വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ; ജില്ലകളുടെ ചുമതല നേതാക്കൾക്ക് വീതിച്ച് നൽകി

Update: 2024-07-17 10:33 GMT

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് വൻ പദ്ധതികളുമായി കോൺഗ്രസ്. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി. മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കൾക്കടക്കം നൽകി. മൂന്ന് വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്ക് സംസ്ഥാനത്തെ മൂന്ന് മേഖലയാക്കി തിരിച്ച് ചുമതലകൾ നൽകി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വയനാട്ടിലാണ് പ്രത്യേക ക്യാമ്പ് നടത്തിയത്.

മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല ഇങ്ങനെയാണ്. കണ്ണൂര്‍ - കെ സുധാകരൻ (കെപിസിസി പ്രസിഡൻ്റ്), കോഴിക്കോട് - രമേശ് ചെന്നിത്തല (കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം), തൃശ്ശൂര്‍ - റോജി എം ജോൺ, കൊച്ചി - വിഡി സതീശൻ ( പ്രതിപക്ഷ നേതാവ്), കൊല്ലം - വിഎസ് ശിവകുമാര്‍, തിരുവനന്തപുരം - പിസി വിഷ്ണുനാഥ്. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ടി സിദ്ധിഖിന് വടക്കൻ മേഖലയുടെയും ടിഎൻ പ്രതാപന് മധ്യ മേഖലയുടെയും കൊടിക്കുന്നിൽ സുരേഷിന് ദക്ഷിണ മേഖലയുടെയും ചുമതല നൽകി. 14 ജില്ലകളിലും 14 നേതാക്കൾക്ക് മേൽനോട്ട ചുമതലയുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കഠിനപ്രയത്നം വേണമെന്ന ഹൈക്കമാൻ്റ് നിർദ്ദേശം അടിസ്ഥാനമാക്കിയാണ് നീക്കം. വിഭാഗീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ഹൈക്കമാൻ്റിന്റെ കർശന നിർദേശമുണ്ട്.

Tags:    

Similar News