മസ്കത്തിലെ സീബിൽ 30 ദശലക്ഷം റിയാലിന്റെ മത്സ്യകൃഷി പദ്ധതി

Update: 2024-07-03 09:50 GMT

മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ പുതിയ മത്സ്യകൃഷി പദ്ധതിയുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. 30 ദശലക്ഷം റിയാൽ മൂല്യമുള്ള ഈ പദ്ധതി ഒമാനിലെ അക്വാകൾച്ചർ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്‍റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ്. യുണൈറ്റഡ് ഫിഷ് ഫാമിങ് കമ്പനിയാണ് പദ്ധതി നടപ്പാക്കുക. തീരത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയായി ഒരുക്കുന്ന പദ്ധതിയിൽ കാർഷിക പ്രവർത്തനങ്ങൾക്ക് അവശ്യവിഭവങ്ങൾ ഉറപ്പാക്കുകയും ചെയ്യും.

152.15 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി യൂറോപ്യൻ കടൽക്കാറ്റ് വളർത്തുന്നതിനായി ഫ്ലോട്ടിങ് കൂടുകൾ ഉപയോഗിക്കും. തുടക്കത്തിൽ 5,000 ടൺ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർഷിക ഉൽപാദനം 10,000 ടണ്ണിലെത്തിക്കാനാകുമെന്നാണ് യുണൈറ്റഡ് ഫിഷ് ഫാമിങ് കമ്പനി കണക്കുകൂട്ടുന്നത്. അങ്ങനെ പ്രാദേശിക ആവശ്യം നിറവേറ്റാനുള്ള കഴിവ് വർധിപ്പിക്കുകയും ചെയ്യും.

കൂടാതെ, 100,000 ടൺ ശേഷിയുള്ള മത്സ്യ തീറ്റ ഉൽപ്പാദന പദ്ധതിക്കായി സുഹാറിലെ മദയ്ൻ കമ്പനിയുമായി കരാർ ഒപ്പുവെച്ചു. ഒമാനി വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആഗോള വിപുലീകരണം സുഗമമാക്കുന്നതിനും ഈ തന്ത്രപ്രധാനമായ പദ്ധതി ലക്ഷ്യമിടുന്നു.

കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പദ്ധതികളിൽ 20 മില്യൺ മത്സ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു മീൻ ഹാച്ചറി സ്ഥാപിക്കുന്നതും ഉൾപ്പെടുന്നു. ഒമാനിലെ മത്സ്യബന്ധന മേഖലയുടെ പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും അത്യാധുനിക സാങ്കേതിക വിദ്യകളും സുസ്ഥിര കാർഷിക രീതികളും പ്രയോജനപ്പെടുത്തുന്നതിനാണ് ഈ ശ്രമങ്ങൾ.

Tags:    

Similar News