്കുന്ന…

Read More