ബഹ്റൈനിൽ മോട്ടോർ സൈക്കിൾ ഡെലിവറി റൈഡർമാർക്ക് കടിഞ്ഞാണിടുന്നു

Update: 2025-01-27 10:43 GMT

അശ്രദ്ധമായി റോഡുകളിലും ട്രാഫിക്കിലും സഞ്ചരിക്കുന്ന ഡെലിവറി ഡ്രൈവർമാർക്കെതിരെ നിയമം കർശനമാക്കാൻ നിർദേശം. നിരന്തരമായി ഇവർ നിയമംലംഘിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ഡോ. മറിയം അൽ ദഈനാണ് നിർദേശം പാർലമെന്‍റിലുന്നയിച്ചത്.

എം.പി ഹസൻ ബുഖമ്മാസ് അധ്യക്ഷ‍നായ പാർലമെന്‍റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഏകകണ്ഠമായി അംഗീകരിച്ച ശിപാർശ ചൊവ്വാഴ്ച പാർലമെന്‍റ് പ്രതിവാര സമ്മേളനത്തിൽ ചർച്ചക്ക് വെക്കുകയും വോട്ടിനായി അഭ്യർഥിക്കുകയും ചെയ്യും.

മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർ പലപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് വാഹനമോടിക്കുന്നത്. നടപ്പാതകളും മറ്റു ഇടവഴികളും ഇവർ വാഹനമോടിക്കാനായി ഉപയോഗിക്കുന്നു. ഇത് പൊതുസുരക്ഷയെയും കാൽനടയാത്രക്കാരുടെ ജീവനെയും ബാധിക്കുന്നതായും ഡോ. അൽ മറിയം അൽ ദഈൻ പറഞ്ഞു. കൂടാതെ ഓർഡർ ചെയ്യപ്പെടുന്ന ഭക്ഷണങ്ങൾ ഇത്തരം ഡ്രൈവർമാരിൽ ചിലർ തുറന്ന് കഴിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവണതകൾക്കെതിരെയും നിയമം കർശനമാക്കണമെന്നും ഫുഡ് ഡെലിവറി സംവിധാനത്തിൽ പ്രഫഷനലിസം കൊണ്ടുവരണമെന്നും നിർദേശത്തിലുണ്ട്.

Tags:    

Similar News