ബഹിരാകാശ നിലയത്തിൽ സുനിത വില്യംസിനും സംഘത്തിനും ഭീഷണിയായി സൂപ്പർബഗ്; ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ ഭൂമിയിലേക്ക് മടങ്ങാനാകു

Update: 2024-06-12 13:38 GMT

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സഞ്ചാരികൾക്ക് ഭീഷണിയായി അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസാണ് വില്ലനായി എത്തിരിക്കുന്നത്. സൂപ്പർബഗ് എന്ന് വിളിക്കുന്ന ഇവ മാരകമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. എറെക്കാലമായി സ്പെയസ് സ്റ്റേഷനിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചു എന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ.കസ്തൂരി വെങ്കിടേശ്വരൻ നേതൃത്വം നൽകിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

Full View

ഭൂമിയിൽ‌നിന്ന് ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്. സുനിതാ വില്യംസും ബാരി വിൽമോറും ജൂൺ 6 നാണു പുതിയ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. ബാക്ടീരിയയെ കണ്ടെത്തിയതോടെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ ഇരുവർക്കും ഭൂമിയിലേക്ക് മടങ്ങിയെത്താനാകു. ഇരുപത്തിനാലു വർഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ്. 

Tags:    

Similar News