സൗദിയിൽ നിയമലംഘനങ്ങൾ പെരുകുന്നു ; 16,000 ത്തിലേറെ നിയമലംഘകർ പിടിയിൽ

Update: 2022-11-14 08:24 GMT


റിയാദ് : സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,000 ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം മൂന്ന് മുതൽ ഒമ്പത് വരെയുള്ള ദിവസങ്ങളിൽ 9,441 ഇഖാമ നിയമ ലംഘകരും 4,580 നുഴഞ്ഞുകയറ്റക്കാരും 2,472 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 16,493 നിയമ ലംഘകരാണ് പിടിയിലായത്.

ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 480 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 63 ശതമാനം പേർ യെമനികളും 33 ശതമാനം പേർ എത്യോപ്യക്കാരും നാല് ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 59 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 15 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.

Similar News