രോഗാവസ്ഥയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ മംമ്ത അസ്വസ്ഥയാണ്

Mamta is disturbed by the news circulating about her illness

Update: 2023-01-18 07:52 GMT

മാധ്യമങ്ങളില്‍ നിന്നൊക്കെ കഴിയുന്നത്ര അകന്നു നില്‍ക്കാനിപ്പോള്‍ മംമ്ത ബോധപൂര്‍വം ശ്രമിക്കുകയാണ്. അവരെക്കുറിച്ചു അടിക്കടി മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ വാര്‍ത്തകളാണ് ഈ തീരുമാനത്തിന് പിന്നില്‍. ''ചോദ്യങ്ങള്‍ക്ക് പിന്നാലെ ചോദ്യങ്ങള്‍ മാത്രം, അസഹനീയമാണ് എപ്പോഴും ഈ അന്വേക്ഷണങ്ങള്‍. എന്റെ ഉത്തരങ്ങളല്ല അവര്‍ക്കാവശ്യം. കഥാബീജങ്ങളാണ് എന്റെ ഉത്തരങ്ങളില്‍ നിന്ന് അവര്‍ തേടിപ്പിടിക്കുന്നത്. അതുകൊണ്ടവര്‍ കൗതുക കരങ്ങളായ കഥകള്‍ ഉണ്ടാക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു. ഇതെന്നില്‍ എത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുന്നു എന്നവര്‍ക്കറിയേണ്ട കാര്യമല്ല. ഇത്തരം മാധ്യമ പീഡനങ്ങള്‍ക്ക് ഞാനെന്തിനിരയാകണം. മാധ്യമങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ മറ്റൊന്നുമല്ല''. റേഡിയോ കേരളം 1476 നോട് മംമ്ത പറഞ്ഞ വാക്കുകളാണിത്. മുതിര്‍ന്ന ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്‍ കെ.സി മധുവിനോടാണ് മംമ്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.




അര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. താന്‍ കടന്നുപോയ രോഗാവസ്ഥയെക്കുറിച്ചുള്ള അവരുടെ തുറന്നുപറച്ചിലുകള്‍ സമാനാവസ്ഥ നേരിട്ട ഒരുപാട് പേര്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാലിപ്പോള്‍ താന്‍ മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസാണെന്നും വിറ്റിലിഗോ എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണെന്നും സാമൂഹ്യമാധ്യമത്തില്‍ മംമ്ത പങ്കുവെച്ചിരുന്നു. ത്വക്കിന്റെ യഥാര്‍ഥ അവസ്ഥ കാണിക്കുന്ന തരത്തില്‍ സെല്‍ഫി ചിത്രങ്ങളും മംമ്ത കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യതയെ മാനിക്കാത്ത തരത്തില്‍ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെ പ്രവാഹം മംമ്തയെത്തേടിയെത്തുന്നത്.

Tags:    

Similar News