ധാന്യപ്പൊടി , തവിട് വില വർധന മൂന്ന് മാസത്തേക്കില്ല ; കന്നുകാലി കർശകർക്ക് ആശ്വാസം

Update: 2024-07-02 10:02 GMT

ധാന്യപ്പൊടിയുടെയും തവിട് അടക്കമുള്ള ഉൽപന്നങ്ങളുടെയും വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ ബഹ്‌റൈൻ ഫ്ലോർ മിൽസ് കമ്പനി (ബി.എഫ്.എം) തീരുമാനിച്ചു.

പാർലമെന്റ് അംഗങ്ങളുടെയും സർക്കാർ പ്രതിനിധികളുടെയും കമ്പനി അധികൃതരുടെയും സംയുക്ത യോഗത്തിലാണ് വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ കമ്പനി തയാറായത്. പാർലമെന്‍റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, ശൂറ കൗൺസിൽ, പാർലമെന്‍റ് കാര്യ മന്ത്രി ഗാനിം ബിൻ ഫദ്ൽ അൽ ബുഐനൈൻ, ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.

ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി ചെയർമാൻ ബാസിം മുഹമ്മദ് അസ്സാഈ അടക്കം കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രതിനിധികളും കന്നുകാലി കർഷകരുടെയും വ്യാപാരികളുടെയും പ്രതിനിധികളും ചർച്ചയിൽ സന്നിഹിതരായിരുന്നു. മാവിന് 35 ശതമാനം മുതൽ 100 ശതമാനം വരെ വില വർധനയാണ് ബഹ്‌റൈൻ ഫ്ലോർ മിൽസ് കമ്പനി (ബി.എഫ്.എം) പ്രഖ്യാപിച്ചിരുന്നത്. അംഗീകൃത ബേക്കറികൾക്കുള്ള സബ്‌സിഡി ഉൽപന്നങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് കമ്പനി ഇന്നലെയും ആവർത്തിച്ചു. പൊതുവിപണിയിൽ മൈദക്ക് രണ്ടു ദിനാറിലധികം വില വർധിച്ചിരുന്നു.

ഗോതമ്പ് വില ആഗോള തലത്തിൽ വർധിച്ചതിനാൽ വില വർധിപ്പിക്കാതെ മാർഗമില്ലെന്ന നിലപാടിലായിരുന്നു കമ്പനി. റഷ്യ-യുക്രെയ്ൻ സംഘർഷവും വില വർധനക്ക് കാരണമായെന്ന് പറയുന്നു. മാവിന്റെ വില വർധന റൊട്ടി, പേസ്ട്രികൾ, പീസ്സ, മധുരപലഹാരങ്ങൾ, കന്നുകാലിത്തീറ്റ എന്നിവയുൾപ്പെടെ നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില ഉയരാനിടയാക്കുമെന്ന് നിരവധി എം.പിമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വിലവർധന മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് വിഷയത്തിൽ മറ്റു പരിഹാര മാർഗങ്ങൾ ആലോചിക്കാൻ അധികാരികൾക്ക് സമയം നൽകുമെന്ന് സ്പീക്കർ മുസല്ലം പറഞ്ഞു. കുടുംബങ്ങൾക്കു മാത്രമല്ല, കന്നുകാലി ഫാമുകൾക്കും വ്യാപാരികൾക്കും വർധനയുടെ ആഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

Tags:    

Similar News