എനിക്ക് എന്റെ വഴികളുണ്ട്. ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്ന രീതിയല്ല എന്റേത്: ബീനാ കണ്ണന്‍

Update: 2023-09-23 11:54 GMT

ബീനാ കണ്ണന്‍ കേരളത്തിലെ വസ്ത്ര വ്യാപാര രംഗത്തെ ശക്തമായ വനിതാസാന്നിധ്യമാണ്. സ്വപ്നസൗന്ദര്യം പട്ടുനൂലുകള്‍ കൊണ്ടു നെയ്‌തെടുക്കുന്ന ബീനാ കണ്ണനും ശീമാട്ടിയും മലയാളിയുടെ എല്ലാ ആഘോഷങ്ങളിലും കൂടെയുണ്ട്. കേരളത്തില്‍ പട്ടിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബീനാ കണ്ണന്‍. ലോകത്തിലെ ഏറ്റവും നീളം കൂടിയ പട്ടുസാരി നെയ്ത് ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയ ഡിസൈനര്‍ കൂടിയാണ് ബീനാ കണ്ണന്‍. ജീവിതം എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി എല്ലാവരും മനസിലാക്കേണ്ടതാണ്.

ഒരു ജാപ്പനീസ് പഴഞ്ചൊല്ലുണ്ട്, ഒരാള്‍ക്ക് എന്തെല്ലാം തടസങ്ങളുണ്ടായാലും ലക്ഷ്യത്തില്‍ നിന്നു പിന്‍മാറുന്നില്ലെങ്കില്‍ ദൈവത്തിനു പോലും അയാളെ പിന്തരിപ്പിക്കാനാവില്ല. സധൈര്യം ലക്ഷ്യത്തിലേക്കു ചുവടുവയ്ക്കുക. ആര്‍ക്കെതിരേയും ആര്‍ക്കുവേണമെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാം. എന്റെ ശരികളായിരിക്കില്ല മറ്റുള്ളവരുടേത്. അതുപോലെ തിരിച്ചും. ആളുകളെ അവരുടെ വഴിക്കുവിടുക. എനിക്ക് എന്റെ വഴികളുണ്ട്. ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്ന രീതിയല്ല എന്റേത്. ആരോപണങ്ങളെ ഉപജീവനമാര്‍ഗമാക്കുന്നവരോട് എനിക്കൊന്നും പറയാനില്ല.

ഡിഗ്രി പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ അച്ഛനോടൊപ്പം ശീമാട്ടിയില്‍ എത്തി. ശീമാട്ടിയുടെ എല്ലാ കാര്യങ്ങളിലും അച്ഛനെ സഹായിച്ചിരുന്നു. വിവാഹശേഷവും ബിസിനസ് വിട്ടില്ല. എപ്പോഴും സന്തോഷവതിയായിരിക്കാനാണ് ജീവിതം പഠിപ്പിച്ചത്. എല്ലാ കാര്യങ്ങളിലും നന്മ കാണാന്‍ പഠിപ്പിച്ചു. നമ്മളെല്ലാം ദൈവത്തിന്റെ ഭാഗമാണെന്നും പഠിപ്പിച്ചു- ബീനാ കണ്ണന്‍ പറഞ്ഞു.

Tags:    

Similar News