പ്രേമിച്ച പെണ്ണുങ്ങളെല്ലാം സഹോദരനപ്പോലെയാണു കാണുന്നതെന്നു പറഞ്ഞു; പഠനകാലത്തു പ്രണയം വര്‍ക്കൗട്ട് ആയില്ലെന്ന് ധര്‍മജന്‍

Update: 2023-04-19 16:00 GMT

ധര്‍മജന്‍ ബോള്‍ഗാട്ടി, മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകഹൃദയം കീഴടക്കിയ ചിരിയുടെ ഇളയരാജാവ്. അഭിമുഖങ്ങളില്‍ തന്റെ വിശേഷങ്ങളെല്ലാം തുറന്നുപറയുന്ന താരമാണ് ധര്‍മജന്‍. അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ പഠനകാലത്തെ പ്രണയത്തെക്കുറിച്ചു ധര്‍മജന്‍ പറഞ്ഞതു പൊട്ടിച്ചിരിയുളവാക്കി.

പഠിച്ചിരുന്ന കാലത്തു പ്രണയത്തിനു കുറെ കഷ്ടപ്പെട്ടെന്നും ഒന്നും വര്‍ക്കൗട്ട് ആയില്ലെന്നും ധര്‍മജന്‍ പറഞ്ഞു. പലരോടും പ്രണയം പറഞ്ഞു. പ്രേമം പറഞ്ഞപ്പോള്‍ ഒരു സഹോദരനെപ്പോലെയാണു എന്നെ കാണുന്നതെന്ന് അവര്‍ പറഞ്ഞു. ഭയങ്കര കഷ്ടായിപ്പോയി. അഭിനയരംഗത്ത് പ്രശസ്തനായ ശേഷം പഴയ കാമുകിമാരില്‍ ചിലരെ കണ്ടിട്ടുണ്ട്. കുട്ടികളെയൊക്കെ ഒക്കത്തു വച്ച് ഭര്‍ത്താവിന്റെ കൂടെ പോകുമ്പോള്‍. ചുമ്മാ ഞാനൊന്നു തിരിഞ്ഞുനോക്കും അവരും.

നാലാം ക്ലാസു വരെ മുളവുകാട് എ.എല്‍.പി സ്‌കൂളിലാണ് പഠിച്ചത്. അതു കഴിഞ്ഞ് അഞ്ചു മുതല്‍ പത്താം ക്ലാസു വരെ പൊന്നാരിമംഗലം ഹിദായത്തുല്‍ ഇസ്ലാം ഹൈസ്‌കൂളിലായിരുന്നു. സ്‌കൂള്‍ ലീഡറുമായിരുന്നു. രാഷ്ട്രീയത്തിലും സജീവമായിരുന്നു. സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ പഠനം കഴിഞ്ഞ് ഐടിഐ ചെയ്‌തെന്നും താരം പറഞ്ഞു.

Similar News